കെജെ ജോർജും രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും തന്നെ മാനസികമായി പീഡിപ്പിച്ചെന്നും എംകെ ഗണപതി ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു

ദില്ലി: കർണാടകയിലെ ഊർജ്ജ മന്ത്രിയും മലയാളിയുമായ കെജെ ജോർജിന് ആശ്വാസം. ഡിവൈഎസ്പിയായിരുന്ന എംകെ ഗണപതിയുടെ ആത്മഹത്യയിൽ കെജെ ജോർജിന് എതിരെ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് സുപ്രീം കോടതി ശരിവച്ചു. കേസ് അവസാനിപ്പിച്ച സിബിഐ റിപ്പോർട്ട് കർണാടക ഹൈക്കോടതി നേരത്തെ അംഗീകരിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതിനെതിരെ ഗണപതിയുടെ സഹോദരി നല്കിയ ഹർജിയാണ് സുപ്രീംകോടതി ഇന്ന് തള്ളിയത്. കെജെ ജോർജും രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും തന്നെ മാനസികമായി പീഡിപ്പിച്ചെന്നും എംകെ ഗണപതി ഒരു മാധ്യമത്തോട് പറഞ്ഞിരുന്നു. കഴിഞ്ഞ കോൺഗ്രസ് സർക്കാരിന്‍റെ കാലത്ത് കെജെ ജോർജിന്‍റെ രാജിക്ക് കേസ് ഇടയാക്കിയിരുന്നു. സത്യം നിലനില്‍ക്കും എന്ന് തെളിയിക്കുന്നതാണ് സുപ്രീംകോടതി വിധിയെന്ന് കെജെ ജോർജ് പ്രതികരിച്ചു. 

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്; തുടർ നടപടികളുമായി പൊലീസ്, ബംഗാളി നടി ശ്രീലേഖയുടെ രഹസ്യമൊഴിയെടുക്കും

മിനു മുനീർ ബ്ലാക്ക് മെയിൽ ചെയ്തു, വൻ തുക ചോദിച്ച് ഭീഷണിപ്പെടുത്തി; നിയമനടപടി സ്വീകരിക്കുമെന്ന് മുകേഷ്

Asianet News LIVE | Cinema Scandal | AMMA | Malayalam Film | Malayalam News | ഏഷ്യാനെറ്റ് ന്യൂസ്