ബൂത്തുകളിൽ ക്യൂവിൽ നിൽക്കുന്നവർക്ക് മാത്രം വോട്ട് ചെയ്യാം . 6 മണിക്കുള്ളിൽ ക്യൂവിൽ എത്തിയവർക്ക് മാത്രമാണ് ഇനി വോട്ട് ചെയ്യാനാവുക.
- Home
- Election
- Kerala Bye-Elections 2019
- പോളിംഗ് സമയം അവസാനിച്ചു; ക്യൂവിൽ നിൽക്കുന്നവർക്ക് മാത്രം വോട്ട് ചെയ്യാം
പോളിംഗ് സമയം അവസാനിച്ചു; ക്യൂവിൽ നിൽക്കുന്നവർക്ക് മാത്രം വോട്ട് ചെയ്യാം

വട്ടിയൂര്‍ക്കാവ് മുതല്‍ മഞ്ചേശ്വരം വരെ അഞ്ച് മണ്ഡലങ്ങള്‍ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ സംസ്ഥാനത്ത് മിനി തെരഞ്ഞെടുപ്പിന്‍റെ പ്രതീതി. പിഎസ്‍സി വിവാദം മുതല്‍ മാര്‍ക്ക് ദാനം വരെയും, കപടഹിന്ദു പ്രയോഗം മുതല്‍ എന്‍എസ്എസിന്‍റെ ശരിദൂരം വരെയുമുള്ള വിഷയങ്ങള്‍ നിറഞ്ഞ് നിന്ന ഒരു മാസത്തെ കാടിളക്കിയുള്ള പ്രചാരണം ആര്‍ക്ക് അനുകൂലമാകും?
പോളിംഗ് സമയം അവസാനിച്ചു
കര്‍ണടകയില്‍ നിന്ന് വോട്ടര്‍മാരുമായി മഞ്ചേശ്വരത്തേക്ക് എത്തിയ ബസുകള്‍ പൊലീസ് പിടികൂടി
മഞ്ചേശ്വരം മണ്ഡലത്തിൽ വോട്ടെടുപ്പിനായി കർണാടകയിൽനിന്നും വോട്ടർമാരുമായി എത്തിയ കർണാടക രജിസ്ട്രേഷനിലുള്ള രണ്ടു വാഹനങ്ങൾ ഉപ്പളയിൽ ഫ്ലയിംഗ് സ്ക്വാഡ് നിർദ്ദേശപ്രകാരം മഞ്ചേശ്വരം പോലീസ് പിടികൂടി. നൂറോളം വോട്ടർമാരുമായി ആണ് രണ്ടു ബസ്സ് ഉപ്പളയിൽ എത്തിയത്.
വട്ടിയൂർക്കാവിൽ പോളിങ് ശതമാനം 60.47 ആയി
വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. വൈകിട്ട് അഞ്ചു വരെയുള്ള കണക്ക് പ്രകാരം 60.47 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. മണ്ഡലത്തിൽ ആകെയുള്ള 1,97,570 വോട്ടർമാരിൽ 1,19,481 പേർ ഇതുവരെ വോട്ട് രേഖപ്പെടുത്തി. ഇതിൽ 59160 പേർ പുരുഷന്മാരും 60,320 പേർ സ്ത്രീകളും ഒരാൾ ട്രാൻസ്‌ജെൻഡറുമാണ്. വൈകിട്ട് ആറു മണിക്കാണ് വോട്ടെടുപ്പ് പൂർത്തിയാകുന്നത്.
'പോളിങ് ശതമാനം കുറയുന്നത് യുഡിഎഫ് വിജയത്തെ ബാധിക്കില്ല'
പോളിംഗ് ശതമാനം കുറയുന്നത് എറണാകുളം മണ്ഡലത്തിൽ യുഡിഎഫ് വിജയത്തെ ബാധിക്കില്ലെന്ന് യുഡിഎഫ് സ്ഥാനാര‍്ത്ഥി ടിജെ വിനോദ്. വിജയത്തെക്കുറിച്ച് ആശങ്കയില്ല. പോളിംഗ് കുറയുന്നത് മൂന്ന് മുന്നണികൾക്കും ഒരുപോലെ ബാധകമെന്നും വിനോദ്.
'ആറു മണിവരെ ക്യൂവിൽ ഉള്ളവർക്ക് വോട്ട് ചെയ്യാം'
അഞ്ച് മണ്ഡലങ്ങളിലും വൈകിട്ട് ആറുമണി വരെ ക്യൂവിലുള്ള വോട്ടർമാർക്ക് എത്ര വൈകിയാലും വോട്ടു ചെയ്യാൻ അവസരം നൽകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ഇതു സംബന്ധിച്ച നിർദ്ദേശം ജില്ലാ കളക്ടർമാർക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രിസൈഡിംഗ് ഓഫീസർമാർക്കുള്ള മാന്വലിൽ ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. വോട്ടിങ് സമയം അവസാനിക്കുന്ന ആറു മണിക്ക് ക്യൂവിലുള്ള വോട്ടർമാർക്ക് ക്രമമനുസരിച്ച് സ്ലിപ്പ് നൽകി വോട്ട് ചെയ്യാൻ അവസരം ഒരുക്കും.
മഞ്ചേശ്വരത്ത് 69 മുതൽ 73 വരെ ബൂത്തുകളില്‍ പ്രത്യേക നിരീക്ഷണം
മഞ്ചേശ്വരം മണ്ഡലത്തിലെ 69 മുതൽ 73 വരെ ബൂത്തുകൾ നിരീക്ഷിക്കുന്നതിനായി പ്രത്യേകം എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് നിയോഗിച്ചു. ജില്ലാ കളക്ടർ ഡോ. ഡി.സജിത് ബാബുവിൻറെ നിർദേശപ്രകാരമാണ് കാസർഗോഡ് ആർഡിഒ കെ രവികുമാറിനെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ആയി നിയോഗിച്ചത്.
'പോളിങ് കുറഞ്ഞാലും യുഡിഎഫ് വിജയം ഉറപ്പ്'
എറണാകുളത്ത് പോളിംഗ് ശതമാനം കുറഞ്ഞാലും യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പെന്ന് വിഡി സതീശൻ എംഎൽഎ. വിജയത്തിൽ ആശങ്കയില്ല. യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളിൽ മികച്ച പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. വെള്ളപ്പൊക്കം മൂലം വോട്ടർമാർക്ക് പ്രവേശിക്കാൻ കഴിയാത്ത ബൂത്തുകളിൽ റീ പോളിംഗ് വേണമെന്നും പോളിംഗ് സമയം രണ്ട് മണിക്കൂർ കൂടി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിഡി സതീശന്‍.
കാലാവസ്ഥ ഇടതിന് അനുകൂലമെന്ന് മനു റോയ്
കാലാവസ്ഥ ഇടതിന് അനുകൂലമെന്ന് ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി മനു റോയ്. എറണാകുളത്തെ പ്രതികൂല കാലവസ്ഥ വിജയത്തെ ബാധിക്കില്ല. ഇടതു മുന്നണിയുടെ വോട്ടുകൾ കൃത്യമായി രേഖപ്പെടുത്താനായിട്ടുണ്ട്. എറണാകുളത്ത് അട്ടിമറി വിജയം ഉണ്ടാകുമെന്നും മനു റോയ്.
എറണാകുളത്ത് പോളിംഗ് സമയം എട്ട് മണി വരെയാക്കണമെന്ന് യുഡിഎഫ്
എറണാകുളത്ത് പോളിംഗ് സമയം എട്ട് മണി വരെയാക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍ക്ക് വി ഡി സതീശൻ എംഎല്‍എ ആ ആവശ്യം ഉന്നയിച്ച് കത്ത് നല്‍കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ റീപോളിംഗ് നടത്തണമെന്നും യുഡിഎഫ് ആവശ്യം
കള്ളവോട്ട് ആരോപണം തെറ്റിദ്ധാരണ മൂലമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്
മഞ്ചേശ്വരത്ത് നബീസക്കെതിരെ കള്ളവോട്ട് ആരോപണം ഉയർന്നത് തെറ്റിദ്ധാരണ മൂലമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്. ലോക്സഭാ തെരെഞ്ഞെടുപ്പിൽ വോട്ട് ഉണ്ടായിരുന്ന നബീസയുടെ പേര് ഇത്തവണ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടു. ഇത് അറിയാതെ മറ്റൊരു നബീസയുടെ സ്ലിപ് തെറ്റിദ്ധരിച്ചു ഇവർക്ക് നൽകിയതാണ് പ്രശ്നമെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് മജീദ് പറയുന്നത്.
വെള്ളക്കെട്ടിനെയും അവഗണിച്ച് അവകാശം വിനിയോഗിച്ച് എറണാകുളത്തെ വോട്ടര്‍മാര്‍
മഴക്ക് ശമനം ആയതോടെ വെള്ളക്കെട്ടിനെ അവഗണിച്ച് അയ്യപ്പൻ കാവ് ശ്രീ നാരായണ ഹയർസെക്കൻഡറി സ്കൂളിലെ ക്യൂ .....

മഴ കുറഞ്ഞതോടെ പോളിംഗ് ശതമാനം കൂടുന്നു
രാവിലെ മുതല്‍ പെയ്ത കനത്ത മഴ ശമിച്ചതോടെ ഉപതെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം ഉയരുന്നു. കോന്നിയിലും അരൂരിലുമാണ് കനത്ത പോളിംഗ് രേഖപ്പെടുത്തുന്നത്.
അഞ്ച് മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം
വട്ടിയൂര്‍കാവ്- 45.31
കോന്നി- 56.76
അരൂര്‍ - 60.41
എറണാകുളം - 36.31
മഞ്ചേശ്വരം - 49.43
മഴ മേഘങ്ങള്‍ മാറി, അരൂരില്‍ കനത്ത പോളിംഗ്
മഴ മേഘങ്ങള്‍ ഒഴിഞ്ഞതോടെ അരൂരില്‍ പോളിംഗ് കേന്ദ്രത്തിലേക്ക് വോട്ടര്‍മാരുടെ ഒഴുക്ക്. മൂന്ന് മണി പിന്നിടുമ്പോള്‍ പോളിംഗ് ശതമാനം 60 പിന്നിട്ടു.
അരൂരില്‍ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ സജീവം
കനത്തുപെയ്യുന്ന മഴ തിരിച്ചടിയാകുമെന്ന് ഭയപ്പെട്ടിരുന്നങ്കിലും മഴ കുറഞ്ഞതോടെ അരൂരില്‍ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ സജീവം. മഴയുടെ ശക്തി കുറഞ്ഞതോടെ അരൂരിലെ 183 ബൂത്തുകളില്‍ മിക്ക സ്ഥലങ്ങളിലും നീണ്ട നിരതന്നെയുണ്ട്. അദ്യഘട്ടത്തില്‍ പോളിംഗ് മന്ദഗതിയിലായിരുന്നെങ്കിലും നിലവില്‍ 51.45 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്
മഞ്ചേശ്വരത്തെ കള്ളവോട്ടല്ലെന്ന് കോണ്‍ഗ്രസ്
മഞ്ചേശ്വരത്ത് 42 ആം ബൂത്തില്‍ നടന്നത് കള്ളവോട്ടിനുള്ള ശ്രമമല്ലെന്ന് കോണ്‍ഗ്രസ്. നബീസയുടെ അറസ്റ്റ് അനാവശ്യമാണ്. ഒരു വീട്ടില്‍ രണ്ട് നബീസമാര്‍ ഉള്ളതിനാല്‍ സ്ലിപ്പ് മാറിയതാണെന്നും രാജ്‍മോഹന്‍ ഉണ്ണിത്താന്‍ എംപി
മഞ്ചേശ്വരത്ത് വിവി പാറ്റ് മെഷീൻ തകരാറ്
മഞ്ചേശ്വരം 79 ബൂത്തിൽ വിവി പാറ്റ് മെഷീൻ കേട് വന്നു. വോട്ടെടുപ്പ് തടസ്സപ്പെട്ടു
കോന്നിയില്‍ മഴ മാറിയതോടെ വോട്ടര്‍മാരുടെ തിരക്കേറി
കോന്നി നിയോജക മണ്ഡലത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാർ ഉള്ള ചിറ്റാർ എസ്റ്റേറ്റ് സ്കൂളിൽ തിരക്കേറി. മഴ മാറിയതോടെയാണ് തിരക്ക് വർദ്ധിച്ചത്
മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമം; യുവതി കസ്റ്റഡിയില്‍
മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ച യുവതിയെ കസ്റ്റഡിയിലെടുത്തു. നബീസ എന്ന യുവതിയാണ് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചത്. പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയിലാണ് നടപടി. 42 ആം ബൂത്തിലാണ് സംഭവം. നബീസയ്ക്ക് ഈ ബൂത്തിൽ നിലവിൽ വോട്ടില്ല. നേരത്തെ വോട്ടറായിരുന്നു, ഇപ്പോൾ ഇതേ പേരിലുള്ള മറ്റൊരാളുടെ വോട്ട് ചെയ്യാനാണ് എത്തിയതെന്ന് പൊലീസ്.
മഞ്ചേശ്വരത്ത് വോട്ടര്‍മാരുടെ നീണ്ട നിര
ഉച്ചസമയത്തും ബൂത്തുകൾക്ക് പുറത്ത് വോട്ടർമാരുടെ നീണ്ട നിരയാണ് മഞ്ചേശ്വരത്ത്. സ്ത്രീ വോട്ടര്‍മാരടക്കം കൂട്ടമായി എത്തുന്ന കാഴ്ചയാണ്. ഇത്തവണ മഞ്ചേശ്വരത്ത് റെക്കോർഡ് പോളിങ് രേഖപ്പെടുത്തിയാലും അത്ഭുതപെടാനില്ല.
