Asianet News MalayalamAsianet News Malayalam

പ്രളയത്തില്‍ വലയുമ്പോഴും ബംഗ്ലദേശ് നല്‍കിയ മാനുഷിക സഹായം വേണ്ടെന്ന് പാകിസ്ഥാന്‍

എന്നാല്‍ ബംഗ്ലദേശ് സഹായം ഇതുവരെ ഇസ്ലാമാബാദ് സ്വീകരിച്ചില്ലെന്നാണ് ഖാമ പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

Pakistan rejects flood relief donation from Bangladesh
Author
First Published Sep 16, 2022, 9:23 AM IST

ഇസ്ലാമാബാദ്: പ്രളയത്തില്‍ മുങ്ങിയ പാകിസ്ഥാന് ബംഗ്ലദേശ് നല്‍കിയ വാഗ്ദാനം പാകിസ്ഥാന്‍ സര്‍ക്കാര്‍ നിരസിച്ചുവെന്ന് റിപ്പോര്‍ട്ട്.  മൺസൂൺ വെള്ളപ്പൊക്കത്തിൽ പാകിസ്ഥാനില്‍ വന്‍ ദുരന്തമായി മാറുന്നതിനിടെയാണ് 14 ദശലക്ഷം ടാക്കയുടെ (ഏകദേശം 145,000 ഡോളർ) മാനുഷിക സഹായം നൽകാനുള്ള ബംഗ്ലാദേശിന്‍റെ വാഗ്ദാനം പാകിസ്ഥാൻ നിരസിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

10 ടൺ ബിസ്‌ക്കറ്റുകൾ, 10 ടൺ ഡ്രൈ കേക്കുകൾ, 1,00,000 ജലശുദ്ധീകരണ ഗുളികകൾ, 50,000 പാക്കറ്റ് ഓറൽ സലൈൻ, 5,000 കൊതുക് വലകൾ, 2,000 കോടി, 2,000 കോടി രൂപ എന്നിവയ്‌ക്കായി സെപ്റ്റംബർ 1-ന് ബംഗ്ലാദേശ് ദുരന്ത നിവാരണ, ദുരിതാശ്വാസ മന്ത്രാലയം ഫണ്ട് അനുവദിച്ചത്. ഈ സഹായം ഉടന്‍ പാകിസ്ഥാനിലേക്ക് അയക്കുമെന്നാണ് ബംഗ്ലദേശ് സര്‍ക്കാര്‍ അറിയിച്ചത്.

എന്നാല്‍ ബംഗ്ലദേശ് സഹായം ഇതുവരെ ഇസ്ലാമാബാദ് സ്വീകരിച്ചില്ലെന്നാണ് ഖാമ പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അഭിപ്രായത്തിൽ അവാമി ലീഗ് സർക്കാർ എല്ലായ്‌പ്പോഴും മാനവികതയോട് ഉദാരമായി പെരുമാറിയിരുന്നുവെന്നും പാക്കിസ്ഥാനിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നുമാണ് ബംഗ്ലദേശ് പറയുന്നത്.

“പാകിസ്ഥാൻ സൈന്യം ബംഗ്ലാദേശിൽ നിന്നുള്ള സഹായ നിർദ്ദേശത്തോട് വിമുഖത കാണിക്കുന്നു, കാരണം അത്തരം ദുരിതാശ്വാസ സഹായങ്ങൾ പാകിസ്ഥാന്റെ ആഗോള പ്രതിച്ഛായയെ ദുർബലപ്പെടുത്തും” എന്ന അഭിപ്രായത്തിലാണ് സഹായം വേണ്ടെന്ന രീതിയിലേക്ക് പാകിസ്ഥാന്‍ സര്‍ക്കാര്‍ എത്തിയത് എന്നാണ് പ്രദേശിക മാധ്യമങ്ങള്‍ പറയുന്നത്. 

അതേ സമയം പാകിസ്ഥാനില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ രാജ്യത്ത് 40 ബില്യൺ ഡോളറിന് അടുത്ത് സാമ്പത്തിക നഷ്ടങ്ങളും നാശനഷ്ടങ്ങളും ഉണ്ടായിരിക്കാം എന്നാണ് പാകിസ്ഥാൻ സര്‍ക്കാറിന്‍റെ വിലയിരുത്തല്‍ എന്നാണ് എക്‌സ്‌പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നത്.

പാക് സാമ്പത്തിക മന്ത്രാലയം അവതരിപ്പിച്ച ഇടക്കാല റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന വെള്ളപ്പൊക്ക പ്രതികരണ കേന്ദ്ര യോഗത്തിലാണ് 40 ബില്യൺ ഡോളറിന്റെ നഷ്ടം ഉണ്ടായി എന്നാണ് വിലയിരുത്തല്‍ നടത്തിയത്.

ഭുമിയിലെ ഏറ്റവും വരണ്ട കുന്നുകളില്‍ മിന്നല്‍ പ്രളയം, പിന്നാലെ, ഒരു വെള്ളച്ചാട്ടം!

പ്രളയത്തിൽ തകർന്ന് പാക്കിസ്ഥാൻ; മരിച്ചവരുടെ എണ്ണം 1300 കടന്നു, രാജ്യത്തിന്റെ മൂന്നിലൊന്ന് വെള്ളത്തിൽ

Follow Us:
Download App:
  • android
  • ios