രാഹുൽ ഗാന്ധിയുടെ വാക്കുകൾക്ക് തമാശയുടെ വിലയേ ഉള്ളൂവെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു. എപ്സ്റ്റീനെ കണ്ടിട്ടുണ്ട്. താൻ ജോലി ചെയ്ത സന്നദ്ധസംഘടനയുടെ ഭാഗമായിട്ടാണ് കണ്ടത്.

ദില്ലി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി. രാഹുൽ ഗാന്ധി കോമാളിയെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ്പുരി രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി.രാഹുൽ ഗാന്ധിയുടെ വാക്കുകൾക്ക് തമാശയുടെ വിലയേ ഉള്ളൂവെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു. എപ്സ്റ്റീനെ കണ്ടിട്ടുണ്ട്. താൻ ജോലി ചെയ്ത സന്നദ്ധസംഘടനയുടെ ഭാഗമായിട്ടാണ് കണ്ടത്. 8 വർഷം താൻ ന്യൂയോർക്കിലുണ്ടായിരുന്നു. സ്വകാര്യ വ്യക്തിയായിട്ടാണ് എപ്സ്റ്റീനെ കണ്ടതെന്നും. അന്ന് താൻ സർക്കാരിന്റെ ഭാഗമായിരുന്നില്ലെന്നും ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. ഇതാണ് വലിയ കാര്യമായി രാഹുൽ ഗാന്ധി അവതരിപ്പിക്കുന്നതെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഒരു ഇമെയിൽ സന്ദേശം അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Add Asianetnews as a Preferred SourcegooglePreferred

മെയ്ക്ക് ഇൻ ഇന്ത്യയെ പരിചയപ്പെടുത്തുകയായിരുന്നു താനെന്നും അദ്ദേഹം പറഞ്ഞു. എപ്സ്റ്റിൻ്റെ മറ്റ് കാര്യങ്ങൾ തനിക്കറിയില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി കാര്യമറിയാതെ രാഹുലും പ്രിയങ്കയും ബഹളം വയ്ക്കുന്നുവെന്നും വിമര്‍ശിച്ചു. രാഹുൽ കാര്യങ്ങൾ പഠിയ്ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് ബജറ്റ് ചര്‍ച്ചക്കിടെ രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വാര്‍ത്താസമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി.