രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്; കുട്ടികൾ വാശിപിടിച്ച് കരയുമ്പോൾ മൊബെെൽ ഫോൺ കൊടുക്കരുത്
കുട്ടികളിലെ മൊബൈൽ ഫോണ് ഉപയോഗം മയക്കുമരുന്നിനേക്കാൾ മാരകമാകുകയാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മൊബെെൽ ഫോൺ മാത്രമല്ല, ടാബ്ലെറ്റ്, ലാപ്ടോപ്, ടിവി ഇവയൊന്നും കുട്ടികൾക്ക് നൽകാതിരിക്കുക. അമിതമായ സ്ക്രീൻ ഉപയോഗം കംപ്യൂട്ടർ വിഷൻ സിൻഡ്രോം എന്ന നേത്രരോഗത്തിന് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കുട്ടികൾ വാശിപിടിച്ച് കരയുമ്പോൾ അപ്പോഴത്തെ കരച്ചിൽ മാറാൻ രക്ഷിതാക്കൾ ആദ്യം കൊടുക്കുന്നത് മൊബെെൽ ഫോൺ ആയിരിക്കും. മൊബെെൽ ഫോൺ കൊടുത്ത് ശീലിച്ച് പിന്നീട് അത് വാശിയായി മാറും. കുട്ടികളിലെ മൊബൈൽ ഫോണ് ഉപയോഗം മയക്കുമരുന്നിനേക്കാൾ മാരകമാകുകയാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മൊബെെൽ ഫോൺ മാത്രമല്ല, ടാബ്ലെറ്റ്, ലാപ്ടോപ്, ടിവി ഇവയൊന്നും കുട്ടികൾക്ക് നൽകാതിരിക്കുക.
മിക്ക കുട്ടികളുടെയും ലോകം ഇന്ന് മൊബൈൽ ഫോണും ഇതിലെ വീഡിയോകളും ഗെയിമുകളുമായി മാറിയിരിക്കുന്നു. മാതാപിതാക്കളെയാണ് ബോധവത്കരിക്കേണ്ടതെന്ന് പ്രമുഖ അമേരിക്കൻ സൈക്കോ തെറാപ്പിസ്റ്റ് ഡോ. നിക്കോളാസ് കർദരസ് പറയുന്നു. മൊബെെൽ, കമ്പ്യൂട്ടർ, ടാബ്, വീഡിയോ ഗെയിം എന്നിവയുടെ ഉപയോഗം കുട്ടികളിൽ പലതരത്തിലുള്ള നേത്രരോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ പറയുന്നു.
അമിതമായ സ്ക്രീൻ ഉപയോഗം കംപ്യൂട്ടർ വിഷൻ സിൻഡ്രോം എന്ന നേത്രരോഗത്തിന് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. മണിക്കൂറുകളോളം ഗെയിം കളിക്കുന്ന കുട്ടികളിൽ പ്രത്യേകിച്ച് കൗമാരക്കാരിൽ തലച്ചോറിന്റെ വികാസത്തെയും വ്യക്തിത്വത്തെയും ബാധിക്കാമെന്നും പഠനങ്ങൾ പറയുന്നു. ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം കുട്ടികളിൽ നേത്രരോഗത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്ന് പഠനം.
ഹൂസ്റ്റൺ സർവകലാശാലയിലെ കോളജ് ഓഫ് ഒപ്ടോമെട്രിയിലെ ഒപ്ടോമെട്രിസ് സ്പെഷ്യലിസ്റ്റായ ഡോ. അംബർ ഗോം ഗിയാനോനിയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം കുട്ടികളിൽ ‘ഡ്രൈ ഐസ്’ എന്ന നേത്രരോഗത്തിനുള്ള സാധ്യത കൂട്ടുമെന്നു കണ്ടത്. സ്ക്രീനിലേക്ക് കുട്ടികൾ എത്ര സമയം തുറിച്ചു നോക്കുന്നുവോ അത്രയും കുറവേ അവര്‍ കണ്ണു ചിമ്മുന്നുള്ളൂ.
കണ്ണിനെ നനവുള്ളതാക്കാന്‍ ഗ്രന്ഥികളിലെ കണ്ണുചിമ്മൽ സഹായിക്കും. എട്ടു വയസ്സുള്ള കുട്ടി പോലും 6 മുതൽ 8 മണിക്കൂർ വരെ സ്ക്രീനുകൾക്കു മുന്നിൽ ചെലവിടുന്നുവെന്നും പഠനം പറയുന്നു. കംപ്യൂട്ടറിനും സ്മാർട്ട്ഫോണിനും മുന്നിൽ കൂടുതൽ സമയം ചെലവിടുന്ന കുട്ടികൾക്ക് ഡ്രൈ ഐസ് ഡിസീസിനുള്ള സാധ്യത വളരെ കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.