Asianet News MalayalamAsianet News Malayalam

പുന:സംഘടന; ഉമ്മൻ ചാണ്ടിക്കും രമേശിനുമെതിരെ പരാതി പ്രവാഹം; പാർട്ടിയെ തകർക്കാൻ ശ്രമമെന്ന് കത്ത്

പുന:സംഘടനയിലെ എതിർപ്പ് പരസ്യമാക്കി അതിനെതിരെ ഉമ്മൻചാണ്ടി ഇന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ നേരിൽ കാണാനിരിക്കുകയാണ്. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ പുന:സംഘടന വേണ്ടെന്നും നടപടികൾ നിർത്തിവയ്ക്കണമെന്നുമാണ് ഉമ്മൻചാണ്ടിയുടെ ആവശ്യം. ഇതേ നിലപാടാണ് രമേശ് ചെന്നിത്തലക്കും

complaints against oomenchandy and ramesh chennithala
Author
Delhi, First Published Nov 17, 2021, 10:37 AM IST

ദില്ലി: മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിക്കും (oommen chandy)രമേശ് ചെന്നിത്തലക്കുമെതിരെ(ramesh chennithala) പരാതി(complaints) പ്രവാഹം. ഇരുവരുടെയും നീക്കം പാർട്ടിയെ തകർക്കാൻ ആണെന്നാണ് പരാതി. പുന:സംഘടനക്കെതിരായ നീക്കത്തിൽ നിന്ന് ഇരുവരെയും പിന്തിരിപ്പിക്കണമെന്നും പരാതിക്കാർ ഹൈക്കമാണ്ടിനോട് ആവശ്യപ്പെടുന്നുണ്ട്. ഈ നേതാക്കൾ തലമുറ മാറ്റത്തെ എതിർക്കുന്നത് മക്കൾക്ക് വേണ്ടിയാണെന്നും ഒരു വിഭഗം നേതാക്കൾ സോണിയാ ഗാന്ധിക്ക് നൽകിയ കത്തിൽ പറയുന്നു.

പുന:സംഘടനയിലെ എതിർപ്പ് പരസ്യമാക്കി അതിനെതിരെ ഉമ്മൻചാണ്ടി ഇന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ നേരിൽ കാണാനിരിക്കുകയാണ്. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ പുന:സംഘടന വേണ്ടെന്നും നടപടികൾ നിർത്തിവയ്ക്കണമെന്നുമാണ് ഉമ്മൻചാണ്ടിയുടെ ആവശ്യം. ഇതേ നിലപാടാണ് രമേശ് ചെന്നിത്തലക്കും. 

എതിർപ്പ് ഹൈക്കമാണ്ടിനെ ഉമ്മൻചാണ്ടി നേരിട്ടറിയിക്കും മുമ്പേ ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ എതിർ വിഭാഗം നീക്കം കടുപ്പിക്കുകയാണ്. പാർട്ടി പുന:സംഘടന നടത്തുമെന്നാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റെ നിലപാട്. ഹൈക്കമാണ്ട് അനുമതിയോടെയാണ് പുന:സംഘടനയെന്ന് വ്യക്തമാക്കി കെ പി സി സി അധ്യക്ഷന് പിന്തുണ നൽകി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തുണ്ട്. ഇവർക്കൊപ്പം ഉള്ളവരാണ് ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ ദേശീയ നേതൃത്വത്തെ സമീപിച്ചതെന്നാണ് ഗ്രൂപ്പുകൾ പറയുന്നത്. 

Follow Us:
Download App:
  • android
  • ios