സമഗ്രാന്വേഷണം വേണം. നടന്നത് പരസ്പരം പഴിചാരി രക്ഷപ്പെടാവുന്ന കൃത്യവിലോപമല്ലെന്നും ജനയുഗം പറയുന്നു. നിരന്തരം വിവാദങ്ങൾകൊണ്ട് പ്രതിക്കൂട്ടിൽ നിൽക്കുന്ന എസ്എഫ്ഐയെ ശക്തമായി വിമർശിക്കുന്നതാണ് ജനയുഗത്തിന്റെ നിലപാട്.
തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ സമഗ്രാന്വേഷണം വേണമെന്ന് സിപിഐ മുഖപത്രം ജനയുഗം. പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്നതും ദുരൂഹവുമായ വിവരങ്ങളാണ്. സമഗ്രാന്വേഷണം വേണം. നടന്നത് പരസ്പരം പഴിചാരി രക്ഷപ്പെടാവുന്ന കൃത്യവിലോപമല്ലെന്നും ജനയുഗം പറയുന്നു. നിരന്തരം വിവാദങ്ങൾകൊണ്ട് പ്രതിക്കൂട്ടിൽ നിൽക്കുന്ന എസ്എഫ്ഐയെ ശക്തമായി വിമർശിക്കുന്നതാണ് ജനയുഗത്തിന്റെ നിലപാട്.
അതേസമയം, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ഇന്ന് ചേരും. എസ്എഫ്ഐയിലെ വ്യാജരേഖ വിവാദം സർക്കാരിനെ പ്രതിസന്ധിയിൽ ആക്കിയിരിക്കെ ചേരുന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ സർക്കാരിനെതിരെ വിമർശനങ്ങളുയരുന്നതിനാണ് സാധ്യത. എസ്എഫ്ഐക്കെതിരെ ഉയർന്നു വന്നിട്ടുള്ള വിവാദങ്ങൾ യോഗത്തിൽ ചർച്ചയായേക്കും. സർക്കാരിന്റെ പ്രതിഛായയെ ബാധിക്കുന്ന വിഷയത്തിൽ വിമർശനങ്ങൾ ഉയരാൻ സാധ്യതയുണ്ട്. മറ്റ് സമകാലിക വിഷയങ്ങളും യോഗം ചർച്ച ചെയ്യും.
നേരത്തെ, വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽവിമർശനവുമായി എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ രംഗത്തെത്തിയിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് വിവാദം ഗൗരവകരമായ കാര്യമാണ്. വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും എൻ.അരുൺ പറഞ്ഞു. നിഖിൽ തോമസിനെതിരായ പരാതിയിൽ എസ്എഫ്ഐ അല്ല അന്വേഷണം നടത്തേണ്ടത്. പൊലീസ് അന്വേഷണത്തിനൊപ്പം വിദ്യാഭാസ വകുപ്പും അന്വേഷിക്കണം. കാമ്പസിൽ ഏക വിദ്യാർത്ഥി പ്രസ്ഥാനം എന്ന നിലപാട് ശരിയല്ലെന്നും എൻ അരുൺ പറഞ്ഞിരുന്നു. കാമ്പസുകളിൽ അക്രമ രാഷ്ട്രീയം ഒഴിവാക്കണം. പി.എം ആർഷോക്കെതിരെയുള്ള നിമിഷയുടെ പരാതി നിലനിൽക്കുന്നുണ്ട്. പിൻവലിച്ചെന്ന പ്രചാരണം ശരിയല്ലന്നും എൻ അരുൺ കൂട്ടിച്ചേർത്തു.
കായംകുളം വ്യാജ സർട്ടിഫിക്കറ്റ്; പിന്നിൽ പ്രവർത്തിച്ചത് ബാബുജൻ? ചോദ്യവുമായി രമേശ് ചെന്നിത്തല
