ശശിതരൂർ എംപിയുടെ ഗൺമാന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. വണ്ടൂർ ചെള്ളിത്തോട് വെച്ചാണ് സംഭവം. എംപിയുടെ കാറിന് മുന്നിലെ വാഹനത്തിൽ ഉണ്ടായിരുന്നവരാണ് കയ്യേറ്റത്തിന് ശ്രമിച്ചത്
കോഴിക്കോട്: ശശിതരൂർ എംപിയുടെ ഗൺമാന് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. വണ്ടൂർ ചെള്ളിത്തോട് വെച്ചാണ് സംഭവം. എംപിയുടെ കാറിന് മുന്നിലെ വാഹനത്തിൽ ഉണ്ടായിരുന്നവരാണ് കയ്യേറ്റത്തിന് ശ്രമിച്ചത്. ഗതാഗതക്കുരുക്കിൽവെച്ചത് എംപിയുടെ കാർ ഡ്രൈവർ ഹോണടിച്ചതിൽ പ്രകോപിതരായാണ് ഇവർ കൈയേറ്റത്തിന് ശ്രമിച്ചത്. പിന്നാലെ വണ്ടൂർ പൊലീസ് സ്ഥലത്തെത്തി. സംഭവത്തിൽ മൂന്നു പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടാതെ രണ്ടു വാഹനങ്ങളും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
സംഭവത്തില്‍ കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് വണ്ടൂര്‍ ചെള്ളിത്തോട് വെച്ച് ഒരു സംഘം എം പിയുടെ കാര്‍ തടഞ്ഞത്. എം പിയുടെ കാര്‍ ഗതാഗതക്കുരുക്കില്‍ പെട്ടതിന് പിന്നാലെ ഡ്രൈവര്‍ ഹോണ്‍ മുഴക്കിയതിനെത്തുടര്‍ന്ന് മുമ്പിലുണ്ടായിരുന്ന കാറിലെ യാത്രക്കാര്‍ പ്രകോപിതരാകുകയായിരുന്നു. ഇവര്‍ എം പിയുടെ കാറിന്‍റെ ബോണറ്റില്‍ ഇടിച്ച് അസഭ്യം പറഞ്ഞതായാണ് പരാതി. കാറില്‍ നിന്നും പുറത്തിറങ്ങിയ ഗണ്‍മാനെ സംഘം കൈയേറ്റം ചെയ്തെന്നും പരാതിയില്‍ പറയുന്നു.



