Asianet News MalayalamAsianet News Malayalam

ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകം: ഒരു സ്ത്രീയടക്കം 7 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

പ്രീജയുടെ വീട്ടിൽ നിന്നായിരുന്നു മുഖ്യപ്രതികളായ സനലിനെയും ഷജിത്തിനെയും പിടികൂടിയത്. ഇതോടെ ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി

lady arrested in venjaramoodu dyfi workers murder case
Author
Thiruvananthapuram, First Published Sep 1, 2020, 5:46 PM IST

തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസിൽ പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ഒരു സ്ത്രീയടക്കം ഏഴു പേർ അറസ്റ്റിലായി. ഇവരിൽ നാല് പേരെ കോടതി റിമാൻഡ് ചെയ്തു. ഷജിത്ത്, അജിത്ത്, നജീബ്, സതിമോൻ എന്നീ പ്രതികളെയാണ് റിമാൻഡ് ചെയ്തത് പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച മതപുരം സ്വദേശി പ്രീജയാണ് അറസ്റ്റിലായവരിൽ ഒരാൾ. പ്രീജയുടെ വീട്ടിൽ നിന്നായിരുന്നു മുഖ്യപ്രതികളായ സനലിനെയും ഷജിത്തിനെയും പിടികൂടിയത്. ഇതോടെ ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. 

കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവർ ഉൾപ്പടെ 9 പേരാണ് ഇതുവരേയും പൊലീസിന്‍റെ പിടിയിലായത്. ഇതിൽ അൻസാർ, സജീവ്, സനൽ, ഉണ്ണി എന്നിവരാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തത്. കൊല്ലപ്പെട്ട രണ്ടുപേരെയും വെട്ടിയത് ഇവരാണ്. ഇവരിൽ രണ്ട് പേരുടെ അറസ്റ്റ് ഇനിയും രേഖപ്പെടുത്തേണ്ടതുണ്ട്. അജിത്, ഷജിത്, സതി, നജീബ് എന്നിവർ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നവരും പ്രതികൾക്ക് രക്ഷപ്പെടാൻ വാഹനം ഏർപ്പാടാക്കി നല്കിയവരുമാണ്. ഇവരെയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. 

'കൊലയാളികൾ ആദ്യം വിളിച്ചത് അടൂർ പ്രകാശിനെ' എന്ന് ഇപി, ശബ്ദരേഖ പുറത്തുവിട്ട് ഡിവൈഎഫ്ഐ

അതേസമയം ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഇരട്ടക്കൊലക്ക് പിന്നിലെ കാരണം രാഷ്ട്രീയ വൈരാഗ്യം തന്നെയെന്ന് പ്രതികളുടെ റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. കൊലപാതകത്തിൻറെ കാരണത്തെ ച്ചൊല്ലി കോൺഗ്രസ്സും സിപിഎമ്മും തമ്മിൽ വാദപ്രതിവാദം തുടരുമ്പോഴാണ് ഇരട്ടക്കൊലകൾക്ക് പിന്നിൽ രാഷ്ട്രീയ വൈരം തന്നെയെന്ന് വിശദമാക്കിയുള്ള  റിമാൻഡ് റിപ്പോർട്ട്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൻറെ കൊട്ടിക്കലാശത്തിലുണ്ടായ സംഘർഷമാണ് തുടക്കം. ഇതേ തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകനായ ഫൈസലിന് നേരെ മെയ് മാസത്തിൽ വധശ്രമമുണ്ടായി. സജീവ്,അജിത്ത്,ഷിജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. ഈ കേസിൽ അറസ്റ്റിലായതിിൻറെ വൈരാഗ്യത്തിലാണ് ഇതേ പ്രതികൾ തന്നെ ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും കൊലപ്പെടുത്തിയത്. ഫൈസലിന് എതിരായ ആക്രമണം ഒത്തുതൂർക്കാൻ ഹഖ് കൂട്ടാക്കിയിരുന്നില്ല.  കേസിൽ നിന്നും പിന്മാറാൻ പ്രതികൾ പലതവണ പ്രകോപനമുണ്ടാക്കി,. പുല്ലമ്പാറ മുത്തിക്കാവിലെ ഫാം ഹൗസിൽ വെച്ചായിരുന്നു ഗൂഡാലോചന.

ഇരട്ടക്കൊലയിൽ ഷജിത്ത്, അജിത്ത്, നജീബ്, സതിമോൻ എന്നീ പ്രതികളെയാണ് റിമാൻഡ് ചെയ്തത്.  സജീവ്, ഉണ്ണി, അൻസർ, സനൽ എന്നിവരാണ് കൊലയിൽ നേരിട്ട് പങ്കെടുത്തവർ.  പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച പ്രീജ എന്ന സ്ത്രീയും അറസ്റ്റിലായി. രണ്ട് പേരുടെയും ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം.   വടിവാൾ കൊണ്ടുള്ള വെട്ടുമേറ്റു.  ഐഎൻടിയുസി പ്രാദേശിക നേതാവാണ് ഉണ്ണി. പ്രതികൾ നേരത്തെയും കൊലപാതകകേസുകളിലടക്കം പ്രതികളാണ്.

Follow Us:
Download App:
  • android
  • ios