സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥികളിൽ ചിലർക്ക് ഇളവ് നൽകിയതിൽ വിശദീകരണം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പിന്റെയും അതത് മണ്ഡലങ്ങളിലെയും പ്രത്യേകതകൾ പരിഗണിച്ചാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതെന്നും ജനങ്ങൾ ആഗ്രഹിക്കുന്നവരെ മാറ്റേണ്ടെന്ന് കരുതിയെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥികളിൽ പലർക്കും ഇളവ് അനുവദിച്ചതിൽ വിശദീകരണവുമായി മുഖ്യമന്ത്രി. തെരഞ്ഞെടുപ്പിൻ്റെ പ്രത്യേകതകൾ പരിഗണിക്കേണ്ടതുണ്ടെന്നും അത് പരിഗണിച്ചാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചതെന്നും മുഖ്യമന്ത്രി ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. ജനങ്ങൾ നല്ലത് പോലെ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥികളെ മാറ്റിക്കളഞ്ഞുവെന്ന തോന്നൽ വേണ്ടെന്ന് കരുതിയാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചിട്ടുള്ളത്. അതത് പ്രദേശത്തിൻ്റെ പ്രത്യേകതകൾ പരിഗണിച്ചുള്ളതാണ് സ്ഥാനാർത്ഥികളെന്നും മുഖ്യമന്ത്രി പറഞ്ഞു. 

'ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഉള്‍പ്പെട്ടവരെ പാര്‍ട്ടി പരിപാടിയിൽ നിന്ന് മാറ്റി നിര്‍ത്തി', ബാക്കി കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്ന് മുഖ്യമന്ത്രി

പാർട്ടി സ്ഥാനാർത്ഥികളായി സിറ്റിങ് എംഎൽഎമാരിൽ പലർക്കും മൂന്നാം തവണയും അവസരം നൽകാൻ കാരണം മുൻ തെരഞ്ഞെടുപ്പുകളിലുണ്ടായ ആത്മവിശ്വാസം ഇല്ലാത്തതാണോ എന്നായിരുന്നു ചോദ്യം. ഇതിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യുട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

നാട് മാറി, ഇവിടെ ഒന്നും നടക്കില്ലെന്ന ധാരണ മാറി; ഉന്നത വിദ്യാഭ്യാസ മേഖല നിലവാരത്തിലേക്ക് ഉയര്‍ന്നു, കേരളം നല്ല രീതിയിൽ വികസിച്ചെന്ന് മുഖ്യമന്ത്രി