ഓഗസ്റ്റ് 4, 5 തീയതികളിലായി സെൻട്രൽ കമാൻഡിന് കീഴിലുള്ള വിവിധ സൈനിക രൂപീകരണങ്ങൾ സന്ദർശിച്ച് നിലവിലെ സുരക്ഷാ സാഹചര്യം, പ്രവർത്തന സജ്ജത, സൈന്യത്തിന്റെ ശേഷി വർധിപ്പിക്കുന്നതിനുള്ള പുരോഗതി എന്നിവയാണ് കരസേനാ മേധാവി വിശദമായി വിലയിരുത്തിയത്.
ദില്ലി: സെൻട്രൽ കമാൻഡിന്റെ പ്രവർത്തന സജ്ജത വിലയിരുത്തി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ധീരജ് സേത്ത്. ഓഗസ്റ്റ് 4, 5 തീയതികളിലായി സെൻട്രൽ കമാൻഡിന് കീഴിലുള്ള വിവിധ സൈനിക രൂപീകരണങ്ങൾ സന്ദർശിച്ച് നിലവിലെ സുരക്ഷാ സാഹചര്യം, പ്രവർത്തന സജ്ജത, സൈന്യത്തിന്റെ ശേഷി വർധിപ്പിക്കുന്നതിനുള്ള പുരോഗതി എന്നിവ വിശദമായി വിലയിരുത്തി.
ലഖ്നൗവിലെ സെൻട്രൽ കമാൻഡ് ആസ്ഥാനത്ത് നടന്ന അവലോകന യോഗത്തിൽ കമാൻഡിന്റെ നിലവിലെ പ്രവർത്തന വിന്യാസം, അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, സൈനിക ആധുനികവൽക്കരണ പദ്ധതികൾ, യുദ്ധസജ്ജത കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ നടപടികൾ എന്നിവയെക്കുറിച്ച് കരസേനാ മേധാവിയെ ധരിപ്പിച്ചു.തുടർന്ന് ജനറൽ ധീരജ് സേത്ത് ഉത്തര ഭാരത് ഏരിയ ആസ്ഥാനം സന്ദർശിക്കുകയും വിവിധ സൈനിക കമാൻഡർമാരുമായും ഉദ്യോഗസ്ഥരുമായും സൈനികരുമായും ആശയവിനിമയം നടത്തുകയും ചെയ്തു.
സന്ദർശനത്തിനിടെ സമൂഹസേവനം, വിദ്യാഭ്യാസം, ആരോഗ്യരംഗം, പരിസ്ഥിതി സംരക്ഷണം, കൃഷി, കായികം, വിമുക്തഭട ക്ഷേമം തുടങ്ങിയ മേഖലകളിൽ സൈനിക സേവനത്തിന് ശേഷവും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വിരമിച്ച ഉദ്യോഗസ്ഥരായ മേജർ ജനറൽ ഹർഷ് കക്കാർ, കേണൽ അരവിന്ദ് സിങ് കുഷ്വാഹ, നായിബ് സുബേദാർ രാധേ ശ്യാം, റിസാൽദാർ മേജർ (ഓണററി ക്യാപ്റ്റൻ) വിജയ് കുമാർ എന്നിവരെ 'യോദ്ധാ സേവാ സമ്മാൻ' നൽകി ആദരിച്ചു.
