തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കാൻ വിജയ്‌യുടെ തമിഴിഗ വെട്രി കഴകത്തിന് (ടിവികെ) സിപിഎമ്മും സിപിഐയും പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാന താൽപ്പര്യം മുൻനിർത്തി ഡിഎംകെയുമായി സഹകരിക്കുന്നത് തുടരുമെന്നും, ബിജെപി നീക്കവും ഗവർണർ ഭരണവും തടയുകയാണ് ലക്ഷ്യമെന്നും ഇടതുനേതാക്കൾ വ്യക്തമാക്കി.

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തിന് വിജയ്‌യുടെ തമിഴിഗ വെട്രി കഴകത്തിന് (ടിവികെ) പിന്തുണ നൽകുമ്പോൾ തന്നെ, സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിനായി ഡിഎംകെയുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്ന് വ്യക്തമാക്കി സിപിഎമ്മും സിപിഐയും. ഞങ്ങൾ സർക്കാരിന്റെ ഭാഗമാകാതെ പുറത്തുനിന്നുള്ള പിന്തുണ നൽകുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പി ഷൺമുഖം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സർക്കാർ രൂപീകരിക്കുന്നതിനായി സിപിഎമ്മും സിപിഐയും വെള്ളിയാഴ്ച ടി.വി.കെയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് കത്തുകൾ നൽകിയിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

രണ്ട് എംഎൽഎമാരുള്ള വി.സി.കെ കൂടി പിന്തുണ നൽകിയാൽ കേവല ഭൂരിപക്ഷമായ 118ലേക്ക് ടിവികെ എത്തും. പാർട്ടിയുടെ തീരുമാനം ഇടതുപക്ഷ പാർട്ടികളുടെ തീരുമാനത്തെ പ്രതിഫലിപ്പിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ ഒരിക്കലും ടിവികെയെയോ സർക്കാർ രൂപീകരിക്കാനുള്ള അവരുടെ ശ്രമങ്ങളെയോ എതിർക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇടതുനേതാക്കൾ പറഞ്ഞു. ഡിഎംകെ പ്രതിപക്ഷത്തിരിക്കും. ഞങ്ങൾ സ്വതന്ത്ര പാർട്ടികളാണ്. ഞങ്ങൾ സ്വന്തമായി തീരുമാനമെടുത്തിട്ടുണ്ടെന്നും ഇടതുനേതാക്കൾ പറഞ്ഞു. ജനവിധിയെ ഞങ്ങൾ അംഗീകരിക്കുകയാണ്. തമിഴ്‌നാട്ടിൽ ഗവർണർ ഭരണം തടയുന്നതിനാണ് ഞങ്ങൾ ഈ തീരുമാനം എടുത്തതെന്നും വീരപാണ്ഡ്യൻ പറഞ്ഞു.