ഹോട്ട് സ്പോട്ടുകൾ കേരളത്തിന് സ്വന്തമായി മാറ്റാനാകില്ലെന്ന് കേന്ദ്രം
കഴിഞ്ഞ രണ്ടാഴ്ചക്കിടെ കേരളത്തിലെ കോട്ടയം ഉൾപ്പടെ രാജ്യത്തെ 325 ജില്ലകളിൽ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. കേന്ദ്രം ഇന്നലെ പുതുക്കി നിശ്ചയിച്ച കൊവിഡ് ഹോട്ട് സ്പോട്ട് ജില്ലകളുടെ തരംതിരിവ് അശാസ്ത്രീയമാണെന്നാണ് കേരളത്തിൻറെ നിലപാട്. ഒരു കേസ് മാത്രമുള്ള വയനാടും രണ്ട് കേസുള്ള തിരുവനന്തപുരവും കേന്ദ്ര പട്ടികയിൽ ഹോട്ട് സ്പോട്ടാണ്.
ചൊവ്വാഴ്ച മാത്രം 3 കേസുകൾ റിപ്പോർട്ട് ചെയ്ത കോഴിക്കോടാകട്ടെ ഏറ്റവും സുരക്ഷിതമായ ഗ്രീൻ സോണിൽ. ഈ സാഹചര്യത്തിലാണ് രോഗത്തിൻറെ ഏറ്റവും പുതിയ തോത് കണക്കാക്കി സംസ്ഥാനം ജില്ലകളെ നാലു മേഖലകളാക്കുന്നത്. രോഗത്തിന്‍റെ തീവ്രത ഏറ്റവും കൂടുതലുള്ള കാസർക്കോട് ,കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് ഒന്നാ മേഖലായായ റെഡ് സോണിൽ. തിങ്കഴാഴ്ചക്ക് ശേഷവും ഈ മേഖലകളിൽ കടുത്ത നിയന്ത്രണം തുടരും.
രണ്ടാം മേഖലയിൽ പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളിൽ ഇളവുണ്ടാകും. ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, തൃശൂർ, വയനാട് ഉൾപ്പെടുന്ന മൂന്നാം മേഖലയിൽ കുറെക്കൂടി ഇളവുകൾ വരും. നാലാം മേഖലയായ നിലവിൽ ഏറ്റവും സുരക്ഷിതമായ കോട്ടയം, ഇടുക്കി എന്നിവടങ്ങളിൽ നിയന്ത്രണങ്ങൾ വളരെ കുറവാകും.
- Covid 19
- Covid 19 India
- Covid 19 Kerala
- Covid 19 Live Updates
- Covid 19 Lock Down
- Covid 19 Pandemic
- Lock Down India
- Lock Down Kerala
- central government
- hot spots
- കൊറോണവൈറസ്
- കൊറോണവൈറസ് തത്സമയം
- കൊറോണവൈറസ് വാർത്തകൾ
- കൊവിഡ് 19
- കൊവിഡ് 19 ഇന്ത്യ
- കൊവിഡ് 19 കേരളം
- കൊവിഡ് 19 തത്സമയം
- കൊവിഡ് 19 മഹാമാരി
- കൊവിഡ് 19 ലോക് ഡൗൺ
- ലോക്ക് ഡൗൺ ഇന്ത്യ
- ലോക്ക് ഡൗൺ കേരളം
- ഹോട്ട് സ്പോട്ടുകൾ