രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഒഡീഷയിലും ഹരിയാനയിലും ബീഹാറിലും കൂറുമാറിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് കോൺഗ്രസ്
ദില്ലി: രാജ്യസഭാ തെരഞ്ഞെടുപ്പിൽ ഒഡീഷയിലും ഹരിയാനയിലും ബീഹാറിലും കൂറുമാറിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് കോൺഗ്രസ്. ബീഹാറിലും ഒഡീഷയിലും ഓരോ സീറ്റുകൾ എൻഡിഎ അധികം നേടിയിരുന്നു. ഹരിയാനയിൽ ഒറ്റ വോട്ടിന്‍റെ വ്യത്യാസത്തിലാണ് കോൺഗ്രസ് അട്ടിമറി ശ്രമം മറികടന്നത്. മൂന്ന് കോൺഗ്രസ് എംഎൽഎമാർ വിട്ടു നിന്നതും ഒരു ആർജെഡി എംഎൽഎ കൂറുമാറി വോട്ടു ചെയ്തതുമാണ് അഞ്ചാം സീറ്റും ബീജെപി വിജയിക്കാൻ ഇടയാക്കിയത്. തെരഞ്ഞെടുപ്പിൽ ബിജെപി ക്രമക്കേട് കാട്ടിയെന്ന് തേജസ്വി യാദവ് ആരോപിച്ചു.
ഒഡീഷയില്‍ നാലിൽ മൂന്ന് സീറ്റുകൾ നേടി എൻഡിഎയാണ് വിജയിച്ചത്. ഇവിടേയും കൂറുമാറ്റം നടന്നു. ഒരു സീറ്റ് ബിജെഡി നേടി. ഒരു സീറ്റിൽ കോൺഗ്രസ് -ബിജെഡി സംയുക്ത സ്ഥാനാർഥിക്ക് വിജയിക്കാമായിരുന്നെങ്കിലും കോൺഗ്രസ് എംഎൽഎമാരടക്കം കൂറുമാറിയത് തിരിച്ചടിയായി. എന്നാൽഹരിയാനയിലെ രാജ്യസഭ സീറ്റിൽ കോൺഗ്രസ് അട്ടിമറി ഒഴിവാക്കി. ഒരു സീറ്റ് കോൺഗ്രസ് വിജയിച്ചപ്പോൾ ഒരു സീറ്റ് ബിജെപി നേടുകയായിരുന്നു.



