അമ്മൻ, ബഹ്റൈൻ, ദുബായ്, ടെൽ അവീവ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ഈ മാസം മുഴുവനും ഉണ്ടാവില്ലെന്നും അബുദാബിയിലേക്കുള്ള സർവ്വീസുകൾ ഈ വർഷം ഉണ്ടാകില്ലെന്നുമാണ് ബ്രിട്ടീഷ് എയർവേസ് വ്യക്തമാക്കിയത്
ബ്രിട്ടൻ: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതിന് പിന്നാലെ അബുദാബിയിലേക്ക് ഈ വർഷമുള്ള സർവീസുകൾ നിർത്തലാക്കി ബ്രിട്ടീഷ് എയർവേസ്. മാർച്ച് 10 ന് നടത്തിയ പ്രസ്താവനയിലാണ് പശ്ചിമേഷ്യയിലെ വിവിധയിടങ്ങളിലേക്കുള്ള വിമാന സർവ്വീസ് താൽക്കാലികമായി നിർത്തിയതായി ബ്രിട്ടീഷ് എയർവേസ് വ്യക്തമാക്കിയത്. അമ്മൻ, ബഹ്റൈൻ, ദുബായ്, ടെൽ അവീവ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ഈ മാസം മുഴുവനും ഉണ്ടാവില്ലെന്നും അബുദാബിയിലേക്കുള്ള സർവ്വീസുകൾ ഈ വർഷം അവസാനം വരെയും ഉണ്ടാകില്ലെന്നുമാണ് ബ്രിട്ടീഷ് എയർവേസ് വ്യക്തമാക്കിയത്. പലയിടങ്ങളിലായി കുടുങ്ങിയ യാത്രക്കാരെ തിരികെയെത്തിക്കാനുള്ള വിമാന സൌകര്യം ഒരുക്കുമെന്നും ബ്രിട്ടീഷ് എയർവേയ്സ് വ്യക്തമാക്കി.
മസ്കറ്റിൽ നിന്നും ഒമാനിൽ നിന്നുമാണ് ഇത്തരത്തിലുള്ള അവസാന വിമാനങ്ങൾ പുറപ്പെടുക. നിലവിലെ സാഹചര്യം തുടർച്ചയായി നിരീക്ഷണത്തിലാണെന്നും ബ്രിട്ടീഷ് എയർവേയ്സ് വിശദമാക്കി. ഹമാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഖത്തർ എയർവേസിന്റെ വിമാനങ്ങൾ നിലവിൽ സർവീസ് നടത്തുന്നുണ്ട്. യുഎഇയിൽ നിന്ന് ടേക്ക് ഓഫ് ചെയ്യാൻ സാധിക്കാത്ത രക്ഷാ വിമാനങഅങൾക്ക് മസ്കത്ത് വിമാനത്താവളമാണ് സൌകര്യങ്ങളൊരുക്കുന്നത്. കഴിഞ്ഞ ഒരു ആഴ്ചയ്ക്കുള്ളിൽ ഒമാൻ എയർ 80 അധിക വിമാനങ്ങളാണ് സർവീസ് നടത്തിയത്.


