അമേരിക്കൻ-യുകെ സംയുക്ത സൈനിക താവളമായ ഡീഗോ ഗാർഷ്യക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതായി റിപ്പോർട്ട്. ഇന്ത്യയിൽ നടന്ന നാവികാഭ്യാസത്തിൽ പങ്കെടുത്തു മടങ്ങിയ ഇറാനിയൻ യുദ്ധക്കപ്പൽ അമേരിക്ക തകർത്തതിന് പിന്നാലെയാണ് ഈ നീക്കം.
ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക പോരാട്ടം ഇന്ത്യൻ മഹാസമുദ്രത്തിലെ തന്ത്രപ്രധാനമായ ഡീഗോ ഗാർഷ്യ സൈനിക താവളത്തിലേക്ക് നീങ്ങുന്നു. സമൂഹത്തിലെ ഈ യുഎസ്-യുകെ സംയുക്ത താവളത്തിന് നേരെ ഇറാൻ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഇറാൻ വിക്ഷേപിച്ച രണ്ട് മിസൈലുകളും ലക്ഷ്യസ്ഥാനത്ത് എത്തിയില്ല. ഒന്ന് പാതിവഴിയിൽ തകർന്നു വീണു. രണ്ടാമത്തേതിനെ അമേരിക്കൻ യുദ്ധക്കപ്പലിൽ നിന്നുള്ള ഇന്റർസെപ്റ്റർ പ്രതിരോധിച്ചെങ്കിലും അത് തകർക്കപ്പെട്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഇറാന്റെ അതിർത്തിയിൽ നിന്ന് ഏകദേശം 4,000 കിലോമീറ്റർ അകലെയാണ് ഡീഗോ ഗാർഷ്യ. ഇത്രയും ദൂരപരിധിയിൽ ആക്രമണം നടത്താൻ ഇറാന് ശേഷിയുണ്ടെന്നത് പാശ്ചാത്യ രാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഇത് യൂറോപ്പിലെ സൈനിക താവളങ്ങളെയും ഇറാൻ ലക്ഷ്യം വെച്ചേക്കാം എന്ന ഭീതി ഉയർത്തുന്നു. നും ആഴ്ചകൾക്ക് മുൻപ് ശ്രീലങ്കയ്ക്ക് തെക്ക് വെച്ച് ഇറാന്റെ യുദ്ധക്കപ്പലായ 'ഐആർഐഎസ് ദേന'യെ (IRIS Dena) അമേരിക്കൻ അന്തർവാഹിനി ടോർപ്പിഡോ ഉപയോഗിച്ച് തകർത്തിരുന്നു.
ഇന്ത്യ ആതിഥേയത്വം വഹിച്ച 'മിലാൻ 2026' നാവികാഭ്യാസത്തിൽ പങ്കുചേർന്ന് മടങ്ങുകയായിരുന്നു ഈ കപ്പൽ. ക്രമണത്തിൽ 85 ഇറാൻ സൈനികർ കൊല്ലപ്പെട്ടു. ഇറാന്റെ നാവികസേനയെ പൂർണ്ണമായും ഇല്ലാതാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് പെന്റഗൺ വ്യക്തമാക്കിയിരുന്നു. ഇറാൻ യുദ്ധം വ്യാപിപ്പിക്കുകയാണെന്നും പടിഞ്ഞാറൻ രാജ്യങ്ങൾക്ക് വ്യക്തമായ സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും മുൻ കേന്ദ്രമന്ത്രി മനീഷ് തിവാരി എക്സിൽ (X) കുറിച്ചു. അഫ്ഗാനിസ്ഥാനിലും ഇറാഖിലും ബോംബിംഗ് നടത്തുന്നതിനായി അമേരിക്ക ഉപയോഗിച്ചിരുന്ന പ്രധാന താവളമാണ് ഡീഗോ ഗാർഷ്യ. ചാഗോസ് ദ്വീപിന്റെ പരമാധികാരം മൗറീഷ്യസിന് കൈമാറാൻ ബ്രിട്ടൻ തീരുമാനിച്ചെങ്കിലും ഈ താവളം വിട്ടുനൽകാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.


