Asianet News MalayalamAsianet News Malayalam

ലിംഗത്തിൽ സഹിക്കാനാവാത്ത വേദന, യുവാവിന് അപൂർവരോഗം ,പരിശോധനയിൽ...

ലിംഗം മുഴ കൊണ്ട് മൂടിയ നിലയിലായിരുന്നു. അദ്ദേഹത്തിന് ലെെംഗിക ജീവിതം ആസ്വദിക്കാനാവില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. വളരെ അപൂർവമായ രോഗമാണ് ഇതെന്നും ഡോക്ടർ പറഞ്ഞു. 

Man is diagnosed with cauliflower-like cancerous tumour on his penis
Author
West Virginia, First Published Jan 6, 2020, 7:11 PM IST

ലിംഗത്തിൽ സഹിക്കാനാവാത്ത വേദനയോട് കൂടിയാണ് 39കാരനായ ആ യുവാവിനെ ആശുപത്രിയിലെത്തിക്കുന്നത്. ഓരോ ദിവസം കഴിയുന്തോറും ലിംഗത്തിൽ രൂപം മാറി വരുന്നത് അയാൾ ശ്രദ്ധിച്ചു. അങ്ങനെയാണ് ലിംഗത്തിൽ കോളിഫ്ളവർ രൂപത്തിലുള്ള മുഴ വളരുന്നതായി കണ്ടെത്തിയത്. ലിംഗം മുഴ കൊണ്ട് മൂടിയ നിലയിലായിരുന്നു. അദ്ദേഹത്തിന് ലെെംഗിക ജീവിതം ആസ്വദിക്കാനാവില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.

വളരെ അപൂർവമായ രോഗമാണ് ഇതെന്നും ഡോക്ടർ പറഞ്ഞു. ശസ്ത്രക്രിയയ്ക്കും കീമോതെറാപ്പിക്കും ശേഷം യുവാവ് രോഗാവസ്ഥയിൽ നിന്ന് സുഖം പ്രാപിച്ചു. രോഗിയുടെ പേര് പുറത്ത് വിടാതെ ഹണ്ടിംഗ്ടണിലെ മാർഷൽ യൂണിവേഴ്സിറ്റിയിലെ ഡോക്ടർമാർ മെഡിക്കൽ റിപ്പോർട്ട് പുറത്ത് വിട്ടു. ഡോ. ആന്റണി എൽ ഖർക്കിയും സഹപ്രവർത്തകരും ട്യൂമറിന്റെ ഗ്രാഫിക് ഫോട്ടോ പുറത്തുവിടുകയും ചെയ്തു. കോളിഫ്ളവർ രൂപത്തിലായിരുന്നു മുഴ വളർന്നിരുന്നുതെന്നു ഡോ. ആന്റണി പറയുന്നു.

വർഷങ്ങളായി ഇയാൾ 'ബുഷ്കെ-ലോവൻ‌സ്റ്റൈൻ ട്യൂമർ' കൊണ്ട് ബുദ്ധിമുട്ടുന്നുവെന്നും പരിശോധനയിൽ കണ്ടെത്താനായി. ബുഷ്കെ-ലെവെൻസ്റ്റൈൻ ട്യൂമർ ലൈംഗികപരമായി പകരുന്ന അപൂർവ രോഗമാണ്. ഇത് ലിംഗത്തെയാണ് പ്രധാനമായി ബാധിക്കുന്നത്. വളരുന്ന കോളിഫ്ളവർ പോലുള്ള ട്യൂമറാണ് ബി‌എൽ‌ടി. 

ഇവിടെ ട്യൂമർ വികസിപ്പിക്കുന്നതിൽ ഹ്യൂമൻ പാപ്പിലോമ വൈറസ് ഒരു പ്രധാന ഘടകമാണ്. ഇത് എത്ര വർഷം കൊണ്ടാണ് വളരുന്നതെന്ന് വ്യക്തമല്ല. ആയിരത്തിൽ വെറും ഒരാൾക്ക് മാത്രം പിടിപെടാവുന്ന രോഗമാണിത്. യുവാവിന്റെ ലിംഗത്തിൽ നിന്ന് കോളിഫ്ളവർ പോലുള്ള മുഴ നീക്കം ചെയ്യാൻ രണ്ട് തവണ ശസ്ത്രക്രിയ നടത്തി.

 അവ മൂത്രനാളത്തോട് വളരെ അടുത്ത് കിടക്കുന്നതിനാൽ ഇത് വളരെ സൂക്ഷിച്ച് ചെയ്യേണ്ട ഒന്നാണെന്നും ഡോക്ടർമാർ പറഞ്ഞു. അത് കൂടാതെ, കീമോതെറാപ്പിയും ചെയ്തു. ഈ സമയത്ത് യുവാവിന് ശരീരഭാരം കുറയുകയും ചെയ്തുവെന്നും ഡോക്ടർ പറയുന്നു. ശസ്ത്രക്രിയയ്ക്കുശേഷം ലിംഗം സാധാരണനിലയിലായി. ക്യാൻ‌സർ‌ മടങ്ങിവരില്ലെന്ന് ഉറപ്പുവരുത്താൻ അദ്ദേഹത്തിന് ഇപ്പോൾ 'സ്ഥിരമായി പരിശോധന നടത്തുന്നുണ്ടെന്നും ഡോക്ടമാർ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios