ഗുജറാത്തില്‍ ഹാര്‍ദ്ദിക് പട്ടേലിനൊപ്പം പട്ടേല്‍ സമുദായത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള നരേഷ് പട്ടേല്‍ എന്ന നേതാവിനെ കൂടി കോൺഗ്രസ് പാളയത്തിലെത്തിക്കാനുള്ള നീക്കത്തിന് പിന്നില്‍ പ്രശാന്ത് കിഷോറെന്ന് സൂചന

അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ (Prashant Kishor) കോണ്‍ഗ്രസില്‍ (Congress) ചേരുമെന്ന അഭ്യൂഹം വീണ്ടും ശക്തമാകുന്നു. ഗുജറാത്തില്‍ ഹാര്‍ദ്ദിക് പട്ടേലിനൊപ്പം പട്ടേല്‍ സമുദായത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള നരേഷ് പട്ടേല്‍ എന്ന നേതാവിനെ കൂടി കോൺഗ്രസ് പാളയത്തിലെത്തിക്കാനുള്ള നീക്കത്തിന് പിന്നില്‍ പ്രശാന്ത് കിഷോറിന്‍റെ ഇടപെടലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹവും ശക്തമായത്. പ്രശാന്ത് കിഷോറുമായി നേതൃത്വം ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. ഗുജറാത്ത് തെരഞ്ഞെടുപ്പോടെ (Gujarat Election 2022) കോൺഗ്രസ് പാര്‍ട്ടിയുടെ ഭാഗമാകുമെന്നാണ് സൂചന.

പ്രശാന്ത് കിഷോറിനെ നേതൃതലത്തിലേക്ക് കൊണ്ടുവരുന്നതില്‍ മാസങ്ങള്‍ക്ക് മുന്‍പ് ചര്‍ച്ച നടന്നിരുന്നു. പാര്‍ട്ടി തന്ത്രങ്ങള്‍ മെനയാന്‍ പ്രശാന്ത് കിഷോറിന്‍റെ കീഴില്‍ എഐസിസിയില്‍ പ്രത്യേക വിഭാഗം തുടങ്ങുന്നതിനെ കുറിച്ചും ആലോചന നടന്നിരുന്നു. എന്നാല്‍ അദ്ദേഹത്തെ പാര്‍ട്ടിയിലെടുക്കുന്നതില്‍ ഒരു വിഭാഗം കടുത്ത അതൃപ്തി അറിയിച്ചു. ബിജെപിക്കും, തൃണമൂല്‍ കോണ്‍ഗ്രസിനും ബുദ്ധി ഉപദേശിച്ചയാളെ പാര്‍ട്ടിയുടെ ഭാഗമാക്കരുതെന്ന എതിര്‍പ്പില്‍ നേതൃത്വം പിന്നോട്ട് പോകുകയായിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്തും പ്രകോപനത്തിന് മുതിര്‍ന്നില്ല.

എന്നാൽ അഞ്ചിടത്തും തോറ്റ് പാർട്ടി കടുത്ത പ്രതിസന്ധി ഘട്ടത്തിലായതോടെയാണ് നേതൃത്വം വീണ്ടും പ്രശാന്ത് കിഷോറിനെ സമീപിച്ച് ചര്‍ച്ച തുടങ്ങിയെന്നാണ് വിവരം. നിര്‍ണ്ണായക പദവി നല്‍കി ഗുജറാത്തിലടക്കം നിയമസഭ തെരഞ്ഞെടുപ്പുകളെ നേരിടാനും 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സജ്ജമാക്കാനും കിഷോറുണ്ടാകുമെന്നാണ് ചില മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്ന വിവരം. രാജസ്ഥാന്‍, ചത്തിസ്ഗട്ട് സംസ്ഥാനങ്ങള്‍ നിലനിര്‍ത്താനും മധ്യപ്രദേശ് തിരിച്ചു പിടിക്കാനുമുള്ള ഫോര്‍മുല നേതൃത്വം ആരാഞ്ഞിട്ടുണ്ട്. ഗ്രൂപ്പ് 23നെ ഉള്‍ക്കൊള്ളാനുള്ള നേതൃത്വത്തിന്‍റെ നീക്കത്തിന് പിന്നിലും പ്രശാന്ത് കിഷോറിന്‍റെ നിര്‍ദ്ദേശങ്ങളുണ്ടെന്നാണ് വിവരം.

അന്ന് നീക്കം പാളി, പിന്നാലെ നേതൃത്വത്തെ വിമർശിച്ച് കിഷോർ

നാല് മാസം മുമ്പ് പ്രശാന്ത് കിഷോറിനെ കോൺഗ്രസിലെത്തിക്കാൻ നീക്കം സജീവമായിരുന്നു. എന്നാൽ അന്ന് നീക്കം പാളിയിരുന്നു. ഇതിന് പിന്നാലെ നേതൃത്വത്തിനെതിരെ കടുത്ത വിമ‍ർശനമാണ് കിഷോർ അയിച്ചുവിട്ടത്. കോൺഗ്രസ് നേതൃത്വം ഏതെങ്കിലും വ്യക്തിയുടെ ദൈവിക അവകാശമല്ലെന്നും പ്രതിപക്ഷ നേതൃത്വം ജനാധിപത്യപരമായി തീരുമാനിക്കണമെന്നും പ്രശാന്ത് കിഷോർ അഭിപ്രായപ്പെട്ടിരുന്നു. കോൺഗ്രസ് പ്രതിനിധാനം ചെയ്യുന്ന ആശയവും പാർട്ടിയുടെ സ്ഥാനവും നിർണായകമാണ്. പക്ഷേ കഴിഞ്ഞ പത്തുവർഷത്തിനിടെ നടന്ന 90% തെരഞ്ഞെടുപ്പിലും കോൺഗ്രസ് തോറ്റു എന്നും പ്രശാന്ത് കിഷോർ‌ അന്ന് പറഞ്ഞിരുന്നു.

കെ എസ് ആർ ടി സി ജീവനക്കാരെ മർദ്ദിച്ച സംഭവം; എത്തിയത് അമ്പതിലധികം സമരാനുകൂലികൾ, സി സി ടി വി ദൃശ്യങ്ങൾ പുറത്ത്

പാലക്കാട് ആലത്തൂ‍രിൽ കെ എസ് ഇ ബി ഓഫീസിൽ പണിമുടക്ക് അനുകൂലികളുടെ അതിക്രമം, ദൃശ്യങ്ങൾ പുറത്ത്

ഡെപ്യൂട്ടേഷനിലാണ്, മറക്കരുത്; കെ റെയിൽ എംഡിക്ക് സുരേന്ദ്രന്‍റെ മുന്നറിയിപ്പ്, 'റവന്യൂ മന്ത്രിക്ക് വെളിവില്ല'