കേരളം ആശ്വാസതീരത്ത്; 10 പേര്‍ക്ക് കൂടി കൊവിഡ് മുക്തി, ഒരാള്‍ക്ക് കൂടി രോഗം, 16 പേര്‍ മൊത്തം ചികിത്സയില്‍| LIVE

covid 19 live  updates as on 08 may 2020 kerala india world

കേരളം ആശ്വാസതീരത്ത്; 10 പേര്‍ക്ക് കൂടി കൊവിഡ് മുക്തി, ഒരാള്‍ക്ക് കൂടി രോഗം, 16 പേര്‍ മൊത്തം ചികിത്സയില്‍|

7:30 PM IST

വെള്ളിയാഴ്ചയും പത്ത് മരണം; സൗദിയിലെ മരണസംഖ്യ ഉയരുന്നു

സൗദി അറേബ്യയിൽ കൊവിഡ് 19 വൈറസ് ബാധിച്ച് വെള്ളിയാഴ്ചയും 10 മരണം. ഒമ്പത് വിദേശികളും ഒരു സ്വദേശി പൗരനുമാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 229  ആയി. മക്കയിലും ജിദ്ദയിലും നാലുപേർ വീതവും റിയാദ്, മദീന എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്. 1322 പേർക്ക് അസുഖം ഭേദമായതോടെ രോഗമുക്തരുടെ  എണ്ണം 9120 ആയി. 1701 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 35432 ആയി. ചികിത്സയിൽ കഴിയുന്ന 26856 ആളുകളിൽ 141 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി  നടത്തുന്ന ഫീൽഡ് സർവേ 22-ാം ദിവസത്തിലേക്ക് കടന്നിട്ടുണ്ട്. 

7:10 PM IST

അട്ടപ്പാടിയിലെ യുവാവിന്റെ മരണം കൊവിഡ് മൂലമല്ല, സ്ഥിരീകരണം

അട്ടപ്പാടിയിൽ കോവിഡ് 19  നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചത് കൊവിഡ് മൂലമല്ലെന്ന് സ്ഥിരീകരിച്ചു. യുവാവിന്‍റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് പാലക്കാട് ഡിഎംഒ അറിയിച്ചു. യുവാവിന്‍റെ  എലിപ്പനി പരിശോധനാ ഫലം രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും ഡിഎംഒ വ്യക്തമാക്കി. 

6:50 PM IST

​ഗുരുവായൂർ ദേവസ്വത്തിന്റെ ദുരിതാശ്വാസസംഭാവനയെ വർ​ഗീയവൽക്കരിക്കുന്നത് അം​ഗീകരിക്കാനാവില്ല

ദുരിതാശ്വാസ നിധിയിലേക്ക് ​ഗുരുവായൂർ ദേവസ്വം അഞ്ച് കോടി രൂപ സംഭാവന ചെയ്തതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായിവിജയൻ. ഗുരുവായൂർ ദേവസ്വം സംഭാവന നൽകിയത് വർ​ഗീയവികാരമായി ആളിക്കത്തിക്കുന്നതിന് ചിലർ ശ്രമം നടത്തുന്നതായി കാണുന്നുണ്ട്. ഇത്തരമൊരു പ്രതിസന്ധിഘട്ടത്തിൽ വർ​ഗീയ മുതലെടുപ്പിന് ശ്രമിക്കുന്നത് അം​ഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ​ഗുരുവായൂർ ​ദേവസ്വം സംഭാവന നൽകിയതിനെതിരെ ആർഎസ്എസും കോൺ​ഗ്രസ് പ്രാദേശിക നേതൃത്വവും രം​ഗത്തെത്തിയിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

6:30 PM IST

വ്യവസായശാലകളില്‍ സുരക്ഷ ഉറപ്പാക്കും, രാസവസ്തുക്കള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ രാസവസ്തു ശാലകളിലും വ്യവസായ ശാലകളിലും സുരക്ഷ ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 
വിശാഖപട്ടണത്ത് ലോക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ അടച്ച വ്യവസായ ശാലയില്‍ നിന്നും വിഷവാതകം വമിച്ച് അപകടമുണ്ടായതിന്‍റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ രാസവസ്തു ശാലകളിലും ലോക് ഡൗണിന് ശേഷം തുറക്കുന്ന ഇതര വ്യവസായസ്ഥാപനങ്ങളിലും സുരക്ഷാമുന്‍കരുതലുകള്‍ ഉറപ്പ് വരുത്തും. നിര്‍മ്മാണ മേഖലയില്‍ സൂക്ഷിച്ചിരിക്കുന്ന രാസവസ്തുക്കളാണ് പരിശോധിക്കുക. ഇതിനായി വ്യവസായ വകുപ്പ് ആവശ്യമായ ഇടപെടല്‍ നടത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 

6:10 PM IST

ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുവര്‍ക്ക് ക്വാറന്‍റൈന്‍

ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന പ്രായം ചെന്നവരും ഗർഭിണികളും കുട്ടികളും 14 ദിവസം വീടുകളിൽ ക്വാറന്‍റൈനില്‍ കഴിയണമെന്ന് അറിയിപ്പ്. ഇതുസംബന്ധിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കി. 75 വയസിന് മുകളിൽ പ്രായമുള്ളവരും പത്തു വയസിൽ താഴെയുള്ള കുട്ടികളും അവർക്കൊപ്പം വരുന്ന മാതാപിതാക്കള്‍ക്കുമാണ് ഇത് ബാധകം. പെയ്‍ഡ് ക്വാറന്‍റൈന്‍ സൗകര്യം ഉണ്ടായിരിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു

5:41 PM IST

എസ്എസ്എൽസി മൂല്യ നിർണ്ണയം ലോക് ഡൗണിനു ശേഷം മാത്രം

എസ്എസ്എൽസി മൂല്യ നിർണ്ണയം ലോക് ഡൗണിനു ശേഷം മാത്രം. ഹയർ സെക്കന്ററി ഇത് വരെ തീർന്ന പരീക്ഷകളുടെ മൂല്യ നിർണ്ണയം 13 മുതൽ. അതാതു ജില്ലയിലെ അധ്യാപകരെ മാത്രമേ ജോലിക്ക് നിയോഗിക്കൂ.

5:36 PM IST

ഓപ്പൺ സോഴ്സ് പ്രസ്ഥാനത്തോട് ഐക്യദാർഡ്യം

കൊവിഡുമായി ബന്ധപ്പെട്ട വാക്സിൻ, മരുന്ന്, ഉപകരണങ്ങൾ എന്നിവ വികസിപ്പിക്കാൻ കുത്തക കമ്പനികൾ ശ്രമിക്കുന്നു. ഇവ വികസിപ്പിച്ച് സാധാരണക്കാർക്ക് താങ്ങാനാവാത്ത വിലയ്ക്കായിരിക്കും വിപണിയിലിറക്കുക. ഇതിനൊരു ബദലായി ഓപ്പൺ സോഴ്സ് കൊവിഡ് പ്രസ്ഥാനം ശക്തിപ്പെടുന്നുണ്ട്. ഇത് നേരത്തെ പറഞ്ഞ പേറ്റന്റ് സ്വന്തമാക്കാനുള്ള കുത്തക കമ്പനികളുടെ ശ്രമത്തിന് ബദലായി വളരുന്ന മൂവ്മെന്റാണ്. ഈ പ്രസ്ഥാനത്തോട് കേരളം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

5:36 PM IST

വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവർക്ക് സൗജന് സിം

വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവർക്ക് സൗജന്യ സിം സർവീസ് എയർടെൽ നൽകും. 4 ജി സേവനം കിട്ടും.

5:36 PM IST

സംസ്ഥാനത്ത് പൂർണ്ണതോതിൽ നിർമ്മാണം പുനരാരംഭിക്കണം

സംസ്ഥാനത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. പൂർണ്ണതോതിൽ നിർമ്മാണം പുനരാരംഭിക്കണം. ഇതിന് ഏതെങ്കിലും തരത്തിൽ തടസം പ്രാദേശികമായി അനുഭവപ്പെട്ടാൽ പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കണം. ഇത് സാമ്പത്തിക രംഗം അഭിവൃദ്ധിപ്പെടാനും ഒഴിച്ചുകൂടാനാവാത്ത മേഖല.
 

5:34 PM IST

കൊവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ എൻഎച്ച്എം മുഖേന താത്കാലിക തസ്തികൾ

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ എൻഎച്ച്എം മുഖേന താത്കാലിക തസ്തിക സൃഷ്ടിക്കുന്നു. 704 ഡോക്ടർമാർ 1196 സ്റ്റാഫ് നഴ്സ്, 166 നഴ്സിങ് അസിസ്റ്റന്റ് 211 ലാബ് ടെക്നീഷ്യൻ 292 ജെഎച്ഐ, 311 ക്ലീനിങ് സ്റ്റാഫ് തുടങ്ങിയ തസ്തികകൾ. 1390 പേരെ ഇതിനോടകം നിയമിച്ചു. ശേഷിച്ചവ ജില്ലയിലെ ആവശ്യം അനുസരിച്ച് നിയമിക്കും.

5:30 PM IST

രാസവസ്തു ശാലകളിലും വ്യവസായ ശാലകളിലും സുരക്ഷാ മുൻകരുതൽ

മുതിർന്ന പത്രപ്രവർത്തകരുടെ പെൻഷൻ ബാങ്ക് വഴി വിതരണം ചെയ്യാൻ നടപടിയെടുക്കും. വിശാഖപട്ടണത്ത് വിഷവാതക ചോർച്ചയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ രാസവസ്തു ശാലകളിലും വ്യവസായ ശാലകളിലും സുരക്ഷാ മുൻകരുതൽ ഉറപ്പാക്കും. വ്യവസായ വകുപ്പ് ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി.

 

 

5:30 PM IST

അഭിഭാഷകർക്ക് ഔദ്യോഗിക ആവശ്യത്തിന് അന്തർ ജില്ലാ യാത്രക്ക് അനുവാദം

അഭിഭാഷകർക്ക് ഔദ്യോഗിക ആവശ്യത്തിന് അന്തർ ജില്ലാ യാത്രക്ക് അനുവാദം നൽകും. കോടതികൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അഭിഭാഷകർക്ക് ഹാജരാകാൻ സൗകര്യം ഒരുക്കും.

5:28 PM IST

ഓട്ടോ റിക്ഷകളുടെ കാര്യം കേന്ദ്ര ശ്രദ്ധയിൽപ്പെടുത്തും

ഓട്ടോ റിക്ഷകൾക്ക് ഓടാൻ അനുവാദമില്ല. എന്നാൽ ചെറിയ യാത്രക്ക് അനുവദിക്കാവുന്നതാണ്. ഇത് കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തും. തിരിച്ചെത്തിയ പ്രവാസികളെ താമസ സ്ഥലത്ത് പോയി അഭിമുഖം നടത്തി ദൃശ്യം പുറത്തുവിട്ട ദൃശ്യമാധ്യമങ്ങളുണ്ട്. അവർ നിയന്ത്രണം പാലിക്കണം. എല്ലാവരുടെയും സുരക്ഷയെ കരുതിയാണ് ഈ അഭ്യർത്ഥന.

5:28 PM IST

നിർദ്ദേശം ലംഘിച്ചാൽ നിയമ നടപടി

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയവർ കേരളത്തിൽ നിരീക്ഷണത്തിൽ കഴിയണം. അവർ മറ്റുള്ളവരുമായി ബന്ധപ്പെടുന്നതിന് പരിധി വയ്ക്ക്ണം. സ്വതന്ത്രമായി ബന്ധപ്പെടരുത്. നിർദ്ദേശം ലംഘിച്ചാൽ നിയമ നടപടി സ്വീകരിക്കും. ക്വാറന്റീൻ സൗകര്യത്തിനായി ഹോട്ടലുകൾ ഏറ്റെടുത്തു തുടങ്ങി.

5:27 PM IST

ജില്ല വിട്ട് ദിവസേന യാത്ര ചെയ്യുന്ന സ്വകാര്യ മേഖലയ്ക്കായി ഒരാഴ്ച കാലാവധിയുള്ള പാസ്

സംസ്ഥാനത്ത് അനുവദിക്കപ്പെട്ട ജോലികൾക്ക് ജില്ല വിട്ട് ദിവസേന യാത്ര ചെയ്യുന്ന സ്വകാര്യ മേഖലയ്ക്കായി ഒരാഴ്ച കാലാവധിയുള്ള പാസ് പൊലീസ് സ്റ്റേഷനിൽ നിന്ന് നൽകും. ജില്ല വിട്ട് യാത്രക്കുള്ള പാസിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി. ഓൺലൈനിലൂടെ പാസ് ലഭിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് പാസ് മാതൃക പൂരിപ്പിച്ച് പൊലീസ് സ്റ്റേഷനിൽ നിന്നും നേരിട്ട് പാസ് വാങ്ങാം. വിദേശത്ത് നിന്ന് കേരളത്തിലെത്തിവരെ വീടുകളിലും ക്വാറന്റീനിലും എത്തിക്കാൻ പൊലീസ് സുരക്ഷയൊരുക്കി. ഇത് തുടരും. ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരല്ലാതെ മറ്റാർക്കും വിമാനത്താവളങ്ങളിൽ പ്രവേശനം ഉണ്ടായിരിക്കില്ല. മറ്റാരെയും വിമാനത്താവളത്തിൽ അനുവദിക്കില്ല.

5:23 PM IST

24088 അതിഥി തൊഴിലാളികൾ കേരളത്തിൽ നിന്ന് മടങ്ങി

21 ട്രെയിനുകളിലായി 24088 അതിഥി തൊഴിലാളികൾ കേരളത്തിൽ നിന്ന് മടങ്ങി. ഇന്ന് ലഖ്നൗവിലേക്ക് ഒരു ട്രെയിൻ പോകും. 17017 പേർ ബിഹാറിലേക്കും 3421 പേർ ഒഡീഷയിലേക്കും 5689 പേർ ഝാർഖണ്ഡിലേക്കും പോയി. യുപിയിലേക്ക്  2293 പേരും മധ്യപ്രദേശിലേക്ക് 1143 പേരും പശ്ചിമ ബംഗാളിലേക്ക് 1103 പേരും മടങ്ങി. ചില സംസ്ഥാനങ്ങൾ അതിഥി തൊഴിലാളികളെ സ്വീകരിക്കാൻ സമ്മതം നൽകിയിട്ടില്ല. അവർ സമ്മതം നൽകിയാൽ ഇവിടെ നിന്നും അതിഥി തൊഴിലാളികളെ അയക്കും. അതിഥി തൊഴിലാളികളെ അയക്കാൻ എല്ലാം ചെയ്യാൻ സംസ്ഥാനം സജ്ജമാണ്.

5:23 PM IST

അതിർത്തിയിൽ കൂടുതൽ കൗണ്ടറുകൾ ആരംഭിക്കും

അതിർത്തിയിൽ കൂടുതൽ കൗണ്ടറുകൾ ആരംഭിക്കും. ഗർഭിണികൾക്കും വയോധികർക്കും ക്യൂ ഏർപ്പെടുത്തും. ഇതര സംസ്ഥാനത്ത് കുടുങ്ങിയ വിദ്യാർത്ഥികൾക്കായി ട്രെയിൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിമാരെ ബന്ധപ്പെട്ടു. ട്രെയിൻ അനുവദിക്കുമെന്ന് പ്രതീക്ഷ. ദില്ലിയിലും സമീപ സംസ്ഥാനങ്ങളിൽ നിന്നും വിദ്യാർത്ഥികളെ ദില്ലിയിലെത്തിച്ച് കേരളത്തിലേക്ക് നോൺ സ്റ്റോപ് ട്രെയിനിൽ കൊണ്ടുവരാനാണ് ആലോചന.

5:20 PM IST

ചിലർ പുറപ്പെടുന്ന ജില്ലയിലെ പാസ് മാത്രം എടുക്കുന്നു, ഇവിടെ അറിയിക്കുന്നില്ല

ചിലർ അതിർത്തിയിലെത്തി ബഹളം വയ്ക്കുന്നു. അവർ എവിടെ നിന്നാണോ വരുന്നവത് അവിടെ നിന്നും കേരളത്തിൽ എത്തേണ്ട ജില്ലയിൽ നിന്നും പാസെടുക്കണം. എത്താൻ ആവശ്യപ്പെട്ട സമയത്ത് അതിർത്തിയിൽ എത്തണം. ചിലർ പുറപ്പെടുന്ന ജില്ലയിലെ പാസ് മാത്രം എടുക്കുന്നു. ഇവിടെ അറിയിക്കുന്നില്ല. ഇവിടെ എല്ലാ കാര്യങ്ങളും ക്രമീകരിക്കാനാണ് രജിസ്ഠ്രേഷൻ. തിരക്കിനിടയാകുന്നത് സമയം തെറ്റി വരുന്നവർ കാരണമാണ്. അല്ലെങ്കിൽ നേരത്തെ ക്രമീകരിച്ച പോലെ കാര്യങ്ങൾ പോകും. അതിർത്തി കടക്കുന്നവർ കൃത്യമായ പരിശോധന ഇല്ലാതെ വരുന്നത് അനുവദിക്കില്ല. വിവരങ്ങൾ മറച്ചുവെച്ച് ആരെങ്കിലും വരുന്നതും തടയും. അതിർത്തിയിൽ ശാരീരിക അകലം പാലിക്കുന്നില്ല. അത് ചെയ്യരുത്. അതിൽ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ശ്രദ്ധിക്കണം.

5:17 PM IST

രജിസ്റ്റർ ചെയ്യാതെ വരുന്നവരെ കടത്തിവിടില്ല

ഒരു ദിവസം ഇങ്ങോട്ടെത്താൻ പറ്റുന്ന അത്രയും പേർക്ക് പാസ് നൽകും. ഇവരെ കുറിച്ച് വ്യക്തമായ ധാരണ അവരെത്തുന്ന ജില്ലയ്ക്കും ഉണ്ടാകണം. പാസ് വിതരണം നിർത്തിവച്ചിട്ടില്ല. ക്രമത്തിൽ വിതരണം ചെയ്യും. ക്രമവത്കരണം മാത്രമാണ് ചെയ്തത്. റെഡ് സോൺ ജില്ലയിൽ വരുന്നുവെന്നത് കൊണ്ട് ആരെയും തടയില്ല. ഇതിനെല്ലാം വ്യക്തമായ പ്രക്രിയ സജ്ജമായി. രജിസ്റ്റർ ചെയ്യാതെ വരുന്നവരെ കടത്തിവിടില്ല.

5:17 PM IST

റെഡ് സോൺ ജില്ലകളിൽ നിന്ന് വന്നവർ 14 ദിവസം സർക്കാർ കേന്ദ്രത്തിൽ കഴിയണം

റെഡ് സോൺ ജില്ലകളിൽ നിന്ന് വന്നവർ 14 ദിവസം സർക്കാർ കേന്ദ്രത്തിൽ കഴിയണം. ഈ ജില്ലകളിൽ നിന്ന് വരുന്ന പ്രായമായവരും പത്ത് വയിൽ താഴെയുള്ളവരും വീടുകളിൽ കഴിഞ്ഞാൽ മതി. ഗർഭിണികൾക്ക് 14 ദിവസം വീടുകളിൽ ക്വാറന്റീൻ. നേരത്തെ വന്നവരെ ക്വാറന്റീനിലേക്ക് മാറ്റുുന്നു. റെഡ് സോണിൽ നിന്ന് വന്നവരെ ചെക്പോസ്റ്റിൽ നിന്ന് ക്വാറന്റീനിലേക്ക് മാറ്റും. മറ്റുള്ളവർക്ക് പാസ് അനുവദിക്കുന്നത് തുടരും.

5:15 PM IST

86679 പേർ ഇതുവരെ പാസുകൾക്കായി രജിസ്റ്റർ ചെയ്തു

86679 പേർ ഇതുവരെ പാസുകൾക്കായി രജിസ്റ്റർ ചെയ്തു. ഇതിൽ 37801 പേർ റെഡ് സോൺ ജില്ലകളിൽ നിന്നുള്ളവരാണ്. രജിസ്റ്റർ ചെയ്തവരിൽ 45814 പേർക്ക് പാസ് നൽകി. പാസ് കിട്ടിയവരിൽ 19476 പേർ റെഡ് സോൺ ജില്ലകളിൽ നിന്നുള്ളവരാണ്. ഇതുവരെ 16355 പേർ എത്തിച്ചേർന്നു. അതിൽ 8912 പേർ റെഡ് സോൺ ജില്ലകളിൽ നിന്നുള്ളവരാണ്. ഇന്നലെ വന്നവരിൽ 3216 പേർ ക്വാറന്റീനിലേക്ക് മാറ്റി. മുൻപ് റെഡ് സോണിൽ നിന്ന് വന്നവരെ കണ്ടെത്തി സർക്കാർ ക്വാറന്റീൻ സൗകര്യത്തിലേക്ക് മാറ്റുന്നു.

5:12 PM IST

നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം

ക്വാറന്റീനിൽ കഴിയുന്നവരും വീട്ടിലേക്ക് പോകുന്നവരും ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുന്ന രീതിയിലേ പ്രവർത്തിക്കാവൂ. ശാരീരിക അകലം പ്രധാനം. വീട്ടിലായാലും ക്വാറന്റീൻ കേന്ദ്രത്തിലും പ്രത്യേക ശ്രദ്ധ വേണം. വീട്ടുകാരും ശ്രദ്ധിക്കണം. അശ്രദ്ധയുടെ ചില ദോഷഫലങ്ങൾ മുൻപ് അനുഭവിച്ചതാണ്. അവരുാമായി സമ്പർക്കം പുലർത്തരുത്. നാളുകൾക്ക് ശേഷം നാട്ടിൽ വന്നവരാണെന്ന് കരുതി സന്ദർശനം നടത്തുന്ന പതിവ് രീതിയും പാടില്ല. ഇക്കാര്യത്തിൽ പുലർത്തുന്ന ജാഗ്രതയാണ് സമൂഹത്തെ വരും ദിവസങ്ങളിൽ സംരക്ഷിച്ച് നിർത്തുക. ഈ ബോധം എല്ലാവർക്കും ഉണ്ടാകണം.

5:08 PM IST

റിയാദിൽ നിന്ന് 149 പ്രവാസികളുമായി പ്രത്യേക വിമാനം രാത്രി 8.30 ന് കരിപ്പൂരിലെത്തും

ദുബൈയിൽ നിന്നുള്ള വിമാനത്തിൽ 182 പേരാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. 177 പേർ മുതിർന്നവരും അഞ്ച് പേർ കുട്ടികളുമായിരുന്നു. റിയാദിൽ നിന്ന് 149 പ്രവാസികളുമായി ഇന്ന് പ്രത്യേക വിമാനം രാത്രി 8.30 ന് കരിപ്പൂരിലെത്തും. സംസ്ഥാനത്തെ 13 ജില്ലകളിൽ നിന്നുള്ള 139 പേരും കർണ്ണാടക തമിഴ്നാട് സ്വദേശികളായ പത്ത് പേരും ഇതിലുണ്ട്. യാത്രക്കാരിൽ 84 പേർ ഗർഭിണികളും 22 പേർ കുട്ടികളുമാണ്. അടിയന്തിര ചികിത്സയ്ക്ക് എത്തുന്ന അഞ്ച് പേരും 70 ലേറെ പ്രായമുള്ള മൂന്ന് പേരുമുണ്ട്.

 

 

5:04 PM IST

പ്രവാസികൾക്ക് സാധ്യമായ എല്ലാ സൗകര്യവും സർക്കാർ ഒരുക്കി

മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സാധ്യമായ എല്ലാ സൗകര്യവും സർക്കാർ ഒരുക്കിയതായി മുഖ്യമന്ത്രി. വിമാനങ്ങൾ മടങ്ങിയെത്തുമ്പോൾ ഒരുക്കങ്ങൾ വിലയിരുത്തി ചീഫ് സെക്രട്ടറി കേന്ദ്ര വ്യോമയാന മന്ത്രാലയ സെക്രട്ടറി അഭിനന്ദനം അറിയിച്ചു. ഇന്നലെ 181 പ്രവാസികളുമായി അബുദാബിയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് കൊച്ചിയിലെത്തി. ഇവരിൽ നാല് കൈക്കുഞ്ഞുങ്ങളും 49 ഗർഭിണികളും ഉൾപ്പെടുന്നുണ്ട്. ഇവരിൽ അഞ്ച് പേരെ കളമശേരി മെഡിക്കൽ കോളേജിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.

5:04 PM IST

സഹകരണം തുടരണമെന്ന് മുഖ്യമന്ത്രി

ഇതുവരെ ഉണ്ടായിരുന്ന മാതൃകാപരമായ സഹകരണം പൊതുസമൂഹത്തിൽ നിന്ന് വർധിച്ച തോതിൽ ഉണ്ടാകണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാണ്. രാജ്യത്ത് ഇതുവരെ 1886 മരണങ്ങൾ ഉണ്ടായെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക്. സംസ്ഥാനം വൈറസ് വ്യാപനത്തെ പിടിച്ചുനിർത്താൻ വലിയ തോതിൽ വിജയിച്ചു. അതുകൊണ്ട് ഒന്നും ചെയ്യാനില്ലെന്നല്ല. ഇനിയുള്ള നാളുകൾ പ്രധാനം. കൂടുതൽ കരുത്തോടെയും ഐക്യത്തോടെയും ഇടപെടണം.

5:04 PM IST

'"മൂന്നാം വരവ് ഉണ്ടാകാതിരിക്കാൻ എല്ലാം ചെയ്യുന്നു. ഉണ്ടായാലും നേരിടാനും അതിജീവിക്കാനും സജ്ജം''

നൂറ് ദിവസം പിന്നിടുന്നതും രോഗസൗഖ്യത്തിന്റെ നിരക്ക് ലോകത്തെ തന്നെ ഏറ്റവും മികച്ചതുമായ ഘട്ടത്തിൽ കേരളത്തിനു പുറത്തും വിദേശത്ത് നിന്നുമുള്ള പ്രവാസികളെ നാട്ടിലേക്ക് സ്വീകരിക്കുന്നു. ഇവരെ പരിചരിക്കാനുള്ള സന്നാഹം ഒരുക്കി. മൂന്നാം വരവ് ഉണ്ടാകാതിരിക്കാൻ എല്ലാം ചെയ്യുന്നു. ഉണ്ടായാലും നേരിടാനും അതിജീവിക്കാനും സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

5:04 PM IST

രോഗത്തിന്റെ ഗ്രാഫ് സമനിലയിലാക്കാൻ കഴിഞ്ഞു.

ഇന്ന് ആദ്യ കൊവിഡ് സ്ഥിരീകരിച്ച് നൂറ് ദിവസം. ജനുവരി 30 ന് വിദേശത്ത് നിന്ന് കേരളത്തിലെത്തിയ വിദ്യാർത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടക്കത്തിൽ തന്നെ രോഗം പടരാതിരിക്കാൻ സാധിച്ചു. മാർച്ച് ആദ്യവാരമാണ് കൊവിഡിന്റെ രണ്ടാം വരവ്. രണ്ട് മാസങ്ങൾക്കിപ്പുറം രോഗത്തിന്റെ ഗ്രാഫ് സമനിലയിലാക്കാൻ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി

 

5:03 PM IST

സംസ്ഥാനത്ത് 33 ഹോട്ട്സ്പോട്ടുകൾ

സംസ്ഥാനത്ത് 33 ഹോട്ട്സ്പോട്ടുകളാണ് നിലവിലുള്ളത്. കണ്ണൂരിൽ അഞ്ച്, വയനാട് നാല്, കൊല്ലം മൂന്ന്, എറണാകുളം, ഇടുക്കി കാസർകോട് പാലക്കാട് ഒന്ന് വീതം എന്നിങ്ങനെ രോഗികൾ ചികിത്സയിൽ.

5:02 PM IST

ചികിത്സയിലുള്ളത് 16 പേർ മാത്രം

സംസ്ഥാനത്ത് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത് 16 പേർ മാത്രം. 503 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 20157 പേരാണ് നിരീക്ഷണത്തിലുള്ളത്. 19810 പേർ വീടുകളിലും 347 ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 127 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 35856 സാമ്പിളുകൾ പരിശോധനക്കയച്ചു. 35355 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.
മുൻഗണനാ ഗ്രൂപ്പുകളിൽ 3380 സാമ്പിളുകളിൽ 2939 എണ്ണത്തിൽ നെഗറ്റീവ് ഫലം.

5:00 PM IST

10 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് 10 പേർക്ക് കൂടി കൊവിഡ് 19 ഭേദമായി. പത്ത് പേരും കണ്ണൂർ ജില്ലയിൽ നിന്നാണ്. ഇനി കണ്ണൂരിൽ ചികിത്സയിലുള്ളത് 5 പേർ മാത്രം.

5:00 PM IST

കേരളത്തിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 1 ആൾക്ക് മാത്രം

കേരളത്തിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ വൃക്കരോഗി കൂടിയാണ്.

4:44 PM IST

കേരളത്തിന്റെ പോരാട്ടം

കേരളത്തിൽ നിലവിൽ 25 പേർ മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇതിൽ 15 പേരും കണ്ണൂർ ജില്ലയിലാണ്. ഇത് വരെ 502 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 474 പേർക്കും രോഗം ഭേദമായി.

4:25 PM IST

216 ജില്ലകൾ കൊവിഡ് മുക്തമായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് രോഗ മുക്തി നിരക്ക് ഉയരുന്നു എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിൽ ഇത് 29.36% ശതമാനമാണെന്ന് ആരോഗ്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തെ 216 ജില്ലകൾ കൊവിഡ് മുക്തമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

4:15 PM IST

ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പ്രായംചെന്നവരും ഗർഭിണികളും കുട്ടികളും 14 ദിവസം വീടുകളിൽ ക്വാറന്റീനിൽ കഴിയണം

ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കെത്തുന്ന 75 വയസിന് മുകളിൽ പ്രായമുള്ളവരും പത്തു വയസിൽ താഴെയുള്ള കുട്ടികളും അവർക്കൊപ്പം വരുന്ന മാതാപിതാക്കളും 14 ദിവസം വീടുകളിൽ ക്വാറന്റീനിൽ കഴിയണം. ഇതുസംബന്ധിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കി. ഗർഭിണികളും അവരോടൊപ്പം എത്തുന്ന കുട്ടികളും ഭർത്താവും ഇത്തരത്തിൽ 14 ദിവസം വീടുകളിൽ ക്വാറന്റീനിൽ കഴിയേണ്ടതാണ്. പെയ്ഡ് ക്വാറന്റൈൻ സൗകര്യം ഉണ്ടായിരിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

4:02 PM IST

വാളയറിലെ തിരക്കിന് പരിഹാരമാകുന്നു

വാളയറിലെ തിരക്കിന് പരിഹാരമാകുന്നു. അന്യ സംസ്ഥാനത്ത് നിന്നെത്തുന്നവർക്കായി എട്ട് കൗണ്ടറുകൾ കൂടി അടിയന്തരമായി തുറക്കും. അതിർത്തി കടന്നെത്തുന്നവരുടെ എണ്ണം വർധിച്ചതാണ് കാരണം. താൽക്കാലിക സംവിധാനം എന്ന രീതിയിൽ ആണ് കൂടുതൽ കൗണ്ടറുകൾ തുറക്കുന്നത്.

3:56 PM IST

സാമൂഹ്യ അകലത്തിന് പകരം ശാരീരിക അകലമെന്ന് ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയ ആൾക്ക് പിഴ

സാമൂഹ്യ അകലത്തിന് പകരം ശാരീരിക അകലമെന്ന് ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയ ആൾക്ക്  പിഴ ചുമത്തി സുപ്രീംകോടതി. 10000 രൂപ പിഴ ചുമത്തി കോടതി ഹർജി തള്ളി

3:32 PM IST

കൊവിഡ് ബാധിച്ച് പാവറട്ടി സ്വദേശി അബുദാബിയിൽ മരിച്ചു

കൊവിഡ് 19  പാവറട്ടി സ്വദേശി അബുദാബിയിൽ മരിച്ചു. പാലുവായ് ചെല്ലം കൊളത്തിന് സമീപം പാറാട്ട് വീട്ടിൽ അലി അഹമദിന്റെ മകൻ ഹുസൈൻ 45 ആണ് മരിച്ചത്. പതിനാല് ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്നു.

3:20 PM IST

കൊൽക്കത്തയിൽ സിഐഎസ്എഫ് ജവാൻ കൊവിഡ് ബാധിച്ച് മരിച്ചു

കൊൽക്കത്തയിൽ സിഐഎസ്എഫ് ജവാൻ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ത്യൻ മ്യൂസിയം സെക്യൂരിറ്റി യൂണിറ്റിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ അസിത് കുമാർ ഷാ ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ സിഐഎസ്എഫ് ഉദ്യോഗസ്ഥനാണ് അസിത് കുമാർ ഷാ. അസിത് കുമാറിന്റെ യൂണിറ്റിലെ പേരെ കരുതൽ നിരീക്ഷണത്തിലാക്കി.

 

2:20 PM IST

മദ്യവിൽപ്പന ശാലകൾ തുറന്നതിനെതിരെ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം

മദ്യവിൽപ്പന ശാലകൾ തുറന്നതിനെതിരെ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം മധുരയിലും കടലൂരിലും പൊലീസ് ലാത്തിവീശി. സ്ത്രീകൾ ഉൾപ്പടെ നിരവധി പേർക്ക് പരിക്ക്. മധുരയിൽ സ്ത്രീകളെ ഉൾപ്പടെ അറസ്റ്റ് ചെയ്ത് മാറ്റി

1:50 PM IST

മദ്യം ഹോം ഡെലിവറി സാധ്യത പരിഗണിക്കണമെന്ന് സുപ്രീംകോടതി പരാമർശം

സംസ്ഥാനങ്ങൾ മദ്യത്തിന്റെ ഹോം ഡെലിവറി സാധ്യത പരിഗണിക്കണമെന്ന് സുപ്രീംകോടതി പരാമർശം. മദ്യ ഷാപ്പുകൾ തുറന്നതിനെതിരായ ഹർജി പരിഗണിക്കവെയാണ് വാക്കാൽ പരാമർശം. "സാമൂഹ്യ അകലം ഉറപ്പാക്കാൻ ഹോം ഡെലിവറി സാധ്യത പരിഗണിക്കണം". ഹർജിയിൽ  ഉത്തരവിടുന്നില്ലെന്നും കോടതി. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് പരാമർശം. വിവിധ സംസ്ഥാനങ്ങൾ മദ്യ ഷാപ്പുകൾ തുറന്നതിന് എതിരെ അനിന്ദിത മിത്ര എന്ന അഭിഭാഷകയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്

1:35 PM IST

കൊല്ലത്ത് ക്വാറന്റീൻ ലംഘിച്ച യുവതിക്കും കുടുംബത്തിനുമെതിരെ കേസ്

ഹോട്ട്സ്പോട്ട് മേഖലയായ ചെന്നൈയിൽ നിന്നെത്തിയ യുവതി സർക്കാർ ക്വാറന്റീൻ ലംഘിച്ച് വീട്ടിലെത്തി. കൊല്ലം ചാത്തന്നൂർ സ്വദേശിയായ യുവതിയും ഇവരെ ചെന്നൈയിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന അച്ഛനും സഹോദരിയുമാണ് ക്വാറന്റീൻ ലംഘിച്ചത്. മൂവര്‍ക്കുമെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു. ഇന്നലെ രാത്രിയാണ് കൊല്ലത്തെ ക്വാറന്റീൻ സെന്ററിൽ നിന്ന് ഇവർ വീട്ടിലേക്ക് പോയത്. പൊലീസ് നിർബന്ധിച്ച് ഇവരെ നിരീക്ഷണകേന്ദ്രത്തിലാക്കി.

1:35 PM IST

വാളയാറിൽ വൻ തിരക്ക്

പാലക്കാട് വാളയാർ അതിർത്തിയിൽ വൻ തിരക്ക്. അതിർത്തി കടന്നു പാസ് ഇല്ലാത്തവർ ഏത്തുന്നു. ഇനി പ്രവേശനം കിട്ടില്ലെന്ന്  കരുതിയാണ് ആളുകൾ ഏതുന്നത്‌. സ്ഥിതിഗതികൾ വിലയിരുത്തി ഉടൻ തീരുമാനം എന്ന് ജില്ലാ ഭരണകൂടം.
 

1:30 PM IST

കൊവിഡ് പ്രോട്ടോകോൾ ഘംഘനം; ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കി

ഇൻഡോറിലെ ഗോകുൽദാസ് ആശുപത്രിയുടെ ലൈസൻസ് മധ്യപ്രദേശ് സർക്കാർ റദ്ദാക്കി. കൊവിഡ് പ്രോട്ടോകോൾ ഘംഘനത്തിനാണ് നടപടി.ഇന്നലെ മാത്രം ഇവിടെ ആറ് രോഗികൾ മരിച്ചിരുന്നു. 5 മലയാളി നഴ്സുമാർ അടക്കം 12 ആരോഗ്യ പ്രവർത്തകർ ഇവിടെ രോഗബാധിതരായിട്ടുണ്ട്

1:10 PM IST

കർണാടകത്തിൽ 12 മണിക്കൂറിനിടെ 45 പേർക്ക് കൂടി കൊവിഡ്

കർണാടകത്തിൽ 12 മണിക്കൂറിനിടെ 45 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഉയർന്ന കണക്കാണിത്. ഉത്തര കന്നഡ, ദാവനഗരെ ജില്ലകളിൽ രോഗപ്പകർച്ച കൂടുന്നു.

12:32 PM IST

ആരോഗ്യ സേതുവിൽ കേന്ദ്ര നിലപാട് തേടി ഹൈക്കോടതി

സർക്കാർ ഉദ്യോഗസ്ഥർ ആരോഗ്യസേതു ആപ് ഡൗൺലോഡ് ചെയ്യണം എന്ന കേന്ദ്രസർക്കാർ നിർദേശത്തിനെതിരെ നൽകിയ ഹർജിയിൽ ഹൈക്കോടതി കേന്ദ്രസർക്കാരിന്റെ നിലപാട് തേടി

12:25 PM IST

ഉത്തർപ്രദേശിലെ നോയിഡയിൽ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ചു

ഉത്തർപ്രദേശിലെ നോയിഡയിൽ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ചു. നോയിഡയിലെ ജിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 60 കാരനാണ് മരിച്ചത്.

11:58 AM IST

രാജ്യത്തെ 75 ജില്ലകളിൽ റാന്റം പരിശോധന

രാജ്യത്തെ 75 ജില്ലകളിൽ റാന്റം പരിശോധന നടത്താൻ ഐസിഎംആർ തീരുമാനം

11:45 AM IST

ചെന്നൈയിലെ ഐസൊലേഷൻ വാർഡിൽ ദുരിതം എന്ന് മലയാളി കൊവിഡ് രോഗികൾ

ചെന്നൈയിലെ ഐസൊലേഷൻ വാർഡിൽ ദുരിതം എന്ന് മലയാളി കൊവിഡ് രോഗികൾ. കൃത്യമായ ഭക്ഷണം പോലും കിട്ടുന്നില്ലെന്ന് പരാതി. ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കൊവിഡ് ബാധിതർ. കേരള സർക്കാർ ഇടപെടണമെന്ന് കണ്ണൂർ സ്വദേശികളായ ദമ്പതിമാർ. മെയ് രണ്ടിനാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കടുത്ത പനിയുണ്ടായിട്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ലെന്നും പരാതി.

11:30 AM IST

ലോക് ഡൗൺ സമയത്ത് വാടക ചോദിക്കുന്ന കെട്ടിട ഉടമകൾക്കെതിരെ നിയമ നടപടി

ലോക് ഡൗൺ സമയത്ത് വാടക ചോദിക്കുന്ന കെട്ടിട ഉടമകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ലേബർ ഓഫീസർ. കെട്ടിട ഉടമകൾക്കെതിരെ പൊലീസിസ് കേസ് ഉൾപെടെ നിയമപരമായി നീങ്ങുമെന്ന് കണ്ണൂർ ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. അതിഥി തൊഴിലാളികളോട് കെട്ടിട ഉടമകൾ വാടക ചോദിക്കുന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് വിട്ടത്.

11:25 AM IST

ചെന്നൈയിൽ ഒരു മാർക്കറ്റിൽ കൂടി കൊവിഡ് വ്യാപനം

ചെന്നൈയിൽ മറ്റൊരു ചന്തയിൽ പുതിയ കൊവിഡ് ക്ലസ്റ്റർ രൂപപ്പെട്ടതായി റിപ്പോർട്ട്. തിരുവാൺമയൂർ ചന്തയിൽ വന്നു പോയവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എഴുപത് പേർക്ക് ഇത് വരെ രോഗം സ്ഥിരീകരിച്ചു

11:20 AM IST

കർണാടകത്തിലെ ബീദറിൽ ലോക്ക്ഡൗൺ നിയന്ത്രണം പാലിക്കാതെ മന്ത്രിയുടെ ഭക്ഷ്യകിറ്റ് വിതരണം

കർണാടകത്തിലെ ബീദറിൽ ലോക്ക്ഡൗൺ നിയന്ത്രണം പാലിക്കാതെ മന്ത്രിയുടെ ഭക്ഷ്യകിറ്റ് വിതരണം. കിറ്റ് കൈക്കലാക്കാൻ തിക്കിത്തിരക്കി ജനം. കിറ്റ് വിതരണം നടത്തിയത് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാൻ

11:15 AM IST

മംഗളൂരു റെയിൽവേ സ്റ്റേഷനിൽ അതിഥി തൊഴിലാളികൾ പ്രതിഷേധിക്കുന്നു

മംഗളൂരു റെയിൽവേ സ്റ്റേഷനിൽ നൂറുകണക്കിന് അതിഥി തൊഴിലാളികൾ പ്രതിഷേധിക്കുന്നു. നാട്ടിലെത്തിക്കാൻ ട്രെയിൻ വേണമെന്ന് ആവശ്യം

10:45 AM IST

അട്ടപ്പാടിയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു

അട്ടപ്പാടിയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. ഷോളയൂർ വരഗം പാടി സ്വദേശി കാർത്തിക്ക് (23) ആണ് മരിച്ചത്.

10:15 AM IST

ഛത്തീസ്ഗഡില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന 23 തൊഴിലാളികൾ ഓടിപ്പോയി

കൊവിഡ് നിരീക്ഷണത്തിലിരുന്ന 23 തൊഴിലാളികൾ ഓടിപ്പോയി. ഛത്തീസ്ഗഡിലെ  അർണാപുരിൽ ഇന്നലെയാണ് സംഭവം. ആൺകുട്ടികളുടെ ഒരു ഹോസ്റ്റലിൽ ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്ന തൊഴിലാളികളാണ്  രക്ഷപ്പെട്ടത്.

9:55 AM IST

ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരു വിദേശി കൂടി മരിച്ചു

ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരു വിദേശി കൂടി മരിച്ചു. 66വയസുള്ള ഒരു വിദേശി കൂടി കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15ആയി. അഞ്ച് ഒമാന്‍ സ്വദേശികളും ഒരു മലയാളി ഉള്‍പ്പെടെ പത്ത് വിദേശികളുമാണ് കൊവിഡ് 19  മൂലം ഒമാനില്‍ മരിച്ചത്.  

9:45 AM IST

കുവൈറ്റിൽ നിന്ന് ഹൈദ്രാബാദിലേക്കുളള വിമാനം നാളത്തേക്ക് മാറ്റി

കുവൈറ്റിൽ നിന്ന് ഹൈദ്രാബാദിലേക്കുളള വിമാനം നാളത്തേക്ക് മാറ്റി

9:30 AM IST

ഓപ്പറേഷൻ സമുദ്ര സേതു; മാലിദ്വീപിൽ നിന്നുള്ള യാത്രക്കാരെ നാവിക സേന കപ്പലിൽ കയറ്റാൻ നടപടി തുടങ്ങി

കൊവിഡ് പശ്ചാത്തലത്തിൽ പ്രവാസികളെ മടക്കി കൊണ്ട് വരുന്നതിന് നാവിക സേനയുടെ നേതൃത്വത്തിൽ നടക്കുന്ന നടപടികൾക്ക് തുടക്കമായി. ഓപ്പറേഷൻ സമുദ്രസേതുവിനാണ് മാലിയിൽ തുടക്കമായത്. പ്രവാസികളുമായി നാവിക സേനയുടെ കപ്പൽ പുറപ്പെടാനുള്ള ഒരുക്കത്തിലാണ്. മാലിദ്വീപിൽ നിന്നുള്ള യാത്രക്കാരെ നാവിക സേന കപ്പലിൽ കയറ്റാൻ നടപടി തുടങ്ങിയിട്ടുണ്ട്. മാലി ഇന്ത്യൻ ഹൈക്കമ്മീഷൻ വെബ്സൈറ്റിൽ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് യാത്രക്ക് അവസരം

Read more at: ഓപ്പറേഷൻ സമുദ്ര സേതു; മാലി ദ്വീപിൽ നിന്ന് പുറപ്പെടാനൊരുങ്ങി ഐഎൻഎസ് ജലാശ്വ...

 

9:16 AM IST

കൊച്ചിയിൽ വിമാനമിറങ്ങിയവരിൽ 5 പേർ കളമശ്ശേരിയിൽ ഐസോലേഷനിൽ

കൊച്ചിയിൽ വിമാനമിറങ്ങിയവരിൽ 5 പേർ കളമശ്ശേരി  ഐസോലേഷനിൽ, ഇവരുടെ ആരോഗ്യനില തൃ്പതികരം,ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതർ,കരുതൽ നടപടിയുടെ ഭാഗമായി ഇവരെ കൊവിഡ് പരിശോധനക്ക് വിധേയരാക്കും

9:00 AM IST

24 മണിക്കൂറില്‍ രാജ്യത്ത് 103 മരണം

രാജ്യത്തെ കൊവിഡ് മരണം 1886 ആയി. 56342 പേർക്കാണ് വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ രോ​ഗം സ്ഥിരീകരിച്ചത്. 16539 പേർക്ക് രോ​ഗം ഭേദമായി. 37916 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 103 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 3,390 പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്.

8:30 AM IST

നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച അതിഥി തൊഴിലാളികൾക്കെതിരെ കേസ്

കണ്ണൂർ രാമന്തളിയിൽ നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച അതിഥി തൊഴിലാളികൾക്കെതിരെ കേസ്. കരാറുകാരനടക്കം 14 പേർക്കെതിരെയാണ് പയ്യന്നൂർ പൊലീസ് കേസെടുത്തത്. കരാറുകാരന്റെ നേതൃത്വത്തിലാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്

8:00 AM IST

അതിഥി തൊഴിലാളികൾക്ക് മേൽ ട്രെയിൻ പാഞ്ഞു കയറി, 14 മരണം

 

ലോക്ക് ഡൗണിനിടെ മഹാരാഷ്ട്രയിലെ ഔറംഗബാദിൽ കുട്ടികൾ അടക്കം റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയ അതിഥിത്തൊഴിലാളികൾക്ക് മേൽ ട്രെയിൻ പാഞ്ഞുകയറി 14 പേർ മരിച്ചു. മധ്യപ്രദേശിലേക്ക് കാൽനടയായി മടങ്ങുകയായിരുന്ന അതിഥി തൊഴിലാളികൾക്ക് മേലാണ് ചരക്ക് തീവണ്ടി പാഞ്ഞു കയറിയത്. കുടുംബമായാണ് ഇവർ പോയത്. പുലർച്ചെ ആറ് മണിയോടെയാണ് ദുരന്തമുണ്ടായത് എന്നാണ് വിവരം. 

Read more at: മഹാരാഷ്ട്രയിൽ കുട്ടികൾ അടക്കം അതിഥി തൊഴിലാളികൾക്ക് മേൽ ട്രെയിൻ പാഞ്ഞു കയറി, 15 മരണം...

8:00 AM IST

ലോക്ക് ഡൗൺ ലംഘിച്ച് ഭാഗവത പാരായണം; 5 പേർ അറസ്റ്റിൽ

 

തൃശ്ശൂരിലെ ക്ഷേത്രത്തിൽ ലോക്ക് ഡൗൺ ലംഘിച്ച് ഭാഗവത പാരായണം. എരുമപ്പെട്ടിക്ക് സമീപം പാഴിയോട്ടുമുറി നരസിംഹമൂർത്തി ക്ഷേത്രത്തിൽ നടന്ന ഭാഗവത പാരായണത്തിൽ 100 ലേറെ ആളുകളാണ് പങ്കെടുത്തത്. ബിജെപി സംസ്ഥാന സമിതി അംഗം ഇ ചന്ദ്രൻ ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Read more: ലോക്ക് ഡൗൺ ലംഘിച്ച് ക്ഷേത്രത്തിൽ ഭാഗവതപാരായണം: ബിജെപി സംസ്ഥാന സമിതി അംഗം അടക്കം അറസ്റ്റിൽ

7:45 AM IST

കൊവിഡില്‍ ഞെട്ടിവിറച്ച് അമേരിക്കയും റഷ്യയും; ലോകത്ത് രോഗ ബാധിതര്‍ 39 ലക്ഷം കടന്നു

 

ലോകത്താകെ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 39 ലക്ഷം കടന്നു. 270,403 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. ഇറ്റലിയിൽ മരണം 30,000ത്തോട് അടുത്തപ്പോള്‍ ബ്രിട്ടനിൽ മുപ്പതിനായിരം പിന്നിട്ടു. ഫ്രാൻസിനേയും ജർമനിയേയും മറികടന്ന് റഷ്യ രോഗബാധിതരുടെ എണ്ണത്തിൽ അഞ്ചാമത്തെത്തി. അമേരിക്കയിലും കൊവിഡിന്‍റെ പ്രഹരം തുടരുകയാണ്. രോഗബാധിതരുടെ എണ്ണം 13 ലക്ഷത്തിലേക്ക് അടുക്കുന്നു. 

Read more: കൊവിഡില്‍ ഞെട്ടിവിറച്ച് അമേരിക്കയും റഷ്യയും; ലോകത്ത് രോഗ ബാധിതര്‍ 39 ലക്ഷം കടന്നു

7:30 AM IST

മുത്തങ്ങവഴി കൂടുതല്‍ പേര്‍ വയനാട്ടിലേക്കെത്തുന്നു; സൗകര്യങ്ങള്‍ ഒരുക്കാന്‍ പാടുപ്പെട്ട് ഉദ്യോഗസ്ഥര്‍

കര്‍ണാടക-കേരള അതിര്‍ത്തി ചെക്‌പോസ്റ്റായ മുത്തങ്ങ വഴി ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ കൂടുതല്‍ പേര്‍ എത്തിത്തുടങ്ങിയതോടെ സൗകര്യങ്ങള്‍ ഒരുക്കാന്‍ പാടുപ്പെട്ട് അധികൃതര്‍. പുലര്‍ച്ചെ വരെ വിശ്രമമില്ലാതെ ജോലിയെടുത്താണ് പരിശോധന നടപടികള്‍ അടക്കം പൂര്‍ത്തിയാക്കുന്നത്. 290 പേരാണ് മുത്തങ്ങവഴി വ്യാഴാഴ്ച ജില്ലയിലെത്തിയത്. ഇതില്‍ 200 പേര്‍ പുരുഷന്‍മാരും 65 പേര്‍ സ്ത്രീകളും 25 പേര്‍ കുട്ടികളുമാണ്. ഇവരില്‍ വയനാട്ടുകാരായ 34 പേരെ കോവിഡ് കെയര്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി.

Read more at: മുത്തങ്ങവഴി കൂടുതല്‍ പേര്‍ വയനാട്ടിലേക്കെത്തുന്നു; സൗകര്യങ്ങള്‍ ഒരുക്കാന്‍ പാടുപ്പെട്ട് ഉദ്യോഗസ്ഥര്...

 

7:10 AM IST

സിംഗപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം യാത്ര തിരിച്ചു 11.30ന് ദില്ലിയിലെത്തും

സിംഗപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം യാത്ര തിരിച്ചു. 11.30ന് വിമാനം ദില്ലിയിലെത്തും

6:45 AM IST

കൊവിഡ് 19 ബാധിച്ച് ആഗ്രയില്‍ മാധ്യമ പ്രവർത്തകൻ മരിച്ചു

കൊവിഡ് 19 ബാധിച്ച് ആഗ്രയില്‍  മാധ്യമ പ്രവർത്തകൻ മരിച്ചു. പങ്കജ് കുല്‍ ശ്രേഷ്ഠ എന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് മരിച്ചത്. എസ് എൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Read more at: ആഗ്രയിൽ കൊവിഡ് ബാധിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു...

 

5:00 AM IST

38 പ്രവാസികളെ ഗുരുവായൂരിൽ സർക്കാർ നിരീക്ഷണത്തിലാക്കി.

38 പ്രവാസികളെ ഗുരുവായൂരിൽ സർക്കാർ നിരീക്ഷണത്തിലാക്കി. അബുദാബി - കൊച്ചി വിമാനത്തിൽ എത്തി തൃശൂർ ജില്ലയിലെ 72 പ്രവാസികളിൽ 38 പേരെ കൊവിഡ് കെയർ സെൻ്ററായി നിശ്ചയിച്ച ഗുരുവായൂർ സ്റ്റെർലിംഗിൽ സർക്കാർ ഏർപ്പെടുത്തിയ നിരീക്ഷണത്തിലാക്കി. പുലർച്ചെ 3.30 ഓടെ, പ്രത്യേകമായി ഏർപ്പെടുത്തിയ കെഎസ്ആർടിസി ബസിലാണ് ഇവരെ ഹോട്ടലിൽ എത്തിച്ചത്. ഇതിൽ 10 സ്ത്രീകളും ഒരു കുട്ടിയുമുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിലെ പരിശോധനയെത്തുടർന്ന്  ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ വീടുകളിൽ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനായി ബന്ധുക്കൾക്കൊപ്പം വിട്ടു.

4:46 AM IST

കോഴിക്കോട് ജില്ലയിലെ 26 പേരെ സർക്കാർ ക്വാറൻറീൻ കേന്ദ്രത്തിലെത്തിച്

കരിപ്പൂരിൽ വിമാനമിറങ്ങിയ  കോഴിക്കോട് ജില്ലയിലെ 26 പേരെ സർക്കാർ ക്വാറൻറീൻ കേന്ദ്രത്തിലെത്തിച്ചു. എൻഐടി എംബിഎ ഹോസ്റ്റലിലെ കൊവിഡ് കെയർ സെന്ററിലാണ് ഇവരെ താമസിപ്പിച്ചത്. സംഘത്തിൽ 24 പുരുഷൻമാരും. 26 പേരിൽ മൂന്ന് കുട്ടികൾ. എത്തിയവരിൽ ഒരു കുടുംബവും.

4:45 AM IST

ഏറ്റവും കൂടുതൽ മലയാളികൾ മടങ്ങി വരുന്നത് യുഎഇയിൽ നിന്ന്

കൊവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടമായി ഏറ്റവും കൂടുതൽ മലയാളികൾ മടങ്ങി വരുന്നത് യുഎഇയിൽ നിന്ന്. ഇവരുടെ പുനരധിവാസമായിരിക്കും സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇക്കാര്യത്തിൽ വേഗം മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്നാണ് വിദഗ്ധരുടെ നിർദ്ദേശം. സംസ്ഥാനത്തേക്ക് മടങ്ങി വരുന്നതിന് 4,42,238 പ്രവാസികളാണ് നോർക്കയിൽ രജിസ്റ്റർ ചെയ്തത്.ഇതിൽ 1,96,039 പേർ യുഎഇയിൽ നിന്ന് മാത്രം വരുന്നു. ഇതിൽ 61009 പേരാണ് ജോലി നഷ്ടപ്പെട്ട് കേരളത്തിലേക്ക് വരുന്നത്. മടങ്ങി വരാൻ രജിസ്റ്റർ ചെയ്തവരിൽ കൂടുതൽ യുഎഇയിൽ നിന്നാണ്. 196039. ഇവരിൽ 28,700 പേർ തൊഴിൽ നഷ്ടപ്പെട്ടവരാണ്. 

4:00 AM IST

പ്രതിസന്ധിക്കടൽ കടന്ന് പ്രവാസികളുടെ ആദ്യ സംഘമെത്തി, റിയാദ്, ബഹ്റിൻ സർവീസുകൾ ഇന്ന്

കൊവിഡ് പ്രതിസന്ധിയിൽ ഉഴലുന്ന പ്രവാസികളെ തിരികെ എത്തിക്കാനുള്ള വന്ദേഭാരത് ദൗത്യം ഇന്നും തുടരും. വ്യാഴാഴ്ച കേരളത്തിലേക്ക് എത്തിയ ആദ്യസംഘത്തിൽ 363 പേരാണുണ്ടായിരുന്നത്. 68 ഗർഭിണികളും 9 കുഞ്ഞുങ്ങളും അടക്കമുള്ള സംഘത്തെ കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇരുവിമാനത്താവളങ്ങളിലും നടന്ന പരിശോധനകളിൽ രോഗലക്ഷണങ്ങളുള്ള എട്ട് പേരെ ആശുപത്രികളിലെ ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റി. മറ്റുള്ളവരെ അതാത് ജില്ലകളിലെ നിരീക്ഷണകേന്ദ്രങ്ങളിലുമെത്തിച്ചു.

Read More: പ്രതിസന്ധിക്കടൽ കടന്ന് പ്രവാസികളുടെ ആദ്യ സംഘമെത്തി, റിയാദ്, ബഹ്റിൻ സർവീസുകൾ ഇന്ന്...

7:30 PM IST:

സൗദി അറേബ്യയിൽ കൊവിഡ് 19 വൈറസ് ബാധിച്ച് വെള്ളിയാഴ്ചയും 10 മരണം. ഒമ്പത് വിദേശികളും ഒരു സ്വദേശി പൗരനുമാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 229  ആയി. മക്കയിലും ജിദ്ദയിലും നാലുപേർ വീതവും റിയാദ്, മദീന എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്. 1322 പേർക്ക് അസുഖം ഭേദമായതോടെ രോഗമുക്തരുടെ  എണ്ണം 9120 ആയി. 1701 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 35432 ആയി. ചികിത്സയിൽ കഴിയുന്ന 26856 ആളുകളിൽ 141 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ് രാജ്യവ്യാപകമായി  നടത്തുന്ന ഫീൽഡ് സർവേ 22-ാം ദിവസത്തിലേക്ക് കടന്നിട്ടുണ്ട്. 

7:29 PM IST:

അട്ടപ്പാടിയിൽ കോവിഡ് 19  നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചത് കൊവിഡ് മൂലമല്ലെന്ന് സ്ഥിരീകരിച്ചു. യുവാവിന്‍റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് പാലക്കാട് ഡിഎംഒ അറിയിച്ചു. യുവാവിന്‍റെ  എലിപ്പനി പരിശോധനാ ഫലം രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും ഡിഎംഒ വ്യക്തമാക്കി. 

6:51 PM IST:

ദുരിതാശ്വാസ നിധിയിലേക്ക് ​ഗുരുവായൂർ ദേവസ്വം അഞ്ച് കോടി രൂപ സംഭാവന ചെയ്തതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി പിണറായിവിജയൻ. ഗുരുവായൂർ ദേവസ്വം സംഭാവന നൽകിയത് വർ​ഗീയവികാരമായി ആളിക്കത്തിക്കുന്നതിന് ചിലർ ശ്രമം നടത്തുന്നതായി കാണുന്നുണ്ട്. ഇത്തരമൊരു പ്രതിസന്ധിഘട്ടത്തിൽ വർ​ഗീയ മുതലെടുപ്പിന് ശ്രമിക്കുന്നത് അം​ഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ​ഗുരുവായൂർ ​ദേവസ്വം സംഭാവന നൽകിയതിനെതിരെ ആർഎസ്എസും കോൺ​ഗ്രസ് പ്രാദേശിക നേതൃത്വവും രം​ഗത്തെത്തിയിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

6:51 PM IST:

സംസ്ഥാനത്തെ രാസവസ്തു ശാലകളിലും വ്യവസായ ശാലകളിലും സുരക്ഷ ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 
വിശാഖപട്ടണത്ത് ലോക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ അടച്ച വ്യവസായ ശാലയില്‍ നിന്നും വിഷവാതകം വമിച്ച് അപകടമുണ്ടായതിന്‍റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ രാസവസ്തു ശാലകളിലും ലോക് ഡൗണിന് ശേഷം തുറക്കുന്ന ഇതര വ്യവസായസ്ഥാപനങ്ങളിലും സുരക്ഷാമുന്‍കരുതലുകള്‍ ഉറപ്പ് വരുത്തും. നിര്‍മ്മാണ മേഖലയില്‍ സൂക്ഷിച്ചിരിക്കുന്ന രാസവസ്തുക്കളാണ് പരിശോധിക്കുക. ഇതിനായി വ്യവസായ വകുപ്പ് ആവശ്യമായ ഇടപെടല്‍ നടത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 

6:50 PM IST:

ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന പ്രായം ചെന്നവരും ഗർഭിണികളും കുട്ടികളും 14 ദിവസം വീടുകളിൽ ക്വാറന്‍റൈനില്‍ കഴിയണമെന്ന് അറിയിപ്പ്. ഇതുസംബന്ധിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കി. 75 വയസിന് മുകളിൽ പ്രായമുള്ളവരും പത്തു വയസിൽ താഴെയുള്ള കുട്ടികളും അവർക്കൊപ്പം വരുന്ന മാതാപിതാക്കള്‍ക്കുമാണ് ഇത് ബാധകം. പെയ്‍ഡ് ക്വാറന്‍റൈന്‍ സൗകര്യം ഉണ്ടായിരിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു

5:42 PM IST:

എസ്എസ്എൽസി മൂല്യ നിർണ്ണയം ലോക് ഡൗണിനു ശേഷം മാത്രം. ഹയർ സെക്കന്ററി ഇത് വരെ തീർന്ന പരീക്ഷകളുടെ മൂല്യ നിർണ്ണയം 13 മുതൽ. അതാതു ജില്ലയിലെ അധ്യാപകരെ മാത്രമേ ജോലിക്ക് നിയോഗിക്കൂ.

5:41 PM IST:

കൊവിഡുമായി ബന്ധപ്പെട്ട വാക്സിൻ, മരുന്ന്, ഉപകരണങ്ങൾ എന്നിവ വികസിപ്പിക്കാൻ കുത്തക കമ്പനികൾ ശ്രമിക്കുന്നു. ഇവ വികസിപ്പിച്ച് സാധാരണക്കാർക്ക് താങ്ങാനാവാത്ത വിലയ്ക്കായിരിക്കും വിപണിയിലിറക്കുക. ഇതിനൊരു ബദലായി ഓപ്പൺ സോഴ്സ് കൊവിഡ് പ്രസ്ഥാനം ശക്തിപ്പെടുന്നുണ്ട്. ഇത് നേരത്തെ പറഞ്ഞ പേറ്റന്റ് സ്വന്തമാക്കാനുള്ള കുത്തക കമ്പനികളുടെ ശ്രമത്തിന് ബദലായി വളരുന്ന മൂവ്മെന്റാണ്. ഈ പ്രസ്ഥാനത്തോട് കേരളം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.

5:40 PM IST:

വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവർക്ക് സൗജന്യ സിം സർവീസ് എയർടെൽ നൽകും. 4 ജി സേവനം കിട്ടും.

5:39 PM IST:

സംസ്ഥാനത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. പൂർണ്ണതോതിൽ നിർമ്മാണം പുനരാരംഭിക്കണം. ഇതിന് ഏതെങ്കിലും തരത്തിൽ തടസം പ്രാദേശികമായി അനുഭവപ്പെട്ടാൽ പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കണം. ഇത് സാമ്പത്തിക രംഗം അഭിവൃദ്ധിപ്പെടാനും ഒഴിച്ചുകൂടാനാവാത്ത മേഖല.
 

5:35 PM IST:

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ എൻഎച്ച്എം മുഖേന താത്കാലിക തസ്തിക സൃഷ്ടിക്കുന്നു. 704 ഡോക്ടർമാർ 1196 സ്റ്റാഫ് നഴ്സ്, 166 നഴ്സിങ് അസിസ്റ്റന്റ് 211 ലാബ് ടെക്നീഷ്യൻ 292 ജെഎച്ഐ, 311 ക്ലീനിങ് സ്റ്റാഫ് തുടങ്ങിയ തസ്തികകൾ. 1390 പേരെ ഇതിനോടകം നിയമിച്ചു. ശേഷിച്ചവ ജില്ലയിലെ ആവശ്യം അനുസരിച്ച് നിയമിക്കും.

5:34 PM IST:

മുതിർന്ന പത്രപ്രവർത്തകരുടെ പെൻഷൻ ബാങ്ക് വഴി വിതരണം ചെയ്യാൻ നടപടിയെടുക്കും. വിശാഖപട്ടണത്ത് വിഷവാതക ചോർച്ചയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ രാസവസ്തു ശാലകളിലും വ്യവസായ ശാലകളിലും സുരക്ഷാ മുൻകരുതൽ ഉറപ്പാക്കും. വ്യവസായ വകുപ്പ് ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി.

 

 

5:31 PM IST:

അഭിഭാഷകർക്ക് ഔദ്യോഗിക ആവശ്യത്തിന് അന്തർ ജില്ലാ യാത്രക്ക് അനുവാദം നൽകും. കോടതികൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അഭിഭാഷകർക്ക് ഹാജരാകാൻ സൗകര്യം ഒരുക്കും.

5:45 PM IST:

ഓട്ടോ റിക്ഷകൾക്ക് ഓടാൻ അനുവാദമില്ല. എന്നാൽ ചെറിയ യാത്രക്ക് അനുവദിക്കാവുന്നതാണ്. ഇത് കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തും. തിരിച്ചെത്തിയ പ്രവാസികളെ താമസ സ്ഥലത്ത് പോയി അഭിമുഖം നടത്തി ദൃശ്യം പുറത്തുവിട്ട ദൃശ്യമാധ്യമങ്ങളുണ്ട്. അവർ നിയന്ത്രണം പാലിക്കണം. എല്ലാവരുടെയും സുരക്ഷയെ കരുതിയാണ് ഈ അഭ്യർത്ഥന.

5:29 PM IST:

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയവർ കേരളത്തിൽ നിരീക്ഷണത്തിൽ കഴിയണം. അവർ മറ്റുള്ളവരുമായി ബന്ധപ്പെടുന്നതിന് പരിധി വയ്ക്ക്ണം. സ്വതന്ത്രമായി ബന്ധപ്പെടരുത്. നിർദ്ദേശം ലംഘിച്ചാൽ നിയമ നടപടി സ്വീകരിക്കും. ക്വാറന്റീൻ സൗകര്യത്തിനായി ഹോട്ടലുകൾ ഏറ്റെടുത്തു തുടങ്ങി.

5:29 PM IST:

സംസ്ഥാനത്ത് അനുവദിക്കപ്പെട്ട ജോലികൾക്ക് ജില്ല വിട്ട് ദിവസേന യാത്ര ചെയ്യുന്ന സ്വകാര്യ മേഖലയ്ക്കായി ഒരാഴ്ച കാലാവധിയുള്ള പാസ് പൊലീസ് സ്റ്റേഷനിൽ നിന്ന് നൽകും. ജില്ല വിട്ട് യാത്രക്കുള്ള പാസിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി. ഓൺലൈനിലൂടെ പാസ് ലഭിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് പാസ് മാതൃക പൂരിപ്പിച്ച് പൊലീസ് സ്റ്റേഷനിൽ നിന്നും നേരിട്ട് പാസ് വാങ്ങാം. വിദേശത്ത് നിന്ന് കേരളത്തിലെത്തിവരെ വീടുകളിലും ക്വാറന്റീനിലും എത്തിക്കാൻ പൊലീസ് സുരക്ഷയൊരുക്കി. ഇത് തുടരും. ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരല്ലാതെ മറ്റാർക്കും വിമാനത്താവളങ്ങളിൽ പ്രവേശനം ഉണ്ടായിരിക്കില്ല. മറ്റാരെയും വിമാനത്താവളത്തിൽ അനുവദിക്കില്ല.

5:27 PM IST:

21 ട്രെയിനുകളിലായി 24088 അതിഥി തൊഴിലാളികൾ കേരളത്തിൽ നിന്ന് മടങ്ങി. ഇന്ന് ലഖ്നൗവിലേക്ക് ഒരു ട്രെയിൻ പോകും. 17017 പേർ ബിഹാറിലേക്കും 3421 പേർ ഒഡീഷയിലേക്കും 5689 പേർ ഝാർഖണ്ഡിലേക്കും പോയി. യുപിയിലേക്ക്  2293 പേരും മധ്യപ്രദേശിലേക്ക് 1143 പേരും പശ്ചിമ ബംഗാളിലേക്ക് 1103 പേരും മടങ്ങി. ചില സംസ്ഥാനങ്ങൾ അതിഥി തൊഴിലാളികളെ സ്വീകരിക്കാൻ സമ്മതം നൽകിയിട്ടില്ല. അവർ സമ്മതം നൽകിയാൽ ഇവിടെ നിന്നും അതിഥി തൊഴിലാളികളെ അയക്കും. അതിഥി തൊഴിലാളികളെ അയക്കാൻ എല്ലാം ചെയ്യാൻ സംസ്ഥാനം സജ്ജമാണ്.

5:26 PM IST:

അതിർത്തിയിൽ കൂടുതൽ കൗണ്ടറുകൾ ആരംഭിക്കും. ഗർഭിണികൾക്കും വയോധികർക്കും ക്യൂ ഏർപ്പെടുത്തും. ഇതര സംസ്ഥാനത്ത് കുടുങ്ങിയ വിദ്യാർത്ഥികൾക്കായി ട്രെയിൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിമാരെ ബന്ധപ്പെട്ടു. ട്രെയിൻ അനുവദിക്കുമെന്ന് പ്രതീക്ഷ. ദില്ലിയിലും സമീപ സംസ്ഥാനങ്ങളിൽ നിന്നും വിദ്യാർത്ഥികളെ ദില്ലിയിലെത്തിച്ച് കേരളത്തിലേക്ക് നോൺ സ്റ്റോപ് ട്രെയിനിൽ കൊണ്ടുവരാനാണ് ആലോചന.

5:24 PM IST:

ചിലർ അതിർത്തിയിലെത്തി ബഹളം വയ്ക്കുന്നു. അവർ എവിടെ നിന്നാണോ വരുന്നവത് അവിടെ നിന്നും കേരളത്തിൽ എത്തേണ്ട ജില്ലയിൽ നിന്നും പാസെടുക്കണം. എത്താൻ ആവശ്യപ്പെട്ട സമയത്ത് അതിർത്തിയിൽ എത്തണം. ചിലർ പുറപ്പെടുന്ന ജില്ലയിലെ പാസ് മാത്രം എടുക്കുന്നു. ഇവിടെ അറിയിക്കുന്നില്ല. ഇവിടെ എല്ലാ കാര്യങ്ങളും ക്രമീകരിക്കാനാണ് രജിസ്ഠ്രേഷൻ. തിരക്കിനിടയാകുന്നത് സമയം തെറ്റി വരുന്നവർ കാരണമാണ്. അല്ലെങ്കിൽ നേരത്തെ ക്രമീകരിച്ച പോലെ കാര്യങ്ങൾ പോകും. അതിർത്തി കടക്കുന്നവർ കൃത്യമായ പരിശോധന ഇല്ലാതെ വരുന്നത് അനുവദിക്കില്ല. വിവരങ്ങൾ മറച്ചുവെച്ച് ആരെങ്കിലും വരുന്നതും തടയും. അതിർത്തിയിൽ ശാരീരിക അകലം പാലിക്കുന്നില്ല. അത് ചെയ്യരുത്. അതിൽ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ശ്രദ്ധിക്കണം.

5:21 PM IST:

ഒരു ദിവസം ഇങ്ങോട്ടെത്താൻ പറ്റുന്ന അത്രയും പേർക്ക് പാസ് നൽകും. ഇവരെ കുറിച്ച് വ്യക്തമായ ധാരണ അവരെത്തുന്ന ജില്ലയ്ക്കും ഉണ്ടാകണം. പാസ് വിതരണം നിർത്തിവച്ചിട്ടില്ല. ക്രമത്തിൽ വിതരണം ചെയ്യും. ക്രമവത്കരണം മാത്രമാണ് ചെയ്തത്. റെഡ് സോൺ ജില്ലയിൽ വരുന്നുവെന്നത് കൊണ്ട് ആരെയും തടയില്ല. ഇതിനെല്ലാം വ്യക്തമായ പ്രക്രിയ സജ്ജമായി. രജിസ്റ്റർ ചെയ്യാതെ വരുന്നവരെ കടത്തിവിടില്ല.

5:19 PM IST:

റെഡ് സോൺ ജില്ലകളിൽ നിന്ന് വന്നവർ 14 ദിവസം സർക്കാർ കേന്ദ്രത്തിൽ കഴിയണം. ഈ ജില്ലകളിൽ നിന്ന് വരുന്ന പ്രായമായവരും പത്ത് വയിൽ താഴെയുള്ളവരും വീടുകളിൽ കഴിഞ്ഞാൽ മതി. ഗർഭിണികൾക്ക് 14 ദിവസം വീടുകളിൽ ക്വാറന്റീൻ. നേരത്തെ വന്നവരെ ക്വാറന്റീനിലേക്ക് മാറ്റുുന്നു. റെഡ് സോണിൽ നിന്ന് വന്നവരെ ചെക്പോസ്റ്റിൽ നിന്ന് ക്വാറന്റീനിലേക്ക് മാറ്റും. മറ്റുള്ളവർക്ക് പാസ് അനുവദിക്കുന്നത് തുടരും.

5:18 PM IST:

86679 പേർ ഇതുവരെ പാസുകൾക്കായി രജിസ്റ്റർ ചെയ്തു. ഇതിൽ 37801 പേർ റെഡ് സോൺ ജില്ലകളിൽ നിന്നുള്ളവരാണ്. രജിസ്റ്റർ ചെയ്തവരിൽ 45814 പേർക്ക് പാസ് നൽകി. പാസ് കിട്ടിയവരിൽ 19476 പേർ റെഡ് സോൺ ജില്ലകളിൽ നിന്നുള്ളവരാണ്. ഇതുവരെ 16355 പേർ എത്തിച്ചേർന്നു. അതിൽ 8912 പേർ റെഡ് സോൺ ജില്ലകളിൽ നിന്നുള്ളവരാണ്. ഇന്നലെ വന്നവരിൽ 3216 പേർ ക്വാറന്റീനിലേക്ക് മാറ്റി. മുൻപ് റെഡ് സോണിൽ നിന്ന് വന്നവരെ കണ്ടെത്തി സർക്കാർ ക്വാറന്റീൻ സൗകര്യത്തിലേക്ക് മാറ്റുന്നു.

5:15 PM IST:

ക്വാറന്റീനിൽ കഴിയുന്നവരും വീട്ടിലേക്ക് പോകുന്നവരും ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുന്ന രീതിയിലേ പ്രവർത്തിക്കാവൂ. ശാരീരിക അകലം പ്രധാനം. വീട്ടിലായാലും ക്വാറന്റീൻ കേന്ദ്രത്തിലും പ്രത്യേക ശ്രദ്ധ വേണം. വീട്ടുകാരും ശ്രദ്ധിക്കണം. അശ്രദ്ധയുടെ ചില ദോഷഫലങ്ങൾ മുൻപ് അനുഭവിച്ചതാണ്. അവരുാമായി സമ്പർക്കം പുലർത്തരുത്. നാളുകൾക്ക് ശേഷം നാട്ടിൽ വന്നവരാണെന്ന് കരുതി സന്ദർശനം നടത്തുന്ന പതിവ് രീതിയും പാടില്ല. ഇക്കാര്യത്തിൽ പുലർത്തുന്ന ജാഗ്രതയാണ് സമൂഹത്തെ വരും ദിവസങ്ങളിൽ സംരക്ഷിച്ച് നിർത്തുക. ഈ ബോധം എല്ലാവർക്കും ഉണ്ടാകണം.

5:13 PM IST:

ദുബൈയിൽ നിന്നുള്ള വിമാനത്തിൽ 182 പേരാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. 177 പേർ മുതിർന്നവരും അഞ്ച് പേർ കുട്ടികളുമായിരുന്നു. റിയാദിൽ നിന്ന് 149 പ്രവാസികളുമായി ഇന്ന് പ്രത്യേക വിമാനം രാത്രി 8.30 ന് കരിപ്പൂരിലെത്തും. സംസ്ഥാനത്തെ 13 ജില്ലകളിൽ നിന്നുള്ള 139 പേരും കർണ്ണാടക തമിഴ്നാട് സ്വദേശികളായ പത്ത് പേരും ഇതിലുണ്ട്. യാത്രക്കാരിൽ 84 പേർ ഗർഭിണികളും 22 പേർ കുട്ടികളുമാണ്. അടിയന്തിര ചികിത്സയ്ക്ക് എത്തുന്ന അഞ്ച് പേരും 70 ലേറെ പ്രായമുള്ള മൂന്ന് പേരുമുണ്ട്.

 

 

5:13 PM IST:

മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സാധ്യമായ എല്ലാ സൗകര്യവും സർക്കാർ ഒരുക്കിയതായി മുഖ്യമന്ത്രി. വിമാനങ്ങൾ മടങ്ങിയെത്തുമ്പോൾ ഒരുക്കങ്ങൾ വിലയിരുത്തി ചീഫ് സെക്രട്ടറി കേന്ദ്ര വ്യോമയാന മന്ത്രാലയ സെക്രട്ടറി അഭിനന്ദനം അറിയിച്ചു. ഇന്നലെ 181 പ്രവാസികളുമായി അബുദാബിയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് കൊച്ചിയിലെത്തി. ഇവരിൽ നാല് കൈക്കുഞ്ഞുങ്ങളും 49 ഗർഭിണികളും ഉൾപ്പെടുന്നുണ്ട്. ഇവരിൽ അഞ്ച് പേരെ കളമശേരി മെഡിക്കൽ കോളേജിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.

5:08 PM IST:

ഇതുവരെ ഉണ്ടായിരുന്ന മാതൃകാപരമായ സഹകരണം പൊതുസമൂഹത്തിൽ നിന്ന് വർധിച്ച തോതിൽ ഉണ്ടാകണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമാണ്. രാജ്യത്ത് ഇതുവരെ 1886 മരണങ്ങൾ ഉണ്ടായെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക്. സംസ്ഥാനം വൈറസ് വ്യാപനത്തെ പിടിച്ചുനിർത്താൻ വലിയ തോതിൽ വിജയിച്ചു. അതുകൊണ്ട് ഒന്നും ചെയ്യാനില്ലെന്നല്ല. ഇനിയുള്ള നാളുകൾ പ്രധാനം. കൂടുതൽ കരുത്തോടെയും ഐക്യത്തോടെയും ഇടപെടണം.

5:07 PM IST:

നൂറ് ദിവസം പിന്നിടുന്നതും രോഗസൗഖ്യത്തിന്റെ നിരക്ക് ലോകത്തെ തന്നെ ഏറ്റവും മികച്ചതുമായ ഘട്ടത്തിൽ കേരളത്തിനു പുറത്തും വിദേശത്ത് നിന്നുമുള്ള പ്രവാസികളെ നാട്ടിലേക്ക് സ്വീകരിക്കുന്നു. ഇവരെ പരിചരിക്കാനുള്ള സന്നാഹം ഒരുക്കി. മൂന്നാം വരവ് ഉണ്ടാകാതിരിക്കാൻ എല്ലാം ചെയ്യുന്നു. ഉണ്ടായാലും നേരിടാനും അതിജീവിക്കാനും സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

5:06 PM IST:

ഇന്ന് ആദ്യ കൊവിഡ് സ്ഥിരീകരിച്ച് നൂറ് ദിവസം. ജനുവരി 30 ന് വിദേശത്ത് നിന്ന് കേരളത്തിലെത്തിയ വിദ്യാർത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടക്കത്തിൽ തന്നെ രോഗം പടരാതിരിക്കാൻ സാധിച്ചു. മാർച്ച് ആദ്യവാരമാണ് കൊവിഡിന്റെ രണ്ടാം വരവ്. രണ്ട് മാസങ്ങൾക്കിപ്പുറം രോഗത്തിന്റെ ഗ്രാഫ് സമനിലയിലാക്കാൻ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി

 

5:06 PM IST:

സംസ്ഥാനത്ത് 33 ഹോട്ട്സ്പോട്ടുകളാണ് നിലവിലുള്ളത്. കണ്ണൂരിൽ അഞ്ച്, വയനാട് നാല്, കൊല്ലം മൂന്ന്, എറണാകുളം, ഇടുക്കി കാസർകോട് പാലക്കാട് ഒന്ന് വീതം എന്നിങ്ങനെ രോഗികൾ ചികിത്സയിൽ.

5:05 PM IST:

സംസ്ഥാനത്ത് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത് 16 പേർ മാത്രം. 503 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 20157 പേരാണ് നിരീക്ഷണത്തിലുള്ളത്. 19810 പേർ വീടുകളിലും 347 ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 127 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 35856 സാമ്പിളുകൾ പരിശോധനക്കയച്ചു. 35355 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.
മുൻഗണനാ ഗ്രൂപ്പുകളിൽ 3380 സാമ്പിളുകളിൽ 2939 എണ്ണത്തിൽ നെഗറ്റീവ് ഫലം.

5:02 PM IST:

സംസ്ഥാനത്ത് 10 പേർക്ക് കൂടി കൊവിഡ് 19 ഭേദമായി. പത്ത് പേരും കണ്ണൂർ ജില്ലയിൽ നിന്നാണ്. ഇനി കണ്ണൂരിൽ ചികിത്സയിലുള്ളത് 5 പേർ മാത്രം.

5:03 PM IST:

കേരളത്തിൽ ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ വൃക്കരോഗി കൂടിയാണ്.

4:56 PM IST:

കേരളത്തിൽ നിലവിൽ 25 പേർ മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇതിൽ 15 പേരും കണ്ണൂർ ജില്ലയിലാണ്. ഇത് വരെ 502 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 474 പേർക്കും രോഗം ഭേദമായി.

4:30 PM IST:

രാജ്യത്ത് രോഗ മുക്തി നിരക്ക് ഉയരുന്നു എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിൽ ഇത് 29.36% ശതമാനമാണെന്ന് ആരോഗ്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജ്യത്തെ 216 ജില്ലകൾ കൊവിഡ് മുക്തമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

4:27 PM IST:

ഇതരസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കെത്തുന്ന 75 വയസിന് മുകളിൽ പ്രായമുള്ളവരും പത്തു വയസിൽ താഴെയുള്ള കുട്ടികളും അവർക്കൊപ്പം വരുന്ന മാതാപിതാക്കളും 14 ദിവസം വീടുകളിൽ ക്വാറന്റീനിൽ കഴിയണം. ഇതുസംബന്ധിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കി. ഗർഭിണികളും അവരോടൊപ്പം എത്തുന്ന കുട്ടികളും ഭർത്താവും ഇത്തരത്തിൽ 14 ദിവസം വീടുകളിൽ ക്വാറന്റീനിൽ കഴിയേണ്ടതാണ്. പെയ്ഡ് ക്വാറന്റൈൻ സൗകര്യം ഉണ്ടായിരിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

4:08 PM IST:

വാളയറിലെ തിരക്കിന് പരിഹാരമാകുന്നു. അന്യ സംസ്ഥാനത്ത് നിന്നെത്തുന്നവർക്കായി എട്ട് കൗണ്ടറുകൾ കൂടി അടിയന്തരമായി തുറക്കും. അതിർത്തി കടന്നെത്തുന്നവരുടെ എണ്ണം വർധിച്ചതാണ് കാരണം. താൽക്കാലിക സംവിധാനം എന്ന രീതിയിൽ ആണ് കൂടുതൽ കൗണ്ടറുകൾ തുറക്കുന്നത്.

4:05 PM IST:

സാമൂഹ്യ അകലത്തിന് പകരം ശാരീരിക അകലമെന്ന് ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയ ആൾക്ക്  പിഴ ചുമത്തി സുപ്രീംകോടതി. 10000 രൂപ പിഴ ചുമത്തി കോടതി ഹർജി തള്ളി

3:37 PM IST:

കൊവിഡ് 19  പാവറട്ടി സ്വദേശി അബുദാബിയിൽ മരിച്ചു. പാലുവായ് ചെല്ലം കൊളത്തിന് സമീപം പാറാട്ട് വീട്ടിൽ അലി അഹമദിന്റെ മകൻ ഹുസൈൻ 45 ആണ് മരിച്ചത്. പതിനാല് ദിവസമായി ചികിത്സയിൽ കഴിയുകയായിരുന്നു.

3:32 PM IST:

കൊൽക്കത്തയിൽ സിഐഎസ്എഫ് ജവാൻ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്ത്യൻ മ്യൂസിയം സെക്യൂരിറ്റി യൂണിറ്റിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ അസിത് കുമാർ ഷാ ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ സിഐഎസ്എഫ് ഉദ്യോഗസ്ഥനാണ് അസിത് കുമാർ ഷാ. അസിത് കുമാറിന്റെ യൂണിറ്റിലെ പേരെ കരുതൽ നിരീക്ഷണത്തിലാക്കി.

 

3:24 PM IST:

മദ്യവിൽപ്പന ശാലകൾ തുറന്നതിനെതിരെ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം മധുരയിലും കടലൂരിലും പൊലീസ് ലാത്തിവീശി. സ്ത്രീകൾ ഉൾപ്പടെ നിരവധി പേർക്ക് പരിക്ക്. മധുരയിൽ സ്ത്രീകളെ ഉൾപ്പടെ അറസ്റ്റ് ചെയ്ത് മാറ്റി

2:39 PM IST:

സംസ്ഥാനങ്ങൾ മദ്യത്തിന്റെ ഹോം ഡെലിവറി സാധ്യത പരിഗണിക്കണമെന്ന് സുപ്രീംകോടതി പരാമർശം. മദ്യ ഷാപ്പുകൾ തുറന്നതിനെതിരായ ഹർജി പരിഗണിക്കവെയാണ് വാക്കാൽ പരാമർശം. "സാമൂഹ്യ അകലം ഉറപ്പാക്കാൻ ഹോം ഡെലിവറി സാധ്യത പരിഗണിക്കണം". ഹർജിയിൽ  ഉത്തരവിടുന്നില്ലെന്നും കോടതി. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് പരാമർശം. വിവിധ സംസ്ഥാനങ്ങൾ മദ്യ ഷാപ്പുകൾ തുറന്നതിന് എതിരെ അനിന്ദിത മിത്ര എന്ന അഭിഭാഷകയാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്

1:45 PM IST:

ഹോട്ട്സ്പോട്ട് മേഖലയായ ചെന്നൈയിൽ നിന്നെത്തിയ യുവതി സർക്കാർ ക്വാറന്റീൻ ലംഘിച്ച് വീട്ടിലെത്തി. കൊല്ലം ചാത്തന്നൂർ സ്വദേശിയായ യുവതിയും ഇവരെ ചെന്നൈയിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന അച്ഛനും സഹോദരിയുമാണ് ക്വാറന്റീൻ ലംഘിച്ചത്. മൂവര്‍ക്കുമെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു. ഇന്നലെ രാത്രിയാണ് കൊല്ലത്തെ ക്വാറന്റീൻ സെന്ററിൽ നിന്ന് ഇവർ വീട്ടിലേക്ക് പോയത്. പൊലീസ് നിർബന്ധിച്ച് ഇവരെ നിരീക്ഷണകേന്ദ്രത്തിലാക്കി.

1:43 PM IST:

പാലക്കാട് വാളയാർ അതിർത്തിയിൽ വൻ തിരക്ക്. അതിർത്തി കടന്നു പാസ് ഇല്ലാത്തവർ ഏത്തുന്നു. ഇനി പ്രവേശനം കിട്ടില്ലെന്ന്  കരുതിയാണ് ആളുകൾ ഏതുന്നത്‌. സ്ഥിതിഗതികൾ വിലയിരുത്തി ഉടൻ തീരുമാനം എന്ന് ജില്ലാ ഭരണകൂടം.
 

1:41 PM IST:

ഇൻഡോറിലെ ഗോകുൽദാസ് ആശുപത്രിയുടെ ലൈസൻസ് മധ്യപ്രദേശ് സർക്കാർ റദ്ദാക്കി. കൊവിഡ് പ്രോട്ടോകോൾ ഘംഘനത്തിനാണ് നടപടി.ഇന്നലെ മാത്രം ഇവിടെ ആറ് രോഗികൾ മരിച്ചിരുന്നു. 5 മലയാളി നഴ്സുമാർ അടക്കം 12 ആരോഗ്യ പ്രവർത്തകർ ഇവിടെ രോഗബാധിതരായിട്ടുണ്ട്

1:12 PM IST:

കർണാടകത്തിൽ 12 മണിക്കൂറിനിടെ 45 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഉയർന്ന കണക്കാണിത്. ഉത്തര കന്നഡ, ദാവനഗരെ ജില്ലകളിൽ രോഗപ്പകർച്ച കൂടുന്നു.

12:45 PM IST:

സർക്കാർ ഉദ്യോഗസ്ഥർ ആരോഗ്യസേതു ആപ് ഡൗൺലോഡ് ചെയ്യണം എന്ന കേന്ദ്രസർക്കാർ നിർദേശത്തിനെതിരെ നൽകിയ ഹർജിയിൽ ഹൈക്കോടതി കേന്ദ്രസർക്കാരിന്റെ നിലപാട് തേടി

12:42 PM IST:

ഉത്തർപ്രദേശിലെ നോയിഡയിൽ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ചു. നോയിഡയിലെ ജിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 60 കാരനാണ് മരിച്ചത്.

12:00 PM IST:

രാജ്യത്തെ 75 ജില്ലകളിൽ റാന്റം പരിശോധന നടത്താൻ ഐസിഎംആർ തീരുമാനം

11:59 AM IST:

ചെന്നൈയിലെ ഐസൊലേഷൻ വാർഡിൽ ദുരിതം എന്ന് മലയാളി കൊവിഡ് രോഗികൾ. കൃത്യമായ ഭക്ഷണം പോലും കിട്ടുന്നില്ലെന്ന് പരാതി. ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കൊവിഡ് ബാധിതർ. കേരള സർക്കാർ ഇടപെടണമെന്ന് കണ്ണൂർ സ്വദേശികളായ ദമ്പതിമാർ. മെയ് രണ്ടിനാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കടുത്ത പനിയുണ്ടായിട്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ലെന്നും പരാതി.

11:58 AM IST:

ലോക് ഡൗൺ സമയത്ത് വാടക ചോദിക്കുന്ന കെട്ടിട ഉടമകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ലേബർ ഓഫീസർ. കെട്ടിട ഉടമകൾക്കെതിരെ പൊലീസിസ് കേസ് ഉൾപെടെ നിയമപരമായി നീങ്ങുമെന്ന് കണ്ണൂർ ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. അതിഥി തൊഴിലാളികളോട് കെട്ടിട ഉടമകൾ വാടക ചോദിക്കുന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് വിട്ടത്.

11:27 AM IST:

ചെന്നൈയിൽ മറ്റൊരു ചന്തയിൽ പുതിയ കൊവിഡ് ക്ലസ്റ്റർ രൂപപ്പെട്ടതായി റിപ്പോർട്ട്. തിരുവാൺമയൂർ ചന്തയിൽ വന്നു പോയവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എഴുപത് പേർക്ക് ഇത് വരെ രോഗം സ്ഥിരീകരിച്ചു

11:23 AM IST:

കർണാടകത്തിലെ ബീദറിൽ ലോക്ക്ഡൗൺ നിയന്ത്രണം പാലിക്കാതെ മന്ത്രിയുടെ ഭക്ഷ്യകിറ്റ് വിതരണം. കിറ്റ് കൈക്കലാക്കാൻ തിക്കിത്തിരക്കി ജനം. കിറ്റ് വിതരണം നടത്തിയത് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാൻ

11:22 AM IST:

മംഗളൂരു റെയിൽവേ സ്റ്റേഷനിൽ നൂറുകണക്കിന് അതിഥി തൊഴിലാളികൾ പ്രതിഷേധിക്കുന്നു. നാട്ടിലെത്തിക്കാൻ ട്രെയിൻ വേണമെന്ന് ആവശ്യം

11:20 AM IST:

അട്ടപ്പാടിയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. ഷോളയൂർ വരഗം പാടി സ്വദേശി കാർത്തിക്ക് (23) ആണ് മരിച്ചത്.

11:20 AM IST:

കൊവിഡ് നിരീക്ഷണത്തിലിരുന്ന 23 തൊഴിലാളികൾ ഓടിപ്പോയി. ഛത്തീസ്ഗഡിലെ  അർണാപുരിൽ ഇന്നലെയാണ് സംഭവം. ആൺകുട്ടികളുടെ ഒരു ഹോസ്റ്റലിൽ ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്ന തൊഴിലാളികളാണ്  രക്ഷപ്പെട്ടത്.

11:19 AM IST:

ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരു വിദേശി കൂടി മരിച്ചു. 66വയസുള്ള ഒരു വിദേശി കൂടി കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15ആയി. അഞ്ച് ഒമാന്‍ സ്വദേശികളും ഒരു മലയാളി ഉള്‍പ്പെടെ പത്ത് വിദേശികളുമാണ് കൊവിഡ് 19  മൂലം ഒമാനില്‍ മരിച്ചത്.  

11:18 AM IST:

കുവൈറ്റിൽ നിന്ന് ഹൈദ്രാബാദിലേക്കുളള വിമാനം നാളത്തേക്ക് മാറ്റി

11:30 AM IST:

കൊവിഡ് പശ്ചാത്തലത്തിൽ പ്രവാസികളെ മടക്കി കൊണ്ട് വരുന്നതിന് നാവിക സേനയുടെ നേതൃത്വത്തിൽ നടക്കുന്ന നടപടികൾക്ക് തുടക്കമായി. ഓപ്പറേഷൻ സമുദ്രസേതുവിനാണ് മാലിയിൽ തുടക്കമായത്. പ്രവാസികളുമായി നാവിക സേനയുടെ കപ്പൽ പുറപ്പെടാനുള്ള ഒരുക്കത്തിലാണ്. മാലിദ്വീപിൽ നിന്നുള്ള യാത്രക്കാരെ നാവിക സേന കപ്പലിൽ കയറ്റാൻ നടപടി തുടങ്ങിയിട്ടുണ്ട്. മാലി ഇന്ത്യൻ ഹൈക്കമ്മീഷൻ വെബ്സൈറ്റിൽ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് യാത്രക്ക് അവസരം

Read more at: ഓപ്പറേഷൻ സമുദ്ര സേതു; മാലി ദ്വീപിൽ നിന്ന് പുറപ്പെടാനൊരുങ്ങി ഐഎൻഎസ് ജലാശ്വ...

 

11:17 AM IST:

കൊച്ചിയിൽ വിമാനമിറങ്ങിയവരിൽ 5 പേർ കളമശ്ശേരി  ഐസോലേഷനിൽ, ഇവരുടെ ആരോഗ്യനില തൃ്പതികരം,ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതർ,കരുതൽ നടപടിയുടെ ഭാഗമായി ഇവരെ കൊവിഡ് പരിശോധനക്ക് വിധേയരാക്കും

11:15 AM IST:

രാജ്യത്തെ കൊവിഡ് മരണം 1886 ആയി. 56342 പേർക്കാണ് വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ രോ​ഗം സ്ഥിരീകരിച്ചത്. 16539 പേർക്ക് രോ​ഗം ഭേദമായി. 37916 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 103 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 3,390 പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്.

11:13 AM IST:

കണ്ണൂർ രാമന്തളിയിൽ നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച അതിഥി തൊഴിലാളികൾക്കെതിരെ കേസ്. കരാറുകാരനടക്കം 14 പേർക്കെതിരെയാണ് പയ്യന്നൂർ പൊലീസ് കേസെടുത്തത്. കരാറുകാരന്റെ നേതൃത്വത്തിലാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്

11:11 AM IST:

 

ലോക്ക് ഡൗണിനിടെ മഹാരാഷ്ട്രയിലെ ഔറംഗബാദിൽ കുട്ടികൾ അടക്കം റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയ അതിഥിത്തൊഴിലാളികൾക്ക് മേൽ ട്രെയിൻ പാഞ്ഞുകയറി 14 പേർ മരിച്ചു. മധ്യപ്രദേശിലേക്ക് കാൽനടയായി മടങ്ങുകയായിരുന്ന അതിഥി തൊഴിലാളികൾക്ക് മേലാണ് ചരക്ക് തീവണ്ടി പാഞ്ഞു കയറിയത്. കുടുംബമായാണ് ഇവർ പോയത്. പുലർച്ചെ ആറ് മണിയോടെയാണ് ദുരന്തമുണ്ടായത് എന്നാണ് വിവരം. 

Read more at: മഹാരാഷ്ട്രയിൽ കുട്ടികൾ അടക്കം അതിഥി തൊഴിലാളികൾക്ക് മേൽ ട്രെയിൻ പാഞ്ഞു കയറി, 15 മരണം...

11:08 AM IST:

 

തൃശ്ശൂരിലെ ക്ഷേത്രത്തിൽ ലോക്ക് ഡൗൺ ലംഘിച്ച് ഭാഗവത പാരായണം. എരുമപ്പെട്ടിക്ക് സമീപം പാഴിയോട്ടുമുറി നരസിംഹമൂർത്തി ക്ഷേത്രത്തിൽ നടന്ന ഭാഗവത പാരായണത്തിൽ 100 ലേറെ ആളുകളാണ് പങ്കെടുത്തത്. ബിജെപി സംസ്ഥാന സമിതി അംഗം ഇ ചന്ദ്രൻ ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Read more: ലോക്ക് ഡൗൺ ലംഘിച്ച് ക്ഷേത്രത്തിൽ ഭാഗവതപാരായണം: ബിജെപി സംസ്ഥാന സമിതി അംഗം അടക്കം അറസ്റ്റിൽ

11:07 AM IST:

 

ലോകത്താകെ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 39 ലക്ഷം കടന്നു. 270,403 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. ഇറ്റലിയിൽ മരണം 30,000ത്തോട് അടുത്തപ്പോള്‍ ബ്രിട്ടനിൽ മുപ്പതിനായിരം പിന്നിട്ടു. ഫ്രാൻസിനേയും ജർമനിയേയും മറികടന്ന് റഷ്യ രോഗബാധിതരുടെ എണ്ണത്തിൽ അഞ്ചാമത്തെത്തി. അമേരിക്കയിലും കൊവിഡിന്‍റെ പ്രഹരം തുടരുകയാണ്. രോഗബാധിതരുടെ എണ്ണം 13 ലക്ഷത്തിലേക്ക് അടുക്കുന്നു. 

Read more: കൊവിഡില്‍ ഞെട്ടിവിറച്ച് അമേരിക്കയും റഷ്യയും; ലോകത്ത് രോഗ ബാധിതര്‍ 39 ലക്ഷം കടന്നു

11:05 AM IST:

കര്‍ണാടക-കേരള അതിര്‍ത്തി ചെക്‌പോസ്റ്റായ മുത്തങ്ങ വഴി ഇതരസംസ്ഥാനങ്ങളില്‍ കുടുങ്ങിയ കൂടുതല്‍ പേര്‍ എത്തിത്തുടങ്ങിയതോടെ സൗകര്യങ്ങള്‍ ഒരുക്കാന്‍ പാടുപ്പെട്ട് അധികൃതര്‍. പുലര്‍ച്ചെ വരെ വിശ്രമമില്ലാതെ ജോലിയെടുത്താണ് പരിശോധന നടപടികള്‍ അടക്കം പൂര്‍ത്തിയാക്കുന്നത്. 290 പേരാണ് മുത്തങ്ങവഴി വ്യാഴാഴ്ച ജില്ലയിലെത്തിയത്. ഇതില്‍ 200 പേര്‍ പുരുഷന്‍മാരും 65 പേര്‍ സ്ത്രീകളും 25 പേര്‍ കുട്ടികളുമാണ്. ഇവരില്‍ വയനാട്ടുകാരായ 34 പേരെ കോവിഡ് കെയര്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി.

Read more at: മുത്തങ്ങവഴി കൂടുതല്‍ പേര്‍ വയനാട്ടിലേക്കെത്തുന്നു; സൗകര്യങ്ങള്‍ ഒരുക്കാന്‍ പാടുപ്പെട്ട് ഉദ്യോഗസ്ഥര്...

 

11:04 AM IST:

സിംഗപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം യാത്ര തിരിച്ചു. 11.30ന് വിമാനം ദില്ലിയിലെത്തും

11:06 AM IST:

കൊവിഡ് 19 ബാധിച്ച് ആഗ്രയില്‍  മാധ്യമ പ്രവർത്തകൻ മരിച്ചു. പങ്കജ് കുല്‍ ശ്രേഷ്ഠ എന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് മരിച്ചത്. എസ് എൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Read more at: ആഗ്രയിൽ കൊവിഡ് ബാധിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു...

 

11:02 AM IST:

38 പ്രവാസികളെ ഗുരുവായൂരിൽ സർക്കാർ നിരീക്ഷണത്തിലാക്കി. അബുദാബി - കൊച്ചി വിമാനത്തിൽ എത്തി തൃശൂർ ജില്ലയിലെ 72 പ്രവാസികളിൽ 38 പേരെ കൊവിഡ് കെയർ സെൻ്ററായി നിശ്ചയിച്ച ഗുരുവായൂർ സ്റ്റെർലിംഗിൽ സർക്കാർ ഏർപ്പെടുത്തിയ നിരീക്ഷണത്തിലാക്കി. പുലർച്ചെ 3.30 ഓടെ, പ്രത്യേകമായി ഏർപ്പെടുത്തിയ കെഎസ്ആർടിസി ബസിലാണ് ഇവരെ ഹോട്ടലിൽ എത്തിച്ചത്. ഇതിൽ 10 സ്ത്രീകളും ഒരു കുട്ടിയുമുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിലെ പരിശോധനയെത്തുടർന്ന്  ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ വീടുകളിൽ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനായി ബന്ധുക്കൾക്കൊപ്പം വിട്ടു.

11:01 AM IST:

കരിപ്പൂരിൽ വിമാനമിറങ്ങിയ  കോഴിക്കോട് ജില്ലയിലെ 26 പേരെ സർക്കാർ ക്വാറൻറീൻ കേന്ദ്രത്തിലെത്തിച്ചു. എൻഐടി എംബിഎ ഹോസ്റ്റലിലെ കൊവിഡ് കെയർ സെന്ററിലാണ് ഇവരെ താമസിപ്പിച്ചത്. സംഘത്തിൽ 24 പുരുഷൻമാരും. 26 പേരിൽ മൂന്ന് കുട്ടികൾ. എത്തിയവരിൽ ഒരു കുടുംബവും.

11:00 AM IST:

കൊവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടമായി ഏറ്റവും കൂടുതൽ മലയാളികൾ മടങ്ങി വരുന്നത് യുഎഇയിൽ നിന്ന്. ഇവരുടെ പുനരധിവാസമായിരിക്കും സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇക്കാര്യത്തിൽ വേഗം മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്നാണ് വിദഗ്ധരുടെ നിർദ്ദേശം. സംസ്ഥാനത്തേക്ക് മടങ്ങി വരുന്നതിന് 4,42,238 പ്രവാസികളാണ് നോർക്കയിൽ രജിസ്റ്റർ ചെയ്തത്.ഇതിൽ 1,96,039 പേർ യുഎഇയിൽ നിന്ന് മാത്രം വരുന്നു. ഇതിൽ 61009 പേരാണ് ജോലി നഷ്ടപ്പെട്ട് കേരളത്തിലേക്ക് വരുന്നത്. മടങ്ങി വരാൻ രജിസ്റ്റർ ചെയ്തവരിൽ കൂടുതൽ യുഎഇയിൽ നിന്നാണ്. 196039. ഇവരിൽ 28,700 പേർ തൊഴിൽ നഷ്ടപ്പെട്ടവരാണ്. 

10:58 AM IST:

കൊവിഡ് പ്രതിസന്ധിയിൽ ഉഴലുന്ന പ്രവാസികളെ തിരികെ എത്തിക്കാനുള്ള വന്ദേഭാരത് ദൗത്യം ഇന്നും തുടരും. വ്യാഴാഴ്ച കേരളത്തിലേക്ക് എത്തിയ ആദ്യസംഘത്തിൽ 363 പേരാണുണ്ടായിരുന്നത്. 68 ഗർഭിണികളും 9 കുഞ്ഞുങ്ങളും അടക്കമുള്ള സംഘത്തെ കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇരുവിമാനത്താവളങ്ങളിലും നടന്ന പരിശോധനകളിൽ രോഗലക്ഷണങ്ങളുള്ള എട്ട് പേരെ ആശുപത്രികളിലെ ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റി. മറ്റുള്ളവരെ അതാത് ജില്ലകളിലെ നിരീക്ഷണകേന്ദ്രങ്ങളിലുമെത്തിച്ചു.

Read More: പ്രതിസന്ധിക്കടൽ കടന്ന് പ്രവാസികളുടെ ആദ്യ സംഘമെത്തി, റിയാദ്, ബഹ്റിൻ സർവീസുകൾ ഇന്ന്...