നയപരമായ പ്രശ്നങ്ങളിൽ നേതൃത്വം വ്യക്തത വരുത്തിയില്ല. കണ്ണൂരിലെ കലാപം സംസ്ഥാനത്താകെ തിരിച്ചടിയായി എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം സംസ്ഥാന സമിതിയിൽ വിമർശനം. നേതൃത്വത്തിനെതിരെ നിശിത വിമർശനമാണ് ഉയർന്നിരിക്കുന്നത്. ഭരണവിരുദ്ധ വികാരം ഇല്ലെന്ന സെക്രട്ടേറിയറ്റ് റിപ്പോർട്ട് സംസ്ഥാന സമിതിയിലേക്കും എത്തി. വീഴ്ചയുണ്ടായത് പാർട്ടി നേതൃത്വത്തിനെന്ന് റിപ്പോർട്ടിൽ പറയുന്നു. എല്ലാതലത്തിലും സംഘടനാ വീഴ്ച സംഭവിച്ചുവെന്നും പാർട്ടിയിൽ വേണ്ടത് അടിമുടി തിരുത്താണെന്നും റിപ്പോർട്ടിൽ പറയുന്നു. ജനങ്ങൾക്ക് മനസിലാകും വിധം പാർട്ടി നയം വിശദീകരിക്കാനായില്ല. നയപരമായ പ്രശ്നങ്ങളിൽ നേതൃത്വം വ്യക്തത വരുത്തിയില്ല. കണ്ണൂരിലെ കലാപം സംസ്ഥാനത്താകെ തിരിച്ചടിയായി എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പിഎംശ്രീ വിവാദത്തിൽ സിപിഐ സമീപനം തെറ്റാണെന്നും വിമർശനമുയർന്നിട്ടുണ്ട്. വികലമായ രാഷ്ട്രീയ കൗശലമാണ് സിപിഐ നേതൃത്വം പ്രകടിപ്പിച്ചത്. ബിജെപി ഡീൽ ആക്ഷേപത്തിന് ശക്തിപകരാൻ ഇടയാക്കി. കേരളാ കോൺഗ്രസിന്റെ അസ്ഥിരത ക്രൈസ്തവ വോട്ടുകളിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നും വിമർശനമുയർന്നു. വിശദമായ ചർച്ചയാണ് സംസ്ഥാന സമിതിയിൽ നടക്കുന്നത്.