ജനുവരി ഒന്‍പതിനാണ് ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ വൈദ്യശാസ്ത്രലോകത്തെ വഴിത്തിരിവായ സംഭവം നടന്നത്. 

ന്യൂയോര്‍ക്ക്: ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം സ്വീകരിച്ച (Pig Heart) രോഗി മരിച്ചു. അമേരിക്കയിലെ ബെന്നറ്റ് (David Bennett) എന്ന 57 കാരനാണ് രണ്ടുമാസത്തെ ആശുപത്രി വാസത്തിന് ശേഷം മരിച്ചത്. ആശുപത്രിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയാണ് വിവരം പുറത്തുവിട്ടത്. ജനുവരി ഒന്‍പതിനാണ് ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ വൈദ്യശാസ്ത്രലോകത്തെ വഴിത്തിരിവായ സംഭവം നടന്നത്. ബാൾട്ടിമോറിലെ മേരിലാൻഡ് മെഡിക്കൽ സെന്‍ററിലായിരുന്നു ശസ്ത്രക്രിയ നടന്നത്. 

കൃത്യമായ സമയത്ത് അവയവം മാറ്റിവയ്ക്കാല്‍ നടക്കാത്തതിനാല്‍ അമേരിക്കയില്‍ പന്ത്രണ്ടോളം പേര്‍ ദിവസേന മരിക്കുന്നു എന്നാണ് കണക്ക്. അവയവം ലഭ്യതകുറവാണ് ഇതിന് കാരണം. 3817 അമേരിക്കന്‍ പൌരന്മാരാണ് കഴിഞ്ഞവര്‍ഷം ഹൃദയം മാറ്റിവച്ചത്. പക്ഷെ ഹൃദയത്തിനായി കാത്തുനില്‍ക്കുന്നവര്‍ ഏറെയാണ്. ഇതോടെയാണ് മനുഷ്യഹൃദയം അല്ലാതെ മറ്റുവഴികള്‍ ശാസ്ത്രലോകം തേടിയത്. പുതിയ ജീൻ എഡിറ്റിംഗും ക്ലോണിംഗ് സാങ്കേതികവിദ്യകളും പന്നി ഹൃദയം എന്ന ആശയത്തിലേക്ക് എത്തിച്ചു. ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മസ്തിഷ്ക മരണം സംഭവിച്ച ഒരാൾക്ക് വിജയകരമായി നേരത്തെ ഘടിപ്പിച്ചിരുന്നു. അതിന് ശേഷമാണ് പുതിയ ശസ്ത്രക്രിയ നടത്തിയത്.

കൊൽക്കത്ത: ന്യൂയോർക്കിലെ ബാൾട്ടിമോറിലെ മേരിലാൻഡ് മെഡിക്കൽ സെന്‍റർ ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം (Pig Heart Transplantation) മനുഷ്യശരീരത്തിലേക്ക് മാറ്റിവെച്ചു. 57കാരനായ ഡേവിഡ് ബെന്നറ്റിനാണ് പന്നിയുടെ ഹൃദയം മാറ്റിവെച്ചത്. വൈദ്യശാസ്ത്ര ലോകത്തെ വഴിത്തിരിവെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. എന്നാൽ 1997 ൽ 25 വർഷം മുമ്പ് ഇതേ ശസ്ത്രക്രിയ പരീക്ഷിച്ച മറ്റൊരു ഡോക്ടറുണ്ട്. ഇപ്പോൾ അസമിൽ വിശ്രമ ജീവിതം നയിക്കുന്ന ഡോ. ധാനിറാം ബറുവ (Dhani Ram Baruah). ഹൃദയത്തിൽ ദ്വാരമുണ്ടായിരുന്ന രോ​ഗിയിലാണ് ഇദ്ദേഹം പന്നിയുടെ ഹൃദയം തുന്നിച്ചേർത്തത്. ഇന്നത്തെപ്പോലെ ഈ ശസ്ത്രക്രിയയെ ശാസ്ത്രരം​ഗത്തെ മുന്നേറ്റമായിട്ടല്ല അന്നുള്ളവർ പരി​ഗണിച്ചത്. നിയമ വിരുദ്ധ ശസ്ത്രക്രിയ നടത്തിയതിന്‍റെ പേരിൽ ഡോ. ധാനിറാമിനെ അറസ്റ്റ് ചെയ്തു. 

ഹോങ്കോങ്ങിൽ നിന്നുള്ള ഹൃദയശസ്ത്രക്രിയ വിദ​ഗ്ധനായ ഡോ ജോനാഥൻ ഹോയുടെ പിന്തുണയോടെയാണ് ധാനിറാം ഈ പരീക്ഷണ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയക്ക് വിധേയനായ 32 വയസ്സുള്ള, വ്യക്തി അണുബാധയെ തുടർന്ന് മരിച്ചു. രണ്ട് ഡോക്ടർമാരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ​ജനങ്ങൾ ഇവരുടെ ​ഗവേഷണ കേന്ദ്രം അടിച്ചു തകർക്കുകയും ചെയ്തു. 6 വർഷം മുമ്പ് തലച്ചോറിൽ നടത്തിയ ശസ്ത്രക്രിയയെ തുടർന്ന് വിശ്രമജീവിതത്തിലാണ് 72 കാരനായ ഡോ ബറുവ. പുതിയ പരീക്ഷണത്തിൽ ഡോക്ടർ ധനി റാം ബറുവ സന്തോഷവാനാണെന്ന് അദ്ദേഹത്തിന്‍റെ പ്രതിനിധികൾ വ്യക്തമാക്കുന്നു. 

കൃത്യമായ സമയത്ത് അവയവം മാറ്റിവയ്ക്കാല്‍ നടക്കാത്തതിനാല്‍ അമേരിക്കയില്‍ പന്ത്രണ്ടോളം പേര്‍ ദിവസേന മരിക്കുന്നു എന്നാണ് കണക്ക്. അവയവം ലഭ്യതകുറവാണ് ഇതിന് കാരണം. 3817 അമേരിക്കന്‍ പൌരന്മാരാണ് കഴിഞ്ഞവര്‍ഷം ഹൃദയം മാറ്റിവച്ചത്. പക്ഷെ ഹൃദയത്തിനായി കാത്തുനില്‍ക്കുന്നവര്‍ ഏറെയാണ്.