ആണവായുധ ശേഷിയുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു


മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് പോപുലർ ഫ്രണ്ട് നടത്തിയ മാർച്ചിൽ സംഘർഷം. തൃക്കാക്കര തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വിഡി സതീശനെ ലീഡറായി ഉയർത്തിക്കാട്ടുന്നതിനെതിരെ കോൺഗ്രസിൽ മുറുമുറുപ്പ്. ഏറെ വിവാദങ്ങൾക്കൊടുവിൽ ഗുരുവായൂർ ഥാർ 43 ലക്ഷം രൂപയ്ക്ക് ലേലത്തിൽ പോയി. ഇവയടക്കം ഇന്നത്തെ വാർത്തകൾ തത്സമയം ഇവിടെ അറിയാം....
ആണവായുധ ശേഷിയുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

സംസ്ഥാനത്ത് ഇന്ന് എലിപ്പനി ബാധിച്ചും ഡെങ്കിപ്പനി ബാധിച്ചും ഓരോ മരണം. എലിപ്പനി മരണം തൃശ്ശൂരിൽ, ഡെങ്കിപ്പനി മരണം എറണാകുളത്ത്
കുടുതൽ കേസുകൾ എറണാകുളത്തും തിരുവനന്തപുരത്തും
സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയെടുപ്പ് നാളെയും തുടരും. ജീവന് ഭീഷണിയുണ്ടെന്ന് മജിസ്ട്രേറ്റിനെ അറിയിച്ചെന്ന് സ്വപ്ന. നാളെ എല്ലാം മാധ്യമങ്ങളോട് പറയും

കെഎസ്ആർടിസിക്ക് ശമ്പള വിതരണത്തിനായി സംസ്ഥാന സർക്കാർ 30 കോടി രൂപ നൽകി. 30 കോടി മതിയാവില്ലെന്നാണ് കെഎസ്ആർടിസി മാനേജ്മെന്‍റിന്‍റെ നിലപാട്. ശമ്പളം നൽകാൻ 52 കോടി കൂടി വേണമെന്ന് മാനേജ്മെന്‍റ് അറിയിച്ചു.
തൃശ്ശൂർ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സീന്‍ മാറി നല്‍കിയ സംഭവത്തില്‍ 3 പേര്‍ക്കെതിരെ നടപടി
19 വയസ്സുകാരൻ സുബ്രാo ശുശേഖർനാഥിനെ പിടികൂടിയത് തിരു. സൈബർ റൂറൽ പൊലീസ്
ഓൺ ലൈൻ ഗെയിമിലൂടെയാണ് തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടിയുമായി അടുപ്പത്തിലായത്
കൊവിഡ് പരിശോധന ഫലം നെഗറ്റിവ് ആണ്.ഡെങ്കി പരിശോധനാ ഫലവും നെഗറ്റിവ്. പ്രചരിക്കുന്നത് തെറ്റായ വിവരമെന്നും വീണ ജോര്‍ജ്ജ്.വൈറൽ ഫീവർ ആകാമെന്നും വിശ്രമം അനിവാര്യമാണെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. ഈ ദിവസങ്ങളിലെ പൊതുപരിപാടികൾ റദ്ദാക്കിയിരുന്നു.അനേകം പേർ നേരിട്ടും അല്ലാതെയും വിളിക്കുകയും രോഗവിവരം തിരക്കുകയും ചെയ്യുന്നുണ്ട് . എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദിയെന്നും വീണ ജോര്‍ജ്ജ്. Read More

ഗാസിയാബാദ് കോടതി ഇയാള്‍ കുറ്റക്കാരനെന്ന് നേരത്തെ വിധിച്ചിരുന്നു. 2006 ൽ വാരണാസി കൻ്റോൺമെൻ്റ് റെയിൽവേ സ്റ്റേഷനിലും ഒരു ക്ഷേത്രത്തിലും ഉണ്ടായ സ്ഫോടനത്തിൽ 18 പേര് കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിലാണ് ശിക്ഷ
15ദിവസത്തിൽ കൂടുതൽ ഹാജരാകാത്ത കുട്ടികളെ ഒഴിവാക്കിയില്ലെങ്കിൽ അധ്യാപകര്‍ക്ക് ബാധ്യത നിശ്ചയിച്ച ഭേദഗതിയ്ക്കാണ് സ്റ്റേ.
അധ്യയന വര്‍ഷത്തിനിടെ കുട്ടികളുടെ എണ്ണം പരിശോധിച്ച് തസ്തികകള്‍ കുറയ്ക്കാമെന്നായിരുന്നു ഭേദഗതി.ഏപ്രിൽ 14നാണ് കേരള വിദ്യാഭ്യാസ ചട്ടത്തിൽ സംസ്ഥാന സർക്കാർ ഭേദഗതി കൊണ്ടുവന്നത്.എയ്ഡഡ് സ്‌ക്കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ.

അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയതിനാണ് സസ്പെൻഷൻ .പൊലീസുകാർ സഞ്ചരിച്ച കാർ ഇടിച്ച് രണ്ട് ബൈക്ക് യാത്രികർക്ക് പരുക്കേറ്റിരുന്നു.എൻ.കെ രമേശൻ,ടി. ആർ പ്രജീഷ്,കെ. സന്ദീപ് പി.കെ സായൂജ്,ശ്യാം കണ്ണൻ എന്നിവർക്കാണ് സസ്പെൻഷൻ
കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും സ്റ്റേറ്റ് കാറും ആവശ്യപ്പെട്ടു. മാണി വിഭാഗം നേതാവ് ഫോണ്‍ സംഭാഷണം പുറത്തുവിട്ടു.ആരോപണം നിഷേധിച്ച് ജോണി നെല്ലൂര്‍.ശബ്ദരേഖ തന്‍റേതല്ല.രാഷ്ട്രീയ ഗൂഡാലോചന.നിയമനടപടി സ്വീകരിക്കുമെന്നും ജോണി നെല്ലൂര്‍
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷനംഗം ഉത്തരവ് നൽകിയത്.15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം.
ഇനി മുതൽ ഒരു IRCTC അക്കൗണ്ടിൽ നിന്ന് മാസം ആധാർ ലിങ്ക് ചെയ്ത യാത്രക്കാർക്ക് 24 ടിക്കറ്റും, ആധാർ ലിങ്ക് ചെയ്യാത്തവർക്ക് 12 ടിക്കറ്റ് വരെ എടുക്കാൻ കഴിയും.

കുട്ടികളുടെ ആരോഗ്യമാണ് സർക്കാരിന് മുഖ്യമെന്ന് മന്ത്രി വി ശിവൻ കുട്ടി. ഉദ്യോഗസ്ഥർ എല്ലാ സ്കൂളിലും എത്തി പരിശോധന നടത്തണം. ഉച്ചഭക്ഷണ വിതരണത്തിൽ അതീവ ജാഗ്രത പുലർത്തണം. ഉച്ചഭക്ഷണം കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സാഹചര്യത്തിലാണ് മന്ത്രി കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷത്തിനെത്തിയത്.
പി എഫ് ഐ ആണോ എന്ന് ചോദ്യത്തിന് ഗവര്‍ണര്‍ മറുപടി പറഞ്ഞില്ല.കുട്ടികളെ കൊണ്ട് പോലും വിദ്വേഷ മുദ്രാവാക്യം വിളിപ്പിക്കുന്നത് അപകടകരം .ഇത്തരം ശ്രമങ്ങൾ വിജയിക്കില്ല.കേരളത്തിലേത് മാതൃക സമൂഹമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
പോപ്പുലർ ഫ്രണ്ട് നേതാക്കളെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടക്കുന്നു എന്നാരോപിച്ച് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു ജലപീരങ്കി പ്രയോഗിച്ചു.കണ്ണീര്‍ വാതകവും പ്രയോഗിച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പോലീസ് സംഘം പരിശോധന നടത്തുന്നു. തുടർച്ചയായ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തുന്നത്.
പഞ്ചാബിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംഗ്രുർ മണ്ഡലത്തിൽ കേവൽ സിംഗ് ധില്ലോൺ ബിജെപി സ്ഥാനാർഥി. ഒരു ദിവസം മുൻപ് കോൺഗ്രസ് വിട്ടു ബിജെപിയിൽ എത്തിയതാണ് ഇദ്ദേഹം. ധില്ലോൺ കോൺഗ്രസിന്റെ പഞ്ചാബിലെ മുൻ എംഎൽഎയാണ്.
ദില്ലി: ബിജെപി നേതാവിന്റെ മതനിന്ദ പരാമർശത്തിൽ രാജ്യത്തെയാകെ പ്രതിക്കൂട്ടിൽ നിർത്തിയതിൽ കടുത്ത എതിർപ്പുയർത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടനയുടെ പ്രസ്താവനയ്ക്ക് പിന്നിൽ ചിലരുടെ പ്രേരണയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വിമർശിച്ചു. ചില വ്യക്തികളുടെ പ്രസ്താവന രാജ്യം ഭരിക്കുന്ന സർക്കാരിൻറെ നിലപാടല്ലെന്ന് പറഞ്ഞ വിദേശകാര്യ മന്ത്രാലയം ഇന്ത്യ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന രാജ്യമാണെന്നും വ്യക്തമാക്കി.


