ഏപ്രില്‍ എട്ട് മുതല്‍ 14 വരെയുള്ള കാലയളവില്‍ 300 ഇന്ത്യന്‍ തടവുകാരെയാണ് പാകിസ്ഥാൻ വിട്ടയച്ചതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

അമൃത്​സർ: 55 മത്സ്യത്തൊഴിലാളികൾ ഉൾപ്പടെ പാകിസ്ഥാൻ ജയിലിലായിരുന്ന 60 ഇന്ത്യക്കാരെ വിട്ടയച്ചു. പാക് സമുദ്രാന്തര്‍ഭാഗത്ത് മത്സ്യബന്ധനം നടത്തിയിരുന്നവരും കൃത്യമായ വിസയോ മറ്റ് രേഖകളോ ഇല്ലാതിരുന്നവരുമാണ് അറസ്റ്റിലായിരുന്നത്.

പാക് ജയിലിൽ കാലാവതി കഴിഞ്ഞവരെ മോചിപ്പിക്കുന്നതിനു വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ഈ മാസം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. വിട്ടയച്ചവരിൽ എല്ലാവരും തന്നെ ശിക്ഷാകാലാവതി പൂർത്തിയാക്കിയവരാണ്.

പാകിസ്ഥാനിലായിരുന്നപ്പോൾ തന്റെ വിസയും പാസ്പോർട്ടും നഷ്ട്ടപ്പെട്ടു. അക്കാര്യം അറിയിക്കുന്നതിനു വോണ്ടി പൊലീസ് സ്റ്റേഷനിൽ എത്തിയ തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് വിട്ടയച്ചവരിൽ ഒരാളായ വാഹിദ് ഖാന്‍ വാർ‌ത്താ ഏജൻസിയായ എഎന്‍ഐയോടു പറഞ്ഞു. ഏപ്രില്‍ എട്ട് മുതല്‍ 14 വരെയുള്ള കാലയളവില്‍ 300 ഇന്ത്യന്‍ തടവുകാരെയാണ് പാകിസ്ഥാൻ വിട്ടയച്ചതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.