Asianet News MalayalamAsianet News Malayalam

Covishield : കൊവിഡ് ഡെൽറ്റ വകഭേദത്തിനെതിരെ കോവിഷിൽഡ് വാക്സിന്‍റെ ഫലപ്രാപ്തി എത്ര? പഠനറിപ്പോർട്ട് പുറത്തുവിട്ടു

SARS-CoV-2-നെതിരെ കോവിഷീൽഡ്‌ വാക്സിന്റെ ഫലപ്രാപ്തി 63% ആണെന്ന് കണ്ടെത്തി. മിതവും തീവ്രമായതുമായ രോഗത്തിനെതിരായ പൂർണ്ണമായ വാക്സിനേഷന്റെ ഫലപ്രാപ്തി 81% ആണ്

Covishield vaccine efficiency against covid delta variant? study report has been released
Author
New Delhi, First Published Nov 30, 2021, 4:55 PM IST

ദില്ലി: കൊവിഡ് വകഭേദമായ ഡെൽറ്റയ്ക്കെതിരെ കോവിഷിൽഡ് വാക്സിന്‍റെ (Covishield Vaccine) ഫലപ്രാപ്തി സംബന്ധിച്ച പഠന റിപ്പോർട്ട് പുറത്തുവിട്ടു. വിവിധ ശാസ്ത്ര സ്ഥാപനങ്ങളിൽ നിന്നുള്ള ഇന്ത്യൻ ഗവേഷകരുടെ ഒരു മൾട്ടി-ഇന്സ്ടിട്യൂഷണൽ ടീം, ട്രാൻസ്‌ലേഷണൽ ഹെൽത്ത് സയൻസ് ആൻഡ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ (THSTI) നേതൃത്വത്തിൽ, SARS-CoV-2 അണുബാധ കുതിച്ചുയർന്ന 2021 ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിലെ കോവിഷീൽഡ്‌ വാക്‌സിന്റെ ഫലപ്രാപ്തിയാണ് വിലയിരുത്തിയത്. "ദ ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ്" ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, പൂർണ്ണമായും പ്രതിരോധ കുത്തിവയ്‌പ്പെടുത്ത വ്യക്തികളിൽ SARS-CoV-2-നെതിരെ കോവിഷീൽഡ്‌ വാക്സിന്റെ ഫലപ്രാപ്തി 63% ആണെന്ന് കണ്ടെത്തി. മിതവും തീവ്രമായതുമായ രോഗത്തിനെതിരായ പൂർണ്ണമായ വാക്സിനേഷന്റെ ഫലപ്രാപ്തി 81% ആണ്. ഡെൽറ്റ വകഭേദത്തിനും വൈൽഡ്-ടൈപ്പ് SARS-CoV-2 നും എതിരെ വാക്സിൻ ഫലപ്രദമാണെന്നും ശാസ്ത്രജ്ഞർ നിരീക്ഷിച്ചു.

കോവിഷിൽഡിന്‍റെ ഫലപ്രാപ്തി സംബന്ധിച്ച് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ അറിയിപ്പ് ഇപ്രകാരം

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം SARS-CoV-2, 200 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും ആഗോളതലത്തിൽ 5 ദശലക്ഷത്തിലധികം മരണങ്ങൾക്ക് കാരണമാവുകയും ചെയ്തു. SARS-CoV-2 വൈറസിന്റെ ജനിതക വ്യതിയാനം വന്ന വകഭേദങ്ങൾ വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ആശങ്കകൾക്ക് കാരണമായി. ഡെൽറ്റ (B.1.617.2) വകഭേദമാണ് ഇന്ത്യയിൽ പ്രബലമായ കാണപ്പെടുന്ന ജനിതക വകഭേദം. ഇന്ത്യയിലെ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് യജ്ഞത്തിൽ പ്രധാനമായും ഉപയോഗിക്കുന്നത് കോവിഷീൽഡ് വാക്സിൻ (ChAdOx1 nCoV-19) ആണ്.

രാജ്യത്ത് ഒമിക്രോൺ സാന്നിധ്യമില്ല, ആ‍ർടിപിസിആർ-ആന്റിജൻ പരിശോധനയിൽ ഒമിക്രോൺ കണ്ടെത്താമെന്ന് കേന്ദ്രം

വിവിധ ശാസ്ത്ര സ്ഥാപനങ്ങളിൽ നിന്നുള്ള ഇന്ത്യൻ ഗവേഷകരുടെ ഒരു മൾട്ടി-ഇന്സ്ടിട്യൂഷണൽ ടീം, ട്രാൻസ്‌ലേഷണൽ ഹെൽത്ത് സയൻസ് ആൻഡ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ (THSTI) നേതൃത്വത്തിൽ, SARS-CoV-2 അണുബാധ കുതിച്ചുയർന്ന 2021 ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിൽ കോവിഷീൽഡ്‌ വാക്‌സിന്റെ ഫലപ്രാപ്തി വിലയിരുത്തി. പ്രതിരോധ മികവ് മനസിലാക്കാൻ കുത്തിവയ്‌പ്പെടുത്ത ആരോഗ്യമുള്ള വ്യക്തികളിലെ വകഭേദങ്ങൾക്കെതിരായ പ്രവർത്തനവും കോശങ്ങളിലെ രോഗപ്രതിരോധ പ്രതികരണങ്ങളും അവർ വിലയിരുത്തി.

ഒമിക്രോൺ; വിദേശത്തുനിന്ന് എത്തിയ 14 പേർ ഉത്തരാഖണ്ഡിൽ നിരീക്ഷണത്തിൽ, ആറ് പേർ ദക്ഷിണാഫ്രിക്കയിൽ നിന്ന്

SARS-CoV-2 അണുബാധ സ്ഥിരീകരിച്ച 2,379 കേസുകളും, രോഗം നിയന്ത്രണത്തിലായി 1,981 കേസുകൾ തമ്മിലുള്ള താരതമ്യം ഉൾപ്പെടുന്ന "ദ ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ്" ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, പൂർണ്ണമായും പ്രതിരോധ കുത്തിവയ്‌പ്പെടുത്ത വ്യക്തികളിൽ SARS-CoV-2-നെതിരെ കോവിഷീൽഡ്‌ വാക്സിന്റെ ഫലപ്രാപ്തി 63% ആണെന്ന് കണ്ടെത്തി. മിതവും തീവ്രമായതുമായ രോഗത്തിനെതിരായ പൂർണ്ണമായ വാക്സിനേഷന്റെ ഫലപ്രാപ്തി 81% ആണ്. ഡെൽറ്റ വകഭേദത്തിനും വൈൽഡ്-ടൈപ്പ് SARS-CoV-2 നും എതിരെ വാക്സിൻ ഫലപ്രദമാണെന്ന് ശാസ്ത്രജ്ഞർ നിരീക്ഷിച്ചു. ഈ പഠനം യഥാർത്ഥ സാഹചര്യങ്ങളിൽ വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ചും വാക്‌സിനേഷനു ശേഷമുള്ള രോഗപ്രതിരോധ പ്രതികരണത്തെക്കുറിച്ചും സമഗ്രമായ വിവരങ്ങൾ നൽകുന്നു. വിവരങ്ങൾ നയരൂപീകരണത്തിനും സഹായകമാകും.

ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും വിമാനസർവ്വീസ് തുടരുന്നതിനെതിരെ രൂക്ഷവിമർശനവുമായി അരവിന്ദ് കെജ്രിവാൾ

 

വിശദ വായനക്ക്

Follow Us:
Download App:
  • android
  • ios