സാമൂഹിക അകലം പാലിക്കൽ, മുഖംമൂടി ധരിക്കുക, ഇടയ്ക്കിടെ കൈ കഴുകുക, രോഗലക്ഷണങ്ങൾ കണ്ടാൽ പരിശോധന നടത്തുക എന്നിങ്ങനെയുള്ള എല്ലാ കൊവിഡ്-ഉചിതമായ നടപടികളും പാലിക്കണമെന്നും വിദഗ്ധർ പറയുന്നു.

ലോകമെങ്ങും ആശങ്ക പരത്തി കൊവിഡിന്റെ പുതിയ വകഭേദമായ 'ഒമിക്രോൺ' (omicron) വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. B.1.1.529 എന്ന ഒമിക്രോൺ വകഭേദത്തിൻറെ വ്യാപനശേഷിയും രോഗസങ്കീർണതയും മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതിന്റെ ലക്ഷണങ്ങൾ ഉണ്ടായാൽ പരിശോധന വൈകിപ്പിക്കരുതെന്നും വിദ​ഗ്ധർ നിർദ്ദേശിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'ഈ വകഭേദം സമയബന്ധിതമായി കണ്ടെത്തുന്നത് അതിന്റെ വ്യാപനം തടയുന്നതിന് അത്യന്താപേക്ഷിതമാണ്. ചുമ, തൊണ്ട വേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളൊന്നും അവഗണിക്കരുത്. ഉടൻ തന്നെ ഡോക്ടറെ സമീപിക്കുക...' - പൂനെയിലെ അപ്പോളോ ഡയഗ്നോസ്റ്റിക്കിലെ കൺസൾട്ടന്റ് പാത്തോളജിസ്റ്റായ ഡോ. നിരഞ്ജൻ നായിക് പറയുന്നു.

ഈ വേരിയന്റിന് നിരവധി മ്യൂട്ടേഷനുകൾ ഉള്ളതിനാൽ വാക്‌സിനുകൾ ഫലപ്രദമാകില്ലെന്ന തരത്തിൽ പറയപ്പെടുന്നു. എന്നാൽ ഇതിന് മതിയായ ഡാറ്റ ഇല്ലെന്ന് അദ്ദേഹം പറയുന്നു. സാമൂഹിക അകലം പാലിക്കൽ, മുഖംമൂടി ധരിക്കുക, ഇടയ്ക്കിടെ കൈ കഴുകുക, രോഗലക്ഷണങ്ങൾ കണ്ടാൽ പരിശോധന നടത്തുക എന്നിങ്ങനെയുള്ള എല്ലാ കൊവിഡ്-ഉചിതമായ നടപടികളും പാലിക്കണമെന്നും വിദഗ്ധർ പറയുന്നു.

'ഒമിക്രോൺ വകഭേദം ആദ്യമായി തിരിച്ചറിഞ്ഞത് ദക്ഷിണാഫ്രിക്കയിലാണ്. ഇത് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) 'ആശങ്കയുടെ വകഭേദം' എന്നറിയപ്പെടുന്നു. ഇത് അതിവേഗം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. ഈ വേരിയന്റ് ബാധിച്ചവരിൽ ക്ഷീണം, തൊണ്ട വേദന, ശരീര വേദന, നേരിയ പേശി വേദന തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കും. ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ തന്നെ സുഖം പ്രാപിക്കാനാകും...'- പൂനെയിലെ അപ്പോളോ സ്പെക്ട്ര ആശുപത്രിയിലെ ജനറൽ ഫിസിഷ്യൻ ഡോ. സഞ്ജയ് നഗർകർ പറയുന്നു. 

മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകൾ അണുവിമുക്തമാക്കുക, രോഗികളിൽ നിന്ന് അകന്നു നിൽക്കുക, യാത്രകളും തിരക്കേറിയ സ്ഥലങ്ങളും ഒഴിവാക്കുക, പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് എടുക്കുക എന്നിവയാണ് ഇതിൽ നിന്നും സംരക്ഷിക്കാനുള്ള പ്രധാന മാർ​ഗമെന്നും അദ്ദേഹം പറയുന്നു.

'ഒമിക്രോൺ' വകഭേദം; രോഗത്തിന്റെ തീവ്രത കുറവായിരിക്കുമെന്ന് വിദ​ഗ്ധർ