ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വിജയിച്ചു. ഇതോടെ ആം ആദ്‍മിയുടെ മുന്നേറ്റം 62 സീറ്റുകളിലെത്തി.
ആം ആദ്‍മി പാര്‍ട്ടി - 62
ബി.ജെ.പി - 8
കോണ്‍ഗ്രസ് - 0
മറ്റുള്ളവര്‍ - 0

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആം ആദ്‍മി പാര്‍ട്ടി വ്യക്തമായ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പായി. ആം ആദ്‍മിയുടെ ചില നേതാക്കള്‍ ശക്തമായ മത്സരം നേരിടുന്നുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്തി ബി.ജെ.പി. കോണ്‍ഗ്രസിന് എവിടെയും ലീഡ് നേടാനായില്ല.
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വിജയിച്ചു. ഇതോടെ ആം ആദ്‍മിയുടെ മുന്നേറ്റം 62 സീറ്റുകളിലെത്തി.
ആം ആദ്‍മി പാര്‍ട്ടി - 62
ബി.ജെ.പി - 8
കോണ്‍ഗ്രസ് - 0
മറ്റുള്ളവര്‍ - 0
ആം ആദ്‍മി പാര്‍ട്ടി - 61
ബി.ജെ.പി - 9
ദില്ലിയിലെ ആറാം നിയമസഭ പിരിച്ചു വിട്ടതായി ദില്ലി ലെഫ്റ്റനന്റ് ഗവർണ്ണർ അനിൽ ബൈജാൽ
ആം ആദ്‍മി പാര്‍ട്ടി - 57
ബി.ജെ.പി - 13
കോണ്‍ഗ്രസ് - 0
മറ്റുള്ളവര്‍ - 0
ബിജെപിയുടെ വര്‍ഗീയ പ്രീണനത്തിന് എതിരായ വിധിയെഴുത്താണ് ദില്ലി തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി നവിജയന്‍. തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസും പാഠം പഠിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദില്ലിയില്‍ അരവിന്ദ് കെജ്‍രിവാളിന്റെ ലീഡ് പതിനായിരം കടന്നു
ആം ആദ്‍മി പാര്‍ട്ടി - 58
ബി.ജെ.പി - 12
കോണ്‍ഗ്രസ് - 0
മറ്റുള്ളവര്‍ - 0
ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ 859 വോട്ടുകള്‍ക്ക് പിന്നില്‍. ഇവിടെ ഏഴ് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
ഷഹീന്‍ബാഗ് ഉള്‍പ്പെടുന്ന ഓഖ്‍ല മണ്ഡലത്തില്‍ ആം ആദ്‍മി പാര്‍ട്ടിയുടെ അമാനത്തുല്ലഖാന്‍ മുന്നില്‍. നിലവില്‍ 70514 വോട്ടുകളുടെ ലീഡാണ് അദ്ദേഹത്തിനുള്ളത്.
അരവിന്ദ് കെജ്‍രിവാളിനേയും ബിജെപിയെ തിരസ്‍കരിച്ച ജനങ്ങളെയും അഭിനന്ദിക്കുന്നതായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വികസനം കൊണ്ടുമാത്രമേ കാര്യങ്ങള്‍ നടക്കുകയുള്ളൂവെന്നും സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ ഇവയൊക്കെ തിരസ്കൃതമാകുമെന്നും മമത.
ആം ആദ്‍മി പാര്‍ട്ടി - 57
ബി.ജെ.പി - 13
കോണ്‍ഗ്രസ് - 0
മറ്റുള്ളവര്‍ - 0

ഡൽഹി തിരഞ്ഞെടുപ്പ് ഫലം വർഗീയ ശക്തിക്കെതിരായ വിധിയെഴുത്താണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യ തലസ്ഥാനത്ത് ബിജെപിക്ക് കാല് തൊടാനാകില്ലെന്ന് തെളിഞ്ഞു. ബി.ജെ.പിയുടെ ശക്തമായ തകർച്ച ദേശീയ രാഷ്ട്രീയത്തിൽ ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ 2182 വോട്ടുകള്‍ക്ക് പിന്നില്‍. ഇവിടെ ആറ് റൗണ്ട് വോട്ടെണ്ണല്‍ ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു.
ദില്ലി തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന്റെ പരാജയം പ്രതീക്ഷിച്ചത് തന്നെയായിരുന്നുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ പ്രതികരണം. എന്നാല്‍ വലിയ അവകാശവാദം ഉന്നയിച്ച ബിജെപിയുടെ സ്ഥിതി എന്തായി എന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞതവണ മൂന്ന് സീറ്റുകളില്‍ മാത്രം വിജയിച്ച ബിജെപി ഇപ്പോള്‍ 12 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
ആം ആദ്‍മി പാര്‍ട്ടി - 57
ബി.ജെ.പി - 13
കോണ്‍ഗ്രസ് - 0
മറ്റുള്ളവര്‍ - 0
തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കോൺഗ്രസ് ദില്ലി അധ്യക്ഷൻ സുഭാഷ് ചോപ്ര
ആകെയുള്ള 70 സീറ്റുകളില്‍ 58ലും ആം ആദ്‍മി പാര്‍ട്ടി ലീഡ് ചെയ്യുന്നു. ബിജെപിക്ക് ഇപ്പോള്‍ 12 സീറ്റുകളിലാണ് മുന്നിലുള്ളത്.
ഒരു സീറ്റില്‍ പോലും ലീഡില്ലാതെ കോണ്‍ഗ്രസ്. ആം ആദ്‍മി പാര്‍ട്ടി 57 സീറ്റുകളിലും ബിജെപി 13 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
ബിജെപിയുമായുള്ള ആം ആദ്‍മി പാര്‍ട്ടിയുടെ വോട്ട് വ്യത്യാസം 14 ശതമാനമായി.
ആം ആദ്‍മി പാര്‍ട്ടി - 57
ബി.ജെ.പി - 13