വിജിലൻസ് റെയ്ഡിൽ അതൃപ്തി അറിയിച്ച് സിപിഐ മന്ത്രി കെ രാജു. കെഎസ്എഫ്ഇയുടെ വിശ്വാസ്യത തകർക്കും വിധമുള്ള അന്വേഷണം സർക്കാർ ഏജൻസിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് കെ രാജു അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡ് സംബന്ധിച്ച് ഉടലെടുത്ത വിവാദത്തില്‍ മൂന്നാം ദിവസവും ഇരുട്ടിൽ. വിവാദം സംബന്ധിച്ച് മുഖ്യമന്ത്രി ഇതുവരെ പാർട്ടിയിൽ വിശദീകരിച്ചിട്ടില്ല. വിവാദത്തിൽ തീരുമാനമെടുക്കാതെ അവയലബിള്‍ സംസ്ഥാന സെക്രട്ടറിയേറ്റും തുടരുകയാണ്. അതിനിടെ, വിജിലൻസ് റെയ്ഡിൽ അതൃപ്തി അറിയിച്ച് സിപിഐ മന്ത്രി കെ രാജുവും രംഗത്തെത്തി. കെഎസ്എഫ്ഇയുടെ വിശ്വാസ്യത തകർക്കും വിധമുള്ള അന്വേഷണം സർക്കാർ ഏജൻസിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നുവെന്ന് കെ രാജു അഭിപ്രായപ്പെട്ടു.
മുഖപത്രത്തിലൂടെ കെഎസ്എഫ്ഇ റെയ്‌ഡില്‍ കടുത്ത അതൃപ്തി സിപിഐ അറിയിച്ചിരുന്നു. സർക്കാരിനെതിരായ വിവാദ വ്യവസായത്തിന് ഇന്ധനം പകരുന്നതാണ് റെയ്ഡ് എന്ന് സിപിഐ മുഖപത്രം അഭിപ്രായപ്പെട്ടു. വിശ്വാസ്യതയുള്ള പൊതുമേഖലാ സ്ഥാപനത്തിലെ റെയ്ഡ് ഞെട്ടിക്കുന്നതാണ്. റെയ്‌ഡിൻ്റെ ഉദ്ദേശശുദ്ധിതന്നെ സംശയത്തിലാണെന്നും സിപിഐ പറയുന്നു. ധനവകുപ്പിനെ ഇരുട്ടിൽ നിർത്തി നടത്തിയ റെയ്‌ഡിൽ സാമ്പത്തിക കുറ്റവാളികളോടെ എന്നപോലെയാണ് വിജിലൻസ് പെരുമാറിയതെന്നും സിപിഐ അഭിപ്രായപ്പെട്ടു.
Also Read: കെഎസ്എഫ്ഇ വിജിലന്‍സ് റെയ്ഡ്: സിപിഎം നേതാക്കളുടെ വിമര്‍ശനം നീളുന്നത് മുഖ്യമന്ത്രിക്ക് നേരെ
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Nov 30, 2020, 1:27 PM IST
Post your Comments