ചെന്നൈയിൽനിന്ന് എല്ലാദിവസവും രാത്രി 10 മണിക്കാണ് തമിഴ്നാട് എക്സ്പ്രസ് പുറപ്പെടുന്നത്. 2182 കിലോമീറ്റർ താണ്ടി 32 മണിക്കൂർ കൊണ്ട് ട്രെയിൻ ഡൽഹിയിലെത്തും. ന്യൂ‍ഡൽഹിയിൽനിന്ന് എല്ലാദിവസവും രാത്രി 09.05-നാണ് ചെന്നൈയിലേക്കുള്ള തമിഴ്നാട് എക്സ്പ്രസ് യാത്രതിരിക്കുക.

ചെന്നൈ: അഞ്ചുപതിറ്റാണ്ടുകാലത്തെ സർവീസുമായി തമിഴ്നാട് എക്സ്പ്രസ് യാത്ര തുടരുന്നു. ഓ​ഗസ്റ്റ് ഏഴിനാണ് എംജിആർ ചെന്നൈ സെൻട്രൽ-ന്യൂഡൽഹി- എംജിആർ ചെന്നൈ സെൻട്രൽ(12621/ 12622) തമിഴ്നാട് എക്സ്പ്രസ് സർവീസ് ആരംഭിച്ചിട്ട് അമ്പതുവർഷം തികഞ്ഞത്. 1976 ഓ​ഗസ്റ്റ് ഏഴിനായിരുന്നു ട്രെയിനിന്റെ ആദ്യസർവീസ്. കഴിഞ്ഞദിവസം ട്രെയിനിന്റെ സർവീസ് 50 വർഷം പൂർത്തിയാക്കിയദിവസം റെയിൽവേ വിപുലമായി ആഘോഷിച്ചു. ട്രെയിൻ അലങ്കരിച്ചും മധുരം വിതരണംചെയ്തുമാണ് ജീവനക്കാർ ആഘോഷം നടത്തിയത്. ഇതിന്റെ ​ദൃശ്യങ്ങളും ദക്ഷിണ റെയിൽവേ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു.

ചെന്നൈയിൽനിന്ന് എല്ലാദിവസവും രാത്രി 10 മണിക്കാണ് തമിഴ്നാട് എക്സ്പ്രസ് പുറപ്പെടുന്നത്. 2182 കിലോമീറ്റർ താണ്ടി 32 മണിക്കൂർ കൊണ്ട് ട്രെയിൻ ഡൽഹിയിലെത്തും. ന്യൂ‍ഡൽഹിയിൽനിന്ന് എല്ലാദിവസവും രാത്രി 09.05-നാണ് ചെന്നൈയിലേക്കുള്ള തമിഴ്നാട് എക്സ്പ്രസ് യാത്രതിരിക്കുക. ചെന്നൈയ്ക്കും ഡൽഹിക്കും ഇടയിൽ വിജയവാഡ, ഖമ്മം, വാറങ്കൽ, ബൽഹാർഷാ, നാ​ഗ്പുർ, ഇറ്റാർസി, ഭോപ്പാൽ, ഝാൻസി, ​ഗ്വാളിയോർ, ആ​ഗ്ര തുടങ്ങിയ സ്റ്റേഷനുകളിലാണ് സ്റ്റോപ്പ്. ചെന്നൈയ്ക്കും വിജയവാഡയ്ക്കും ഇടയിൽ 431 കിലോമീറ്ററോളം എവിടെയും സ്റ്റോപ്പില്ലാതെയാണ് ട്രെയിനിന്റെ സർവീസ്.

Scroll to load tweet…

50 വർഷം പൂർത്തിയാക്കിയ തമിഴ്നാട് എക്സ്പ്രസ് ഇക്കാലയളവിൽ പലതവണ അപകടത്തിലുംപെട്ടു. തുടക്കകാലത്ത് പാളംതെറ്റിയ അപകടങ്ങളുണ്ടായി. 1981-ൽ ആസിഫാബാദ് റോഡ് സ്റ്റേഷനിൽ ട്രെയിൻ പാളംതെറ്റി 15 പേർ മരിച്ചു. 2012-ൽ നെല്ലൂരിൽ തമിഴ്നാട് എക്സ്പ്രസിന് തീപിടിച്ച് 32 പേർ മരിച്ചതും നടുക്കുന്ന ഓർമയാണ്.