കൊവിഡ് രോഗികളുടെ ആരോഗ്യനില ഇടവിട്ട് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം മരണനിരക്ക് ഉയരാനുള്ള സാധ്യകളേറെ ആയിരിക്കും. ഈ പ്രതിസന്ധി ഒഴിവാക്കാന്‍ വേണ്ടിയാണ് കൊവിഡ് രോഗികള്‍ക്കുള്ള രണ്ട് പ്രധാനപ്പെട്ട പരിശോധനകള്‍ സൗജന്യമാക്കിയത്

പനാജി: കൊവിഡ് രോഗികള്‍ക്കുള്ള രണ്ട് സുപ്രധാന പരിശോധനകള്‍ സൗജന്യമാക്കി പ്രഖ്യാപിച്ച് ഗോവ സര്‍ക്കാര്‍. രാജ്യത്ത് തന്നെ ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തുന്ന ആദ്യത്തെ സംസ്ഥാനമാണ് ഗോവ. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊവിഡ് രോഗികളുടെ ആരോഗ്യനില ഇടവിട്ട് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം മരണനിരക്ക് ഉയരാനുള്ള സാധ്യകളേറെ ആയിരിക്കും. ഈ പ്രതിസന്ധി ഒഴിവാക്കാന്‍ വേണ്ടിയാണ് കൊവിഡ് രോഗികള്‍ക്കുള്ള രണ്ട് പ്രധാനപ്പെട്ട പരിശോധനകള്‍ സൗജന്യമാക്കിയത്. 

'ഡി-ഡൈമെര്‍, ഇന്റര്‍ലൂക്കിന്‍ -6 എന്നീ പരിശോധനകളാണ് കൊവിഡ് രോഗികള്‍ക്കായി സൗജന്യമാക്കിയിട്ടുള്ളത്. ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇതിനുള്ള സൗകര്യമേര്‍പ്പെടുത്തും. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിലൊരു നടപടിയിലേക്ക് കടക്കുന്നത്. കൊവിഡ് രോഗിയുടെ ആരോഗ്യനിലയിലെ പുരോഗതികള്‍ രേഖപ്പെടുത്താനാണ് ഈ പരിശോധനകള്‍ സഹായകമാവുക. ഏതെങ്കിലും തരത്തിലുള്ള അധിക ചികിത്സയോ ശ്രദ്ധയോ രോഗിക്ക് ആവശ്യമാണെങ്കില്‍ അത് സമയബന്ധിതമായി മനസിലാക്കാന്‍ ഈ പരിശോധനകള്‍ കൂടിയേ തീരു. അങ്ങനെ മരണനിരക്ക് കുറയ്ക്കാമെന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ ഈ തീരുമാനത്തിലെത്തിയിരിക്കുന്നത്...'- ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറയുന്നു. 

കൊവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രത്യേകയോഗം ചേര്‍ന്നിരുന്നു. ഇതിന് ശേഷമാണ് സൗജന്യ പരിശോധനയുടെ വിവരം അറിയിച്ചത്. 4,500ലധികം ആക്ടീവ് കേസുകളാണ് നിലവില്‍ ഗോവയിലുള്ളത്.

Also Read:- കൂട്ടിയിട്ടിരിക്കുന്ന മൃതദേഹങ്ങള്‍; കൊവിഡ് ഭീകരത തെളിയിക്കുന്ന ചിത്രങ്ങള്‍...