ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ദില്ലിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ കോൺഗ്രസ്. ദില്ലിയിലെ ചേരിപ്രദേശങ്ങൾ മറച്ചുവെക്കുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാജയങ്ങളാണ് മറയ്ക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര
ദില്ലി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ദില്ലിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ കോൺഗ്രസ്. ദില്ലിയിലെ ചേരിപ്രദേശങ്ങൾ മറച്ചുവെക്കുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാജയങ്ങളാണ് മറയ്ക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ആരോപിച്ചു.
മോദി സർക്കാരിന്റെ പരാജയങ്ങളെ മറച്ചുവെക്കാനുള്ള ഇത്തരം ‘ഹിജാബുകൾ’ ബിജെപിക്ക് അന്യമല്ലെന്നും പവൻ ഖേര പരിഹസിച്ചു. ബ്രിക്സ് ഉച്ചകോടിക്കായി വിദേശ നേതാക്കൾ ദില്ലിയിലെത്തുന്ന പശ്ചാത്തലത്തിലാണ് ചേരിപ്രദേശങ്ങൾ മറയ്ക്കാൻ നടപടിയെടുത്തതെന്നാണ് കോൺഗ്രസിന്റെ ആരോപണം.
അതേസമയം, മറ്റ് രാജ്യങ്ങൾ ഇന്ത്യയെ പ്രശംസിക്കുന്നത് കോൺഗ്രസിന് സഹിക്കാനാകുന്നില്ലെന്ന് ബിജെപി തിരിച്ചടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ആഗോള സ്വാധീനം വർധിച്ചതിലുള്ള അസഹിഷ്ണുതയാണ് കോൺഗ്രസ് വിമർശനത്തിന് പിന്നിലെന്നും ബിജെപി ആരോപിച്ചു.
സൗത്ത് ദില്ലിയിലെ വസന്ത് വിഹാർ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിലെ ചേരിപ്രദേശങ്ങളാണ് മറച്ചിരിക്കുന്നത്. ബ്രിക്സ് ഉച്ചകോടിക്കായി ദില്ലിയിൽ വിപുലമായ സുരക്ഷാ, സൗന്ദര്യവൽക്കരണ നടപടികൾക്കിടെയാണ് ചേരിപ്രദേശങ്ങൾ മറച്ച നടപടിയും രാഷ്ട്രീയ വിവാദമായത്.

