ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അക്രമം വീണ്ടും രൂക്ഷമായി. വ്യവസായിയും മാധ്യമപ്രവർത്തകനുമായ റാണാ പ്രതാപിനെ അജ്ഞാത സംഘം വെടിവച്ചു കൊന്നു. രണ്ടാഴ്ചയ്ക്കിടെ സമാനമായ അക്രമങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ വീണ്ടും വ്യാപക അക്രമം. വ്യവസായിയും, മാധ്യമപ്രവർത്തകനുമായ യുവാവിനെ വെടിവച്ചു കൊന്നു. റാണാ പ്രതാപ് ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിൽ ആയിരുന്നു സംഭവം. അക്രമി സംഘം തലക്ക് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. സമാന സാഹചര്യത്തിൽ രണ്ടാഴ്ചക്കിടെ കൊല്ലപ്പെട്ടത് 5 പേരാണ്. നേരത്തെ ഹിന്ദു യുവതിയെ ബലാത്സംഗം ചെയ്ത ശേഷം മരത്തിൽ കെട്ടിയിട്ടിരുന്നു. മണിറാം പൂർ, കാളിഗഞ്ച് ജില്ലകളിലായാണ് സംഭവങ്ങൾ നടന്നത്. സംഭവത്തിൽ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചു.