Asianet News MalayalamAsianet News Malayalam

കര്‍ഷക സമരം; കേന്ദ്രം വ്യക്തമായ അജണ്ട നല്‍കിയാല്‍ ചര്‍ച്ചയാകാമെന്ന് രാകേഷ് ടിക്കായത്ത്

ജന്തര്‍ മന്ദറിലെ സമരത്തില്‍ ഓരോ ദിവസവും 200 കര്‍ഷകര്‍ വീതമാണ് പങ്കെടുക്കുക. സമ്മേളനം അവസാനിക്കുന്ന അടുത്തമാസം 13 വരെ ജന്തര്‍ മന്ദറില്‍ പ്രതിഷേധം നടത്തും. 

Rakesh Tikait about discussion with central government on farm laws
Author
Delhi, First Published Jul 22, 2021, 1:25 PM IST

ദില്ലി: കേന്ദ്ര സർക്കാർ വ്യക്തമായ അജണ്ട നൽകിയാൽ ചർച്ചയ്ക്ക് തയ്യാറെന്ന് കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായത്ത്. നിലവിൽ ജന്തർ മന്തറിൽ ഇരുന്ന് പ്രതിഷേധിക്കാനാണ് തീരുമാനമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. ജന്തര്‍ മന്ദറിലെ സമരത്തില്‍ ഓരോ ദിവസവും 200 കര്‍ഷകര്‍ വീതമാണ് പങ്കെടുക്കുക. 

സമ്മേളനം അവസാനിക്കുന്ന അടുത്തമാസം 13 വരെ ജന്തര്‍ മന്ദറില്‍ പ്രതിഷേധം നടത്തും. സിംഘു, തിക്രി, ഗാസിപ്പൂര്‍ എന്നീ സമരകേന്ദ്രങ്ങളില്‍ നിന്ന് ബസുകളില്‍ എത്തുന്ന കര്‍ഷകര്‍ വൈകീട്ട് അഞ്ചുമണിവരെയാണ് ധര്‍ണ നടത്തുക. രാത്രി കര്‍ഷകര്‍ അതിര്‍ത്തികളിലെ സമരവേദികളിലേക്ക് മടങ്ങും.

സമരത്തില്‍ പങ്കെടുക്കുന്നവരുടെ പേര് വിവരങ്ങളും തിരിച്ചറിയല്‍ രേഖയും ഓരോ ദിവസവും മുന്‍കൂട്ടി പൊലീസിന് നല്‍കും. സമരത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ദില്ലിയിലുള്ളത്. സുരക്ഷയുടെ ഭാഗമായി സമരവേദിയില്‍ കൂടുതല്‍ സിസിടിവികള്‍ സ്ഥാപിച്ചു. 

ധര്‍ണയ്ക്കായി സിംഘുവിലെ യൂണിയന്‍ ഓഫീസില്‍ നിന്ന് അഞ്ച് ബസുകളിലായി എത്തിയ കര്‍ഷകരെ അതിര്‍ത്തിയില്‍ തടഞ്ഞിരുന്നു. സുരക്ഷാ പരിശോധനയ്ക്കായി ബസുകള്‍ അംബര്‍ ഫാം ഹൗസിലേക്ക് പൊലീസ് മാറ്റുകയായിരുന്നു. പരിശോധനകള്‍ പൂര്‍ത്തിയായ ശേഷമാണ് കര്‍ഷകര്‍ക്ക് ജന്തര്‍ മന്ദറില്‍ പ്രവേശിക്കാനായത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios