ഭഗവന്ത് മാൻ പാസാക്കിയ ബില്ലിൽ ഒപ്പിട്ട സിഖ് എംഎൽഎമാർ അകാൽ തഖ്തിൽ ഹാജരാകണമെന്നും പുരോഹിത കൂട്ടായ്മ ഇന്ന് ചേർന്ന യോഗത്തിൽ പ്രമേയം പാസാക്കി.
ഹരിയാന: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന് വീണ്ടും തിരിച്ചടി. ഭഗവന്ത് മാൻ സിഖ് വിരോധിയാണെന്ന് സിഖ് മതസ്ഥരുടെ പരമോന്നത സമിതിയായ അകാൽ തഖ്ത് പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങളിൽ ഭഗവന്ത്മാൻ മദ്യപിച്ച് ലക്കുകെട്ട് മോശമായി പെരുമാറുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇതിലാണ് അകാൽ തഖ്തിന്റെ നടപടി. ജനുവരിയിൽ അകാൽതഖ്തിന് മുന്നിൽ ഹാജരായ ഭഗവന്ത് മാൻ ദൃശ്യങ്ങൾ എഐ നിർമ്മിതമാണെന്ന് വിശദീകരണം നൽകിയിരുന്നു. ഭഗവന്ത് മാൻ പാസാക്കിയ ബില്ലിൽ ഒപ്പിട്ട സിഖ് എംഎൽഎമാർ അകാൽ തഖ്തിൽ ഹാജരാകണമെന്നും പുരോഹിത കൂട്ടായ്മ ഇന്ന് ചേർന്ന യോഗത്തിൽ പ്രമേയം പാസാക്കി. നേരത്തെ നിയമസഭയിലും മുഖ്യമന്ത്രി മദ്യപിച്ചെത്തിയത് വലിയ വിവാദമായിരുന്നു. അടുത്ത വർഷമാണ് പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ്.

