മെസിയുടെ പേരിൽ നടന്ന തട്ടിപ്പിൽ നിയമോപദേശം തേടി സർക്കാർ. എസ്ഐടി രൂപീകരിക്കുന്നതിൽ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം ആണ് തേടിയത്. ഉപദേശം കിട്ടിയ ശേഷം എസ്ഐടി രൂപീകരിച്ച് ഉത്തരവ് ഇറങ്ങും.

തിരുവനന്തപുരം: മെസിയുടെ പേരിൽ നടന്ന തട്ടിപ്പിൽ എസ്ഐടി രൂപീകരിക്കുന്നതിൽ നിയമോപദേശം തേടി സർക്കാർ. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം ആണ് തേടിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ എസ്ഐടി രൂപീകരിച്ചു മുന്നോട്ടുപോകാൻ കഴിയുമോ എന്നതിലടക്കമാണ് നിയമോപദേശം തേടിയത്. നിയമോപദേശം ലഭിച്ച ശേഷം എസ്ഐടി രൂപീകരിച്ച് ഉത്തരവ് ഇറങ്ങും.

ഇന്നലെ തന്നെ എസ്ഐടി രൂപീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നെങ്കിലും ഉത്തരവ് ഇറങ്ങിയിരുന്നില്ല. സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ശുപാർശ നൽകിയിരുന്നു. മെസിയെയും അർജൻ്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതിനായി സ്പോൺസറെ സുതാര്യമല്ലാതെ തിരഞ്ഞെടുത്തത് മുതലുള്ള മുഴുവൻ ക്രമക്കേടുകളും അന്വേഷിക്കാനാണ് നിർദേശം.

മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ നേതൃത്വം നൽകുന്ന എസ്ഐടിക്കാകും സർക്കാർ രൂപം നൽകുക. അതേസമയം നികുതി വെട്ടിപ്പ് അന്വേഷിച്ച ജിഎസ്ടി പ്രത്യേക സംഘത്തിൻ്റെ അന്തിമ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറും. ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയും ഫണ്ടിന്റെ സ്രോതസ്സിലെ അവ്യക്തതകളും ചൂണ്ടിക്കാട്ടിയാകും റിപ്പോർട്ട്.