ഈ പ്രശ്നം നേരത്തെ അറിയാമായിരുന്നിട്ടും, ഇത് തിരുത്താൻ സമയം ഉണ്ടായിരുന്നിട്ടും അത് ചെയ്യാതെയാണ് അൻവർ നാമനിർദ്ദേശപത്രിക നൽകിയത്. 

മലപ്പുറം : തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി സമർപ്പിച്ച നാമ നിർദ്ദേശപത്രിക തള്ളാൻ അറിഞ്ഞ് കൊണ്ട് അൻവർ സാഹചര്യമൊരുക്കിയതെന്ന് സംശയം. നാമനിർദ്ദേശപത്രിക നൽകുന്നതിന് മുമ്പ് തന്നെ പി വി അൻവർ താൻ സ്വതന്ത്രനായും പത്രിക നൽകുമെന്ന് വ്യക്തമാക്കിയിരുന്നു. തൃണമൂൽ കോൺഗ്രസ് കേരളത്തിൽ രജിസ്ട്രേഡ് പാർട്ടി അല്ലെന്നും ഈ കാരണത്താൽ ചില പ്രശ്നങ്ങൾ വരാൻ സാധ്യതയുണ്ടെന്നും പറഞ്ഞാണ് സ്വതന്ത്രനായി പത്രിക നൽകുന്നതെന്നാണ് അൻവർ അവകാശപ്പെട്ടത്.

ഈ പ്രശ്നം നേരത്തെ അറിയാമായിരുന്നിട്ടും, ഇത് തിരുത്താൻ സമയം ഉണ്ടായിരുന്നിട്ടും അത് ചെയ്യാതെയാണ് അൻവർ നാമ നിർദ്ദേശപത്രിക നൽകിയത്. അൻവർ സ്വതന്ത്രനായി മത്സരിക്കാൻ നേരത്തെ ഉറച്ചു തന്നെയാണ് ഇത്തരത്തിൽ ഒരു നീക്കം നടത്തിയതെന്നാണ് വ്യക്തമാകുന്നത്.

ടിഎംസി സ്ഥാനാർത്ഥിയെന്ന നിലയിൽ അന്‍വര്‍ സമര്‍പ്പിച്ച പത്രിക തള്ളിയതോടെയാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിലേക്ക് എത്തിയത്. ടി എംസി ദേശീയ പാർട്ടിയല്ലാത്തതിനാൽ നോമിനേഷനിൽ 10 പേർ ഒപ്പ് ഇടേണ്ടതുണ്ടായിരുന്നു. എന്നാൽ അൻവർ സമർപ്പിച്ച പത്രികയിൽ ഒരു ഒപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതോടെയാണ് പത്രിക തള്ളിയത്. അതേ സമയം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള പത്രിക വരമാധികാരി അംഗീകരിച്ചു. 

YouTube video player