കേരളം നൽകിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്പോട്ടുകൾ നിശ്ചയിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍
കഴിഞ്ഞ രണ്ടാഴ്ചക്കിടെ കേരളത്തിലെ കോട്ടയം ഉൾപ്പടെ രാജ്യത്തെ 325 ജില്ലകളിൽ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. കേന്ദ്രം ഇന്നലെ പുതുക്കി നിശ്ചയിച്ച കൊവിഡ് ഹോട്ട് സ്പോട്ട് ജില്ലകളുടെ തരംതിരിവ് അശാസ്ത്രീയമാണെന്നാണ് കേരളത്തിൻറെ നിലപാട്. ഒരു കേസ് മാത്രമുള്ള വയനാടും രണ്ട് കേസുള്ള തിരുവനന്തപുരവും കേന്ദ്ര പട്ടികയിൽ ഹോട്ട് സ്പോട്ടാണ്.
ചൊവ്വാഴ്ച മാത്രം 3 കേസുകൾ റിപ്പോർട്ട് ചെയ്ത കോഴിക്കോടാകട്ടെ ഏറ്റവും സുരക്ഷിതമായ ഗ്രീൻ സോണിൽ. ഈ സാഹചര്യത്തിലാണ് രോഗത്തിൻറെ ഏറ്റവും പുതിയ തോത് കണക്കാക്കി സംസ്ഥാനം ജില്ലകളെ നാലു മേഖലകളാക്കുന്നത്. രോഗത്തിന്‍റെ തീവ്രത ഏറ്റവും കൂടുതലുള്ള കാസർക്കോട് ,കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് ഒന്നാ മേഖലായായ റെഡ് സോണിൽ. തിങ്കഴാഴ്ചക്ക് ശേഷവും ഈ മേഖലകളിൽ കടുത്ത നിയന്ത്രണം തുടരും.
രണ്ടാം മേഖലയിൽ പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളിൽ ഇളവുണ്ടാകും. ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, തൃശൂർ, വയനാട് ഉൾപ്പെടുന്ന മൂന്നാം മേഖലയിൽ കുറെക്കൂടി ഇളവുകൾ വരും. നാലാം മേഖലയായ നിലവിൽ ഏറ്റവും സുരക്ഷിതമായ കോട്ടയം, ഇടുക്കി എന്നിവടങ്ങളിൽ നിയന്ത്രണങ്ങൾ വളരെ കുറവാകും.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Apr 16, 2020, 5:11 PM IST
Covid 19
Covid 19 India
Covid 19 Kerala
Covid 19 Live Updates
Covid 19 Lock Down
Covid 19 Pandemic
Lock Down India
Lock Down Kerala
central government
hot spots
കൊറോണവൈറസ്
കൊറോണവൈറസ് തത്സമയം
കൊറോണവൈറസ് വാർത്തകൾ
കൊവിഡ് 19
കൊവിഡ് 19 ഇന്ത്യ
കൊവിഡ് 19 കേരളം
കൊവിഡ് 19 തത്സമയം
കൊവിഡ് 19 മഹാമാരി
കൊവിഡ് 19 ലോക് ഡൗൺ
ലോക്ക് ഡൗൺ ഇന്ത്യ
ലോക്ക് ഡൗൺ കേരളം
ഹോട്ട് സ്പോട്ടുകൾ
Post your Comments