നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലിം ലീഗിൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ സജീവം. കോഴിക്കോട് ജില്ലയിലെ നാദാപുരവും പേരാമ്പ്രയും കോൺഗ്രസുമായി വെച്ചുമാറുന്നത് പരിഗണനയിലുണ്ട്. മറ്റ് പല മണ്ഡലങ്ങളിലും നിലവിലെ സ്ഥാനാർത്ഥികൾക്ക് വീണ്ടും അവസരം നൽകാനും ധാരണയായി.
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ നാദാപുരവും പേരാമ്പ്രയും കോൺഗ്രസുമായി വെച്ച് മാറണോ എന്ന കാര്യത്തിൽ മുസ്ലിം ലീഗിൽ ചർച്ച. തിരുവമ്പാടിയുടെ കാര്യത്തിലും ആലോചനയുണ്ട്. കുറ്റ്യാടിയിൽ പാറക്കൽ അബ്ദുള്ള തന്നെ മത്സരിക്കും. നജീബ് കാന്തപുരം വീണ്ടും പെരിന്തൽമണ്ണയിൽ സ്ഥാനാർത്ഥിയാകും. എൻ ഷംസുദ്ദീൻ മണ്ണാർക്കാട്ട് മണ്ഡലത്തിൽ തുടരും. കോട്ടക്കലിൽ ആബിദ് ഹുസൈൻ തങ്ങളാവും മുസ്ലിം ലീഗ് സ്ഥാനാർത്ഥി. മഞ്ചേശ്വരത്ത് എ കെ എം അഷറഫ്, ഏറനാട് പി കെ ബഷീർ, തിരൂരിൽ കുറുക്കോളി മൊയ്തീനും വീണ്ടും അവസരമുണ്ട്. പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്താണ് മത്സരിക്കുക.


