കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന് ബിജെപി രാജ്യസഭ സീറ്റ് നിഷേധിച്ചു. പാർലമെന്റ് അംഗത്വം അനിവാര്യമായതിനാൽ, കേന്ദ്ര മന്ത്രിസഭ പുനസംഘടനയിൽ അദ്ദേഹത്തിന് മന്ത്രിസ്ഥാനം നഷ്ടമായേക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ജൂൺ പതിനെട്ടിന് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ രാഷ്ട്രീയ നീക്കം

ദില്ലി: കേന്ദ്ര മന്ത്രിസഭ പുനസംഘടന ഉടനുണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കേരളത്തിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന് നിരാശ. രാജ്യസഭ സീറ്റ് ജോർജ് കുര്യന് ലഭിച്ചില്ല. മധ്യപ്രദേശിൽ നിന്നായിരുന്നു കുര്യന് സീറ്റ് ലഭിച്ചേക്കാനുള്ള സാധ്യതയുണ്ടായിരുന്നത്. എന്നാൽ ബി ജെ പി ഇന്ന് വൈകിട്ട് പ്രഖ്യാപിച്ച ലിസ്റ്റിൽ കുര്യന്‍റെ പേരില്ല. നിലവിലെ കേന്ദ്ര മന്ത്രിസഭയിൽ മന്ത്രിയായി തുടരുന്നതിന് പാർലമെന്റ് അംഗത്വം അനിവാര്യമായിരിക്കെയാണ് കുര്യനെ മധ്യപ്രദേശിൽ നിന്നും വീണ്ടും സ്ഥാനാർത്ഥിയാക്കേണ്ടതില്ലെന്ന് ബി ജെ പി തീരുമാനിച്ചിരിക്കുന്നത്. ഇതോടെ കേന്ദ്ര മന്ത്രിസഭ പുനസംഘടനയിൽ കുര്യന്‍റെ മന്ത്രി സ്ഥാനം നഷ്ടമാകുമെന്നാണ് വ്യക്തമാകുന്നത്. രാജ്യ സഭ തെരഞ്ഞെടുപ്പ് ജൂണ്‍ പതിനെട്ടിനാണ് നടക്കുക. പത്ത് സംസ്ഥാനങ്ങളിലെ 24 സീറ്റുകളിലും, രണ്ടിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പുമാണ് നടക്കുന്നത്. 18 ന് തന്നെ ഫലം പ്രഖ്യാപിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

YouTube video player