ചികിത്സയില്‍ കഴിയുന്ന ശശികലയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ കോടതിയിലേക്ക്.  

ബെംഗളൂരു: ചികിത്സയില്‍ കഴിയുന്ന ശശികലയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ബന്ധുക്കള്‍ കോടതിയിലേക്ക്. കേരളത്തിലോ പുതുച്ചേരിയിലേക്കോ ശശികലയെ മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. ശശികലയുടെ ജീവന്‍ അപകടത്തിലാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. കര്‍ണാടക ഹൈക്കോടതിയേയും സുപ്രീംകോടതിയേയും ബന്ധുക്കള്‍ സമീപിക്കും. ഇന്നലെ ശശികലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പനി, ചുമ, കടുത്ത ശ്വാസതടസം, തളര്‍ച്ച എന്നിവ അനുഭവപ്പെട്ടതോടെ ബുധനാഴ്ച ഉച്ചയോടെയാണ് ശശികലയെ പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. തിങ്കളാഴ്ച മുതല്‍ ജയിലില്‍ ശശികലയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നു. ജയിലിലെത്തി ഡോക്ടര്‍മാര്‍ തിങ്കളാഴ്ച പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. പിന്നീട് ശ്വാസതടസം കൂടിയതോടെയാണ് ബെംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. വീല്‍ ചെയറിലിരുത്തിയാണ് ശശികലയെ ആശുപത്രിയിലെത്തിച്ചത്.