Asianet News MalayalamAsianet News Malayalam

മൃതദേഹവുമായി പോയ ആംബുലന്‍സ് തീര്‍ത്ഥാടകര്‍ക്കായി വഴിയില്‍ തടഞ്ഞത് മണിക്കൂറുകള്‍

ജമ്മു കശ്മീരിലെ ധനകാര്യ വകുപ്പ് ഡയറക്ടര്‍ ഇംതിയാസ് വാനിയാണ് പിതാവിന്‍റെ മൃതദേഹം കൊണ്ടുപോയ ആംബുലന്‍സ് തടഞ്ഞതായി പരാതി ഉന്നയിച്ചത്.

ambulance carrying dead body stopped hours for pilgrims
Author
Srinagar, First Published Jul 19, 2019, 1:51 PM IST

ശ്രീനഗര്‍: പിതാവിന്‍റെ മൃതദേഹവുമായി പോയ ആംബുലന്‍സ് അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കുവേണ്ടി മണിക്കൂറുകളോളം വഴിയില്‍ തടഞ്ഞതായി ജമ്മു കശ്മീരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍റെ പരാതി.  വ്യാഴാഴ്ച ശ്രീനഗര്‍- ജമ്മു ദേശീയപാതയിലായിരുന്നു ആംബുലന്‍സ് തടഞ്ഞത്. 

ജമ്മു കശ്മീരിലെ ധനകാര്യ വകുപ്പ് ഡയറക്ടര്‍ ഇംതിയാസ് വാനിയാണ് പിതാവിന്‍റെ മൃതദേഹം കൊണ്ടുപോയ ആംബുലന്‍സ് തടഞ്ഞതായി പരാതി ഉന്നയിച്ചത്. സാമൂഹ്യ മാധ്യമത്തിലൂടെയാണ് വാനി വിവരം പങ്കുവെച്ചത്. അമര്‍നാഥ് തീര്‍ത്ഥാടനം അവസാനിക്കുന്ന ഓഗസ്റ്റ് 15- വരെ ദിവസേന അഞ്ചുമണിക്കൂര്‍ പ്രാദേശിക യാത്രക്കാരെ വഴിയില്‍ തടയാനാണ് അധികൃതരുടെ തീരുമാനം. എന്നാല്‍ തീര്‍ത്ഥാടകരെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചതുകൊണ്ടാണ് ആംബുലന്‍സ് തടഞ്ഞതെന്ന് പൊലീസ് പറഞ്ഞു. 


 

Follow Us:
Download App:
  • android
  • ios