റെയില്‍വെയില്‍ 2024ഓടെ സമ്പൂർണ വൈദ്യുതീകരണം: പീയുഷ് ഗോയല്‍
2030 ആകുന്നതോടെ നെറ്റ് സീറോ എമിഷന്‍ നെറ്റ്വര്‍ക്കായി റെയില്‍വെ മാറ്റുകയെന്ന ലക്ഷ്യവും മുന്നിലുണ്ട്. ശുചിയായ ഊര്‍ജത്തിലും കരുത്തിലും അത് മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
ദില്ലി: റെയില്‍വെയില്‍ 2024ഓടെ സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. ഇതോടെ സമ്പൂർണ വൈദ്യുതീകരണം നടപ്പാക്കുന്ന ലോകത്തെ ആദ്യ റയിൽവെ ശൃംഖലയായി ഇന്ത്യന്‍ റെയില്‍വേ മാറുമെന്നും പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തത്തില്‍ വളരെയധികം ശ്രദ്ധാലുവാണ് നമ്മളെന്നും പീയുഷ് ഗോയല്‍ പറഞ്ഞു.
ദില്ലിയിൽ നടക്കുന്ന ഇന്ത്യ-ബ്രസീല്‍ ബിസിനസ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു റെയില്‍വെ മന്ത്രി. 2030 ആകുന്നതോടെ നെറ്റ് സീറോ എമിഷന്‍ നെറ്റ്വര്‍ക്കായി റെയില്‍വെ മാറ്റുകയെന്ന ലക്ഷ്യവും മുന്നിലുണ്ട്. ശുചിയായ ഊര്‍ജത്തിലും കരുത്തിലും അത് മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
Read Also: മൂന്നുനാല് വർഷത്തിനുള്ളിൽ ഇന്ത്യൻ റെയിൽവെ പൂണ്ണമായും വൈദ്യുതിവത്കരിക്കും: പീയുഷ് ഗോയൽ
ഇന്ത്യന്‍ റെയില്‍വെ പുറന്തുള്ളുന്ന കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് 6.84 മില്യണ്‍ ടണ്ണെന്നാണ് നീതി ആയോഗ് കണക്കുകള്‍ പറയുന്നത്. റെയില്‍വെ വൈദ്യുതീകരിക്കപ്പെടുന്നതോടെ അന്തരീക്ഷ മലിനീകരണം വലിയ തോതില്‍ കുറക്കാനാകുമെന്നാണ് വിലയിരുത്തല്‍.