ഇൻഫ്ലുവൻസ എ (Influenza A) വൈറസിന്റെ ഒരു ഉപവിഭാഗമാണ് H1N1. എച്ച്1എൻ1 പനി ഒരു സാക്രമിക രോഗമാണ്. രോഗമുള്ളവരില്‍ നിന്നും പെട്ടെന്ന് രോഗമില്ലാത്തവരിലേക്കു പടരാം.

നാഗ്പൂരിൽ ആദ്യ എച്ച്1എൻ1 മരണം സ്ഥിരീകരിച്ചു. ഈ മാസം മാത്രം 15 പേർക്ക് രോഗം സ്ഥിരീകരിച്ചതായി നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കുന്നു. ഈ വർഷം നാഗ്പൂരിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ രോഗബാധയുടെ 60 ശതമാനത്തിലധികവും ഈ മാസമാണ് ഉണ്ടായത്. ജനുവരി മുതൽ നഗരത്തിൽ ആകെ 25 H1N1 കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ, നിരീക്ഷണം, പരിശോധന, പൊതുജനാരോഗ്യ ബോധവൽക്കരണം എന്നിവ ശക്തമാക്കാൻ അധികൃതർ നടപടി സ്വീകരിച്ചു. 

ആരോഗ്യവാന്മാരായ ഭൂരിഭാഗം ആളുകളും ആവശ്യമായ പരിചരണത്തിലൂടെ ഒരാഴ്ചയ്ക്കുള്ളിൽ രോഗമുക്തി നേടാറുണ്ടെങ്കിലും, പ്രായമായവർ, ഗർഭിണികൾ, ചെറിയ കുട്ടികൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവർക്ക് ന്യൂമോണിയ, ശ്വാസകോശ പ്രവർത്തനം നിലയ്ക്കുക (respiratory failure), നിലവിലുള്ള രോഗാവസ്ഥകൾ വഷളാവുക തുടങ്ങിയ സങ്കീർണ്ണതകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

എന്താണ് H1N1 (പന്നിപ്പനി)?

ഇൻഫ്ലുവൻസ എ (Influenza A) വൈറസിന്റെ ഒരു ഉപവിഭാഗമാണ് H1N1. എച്ച്1എൻ1 പനി ഒരു സാക്രമിക രോഗമാണ്. രോഗമുള്ളവരിൽ നിന്നും പെട്ടെന്ന് രോഗമില്ലാത്തവരിലേക്കു പടരാം. അതുകൊണ്ട് രോഗവ്യാപനം തടയുന്നതിന് മുൻതൂക്കം നൽകണം. രോഗമുള്ള കാലയളവിൽ രോഗികളും ബന്ധുക്കളും ശുശ്രൂഷകരും എല്ലാവരും വ്യക്തി ശുചിത്വത്തിനും പരിസരശുചിത്വത്തിനും വേണ്ട ശ്രദ്ധ ചെലുത്തണം.

എച്ച്1എൻ1 ഇൻഫ്ലുവൻസ വൈറസ് പ്രാഥമികമായി മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവിടങ്ങളിലെ കോശങ്ങളെ ബാധിക്കുന്നു. എച്ച്1എൻ1 അല്ലെങ്കിൽ പന്നിപ്പനി ഒരു പകർച്ചവ്യാധി ശ്വാസകോശ സംബന്ധമായ അസുഖമാണ്. പന്നിപ്പനി വൈറസ് ബാധിച്ച പന്നികളുമായോ പരിതസ്ഥിതികളുമായോ സമ്പർക്കം പുലർത്തുമ്പോൾ വൈറസ് മനുഷ്യരിലേക്ക് പകരാം.

65 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവർ, അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾ, ഗർഭിണികളും പ്രസവശേഷം രണ്ടാഴ്ച വരെയുള്ള സ്ത്രീകളും ആസ്ത്മയോ ദീർഘകാല ശ്വാസകോശ രോഗമോ ഉള്ളവർ, പ്രമേഹരോഗികൾ, ഹൃദ്രോഗമുള്ളവർ, ദീർഘകാല വൃക്കരോഗമോ കരൾരോഗമോ ഉള്ളവർ, ക്യാൻസർ, എച്ച്.ഐ.വി (HIV) അല്ലെങ്കിൽ മരുന്നുകൾ എന്നിവ കാരണം രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, അമിതവണ്ണമുള്ളവർ എന്നിവരിൽ അപകടസാധ്യത കൂടുതലാണ്.

ലക്ഷണങ്ങൾ എന്തെല്ലാം?

ഉയർന്ന പനി

വരണ്ട ചുമ

തൊണ്ടവേദന

മൂക്കൊലിപ്പ് അല്ലെങ്കിൽ മൂക്കടപ്പ്

ശരീരവേദന

തലവേദന

വിറയൽ

കടുത്ത ക്ഷീണം