എഐഎസ്എഫും എഐവൈഎഫും നടത്തിയ നിയമസഭാ മാർച്ചിൽ പൊലീസ് മലിനജലം പ്രയോഗിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, വെള്ളം നിറച്ച കുപ്പിയുമായിട്ടാണ് സഭയിലെത്തിയത്. പരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉറപ്പുനൽകി.

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ സർക്കാരിനെതിരെ എഐഎസ്എഫും എഐവൈഎഫും നടത്തിയ നിയമസഭാ മാർച്ചിൽ മലിന വെള്ളം കൊണ്ട് പൊലീസ് ജലപീരങ്കി പ്രയോഗിച്ചെന്ന് പ്രതിപക്ഷം നിയമസഭയില്‍. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, വെള്ളം നിറച്ച കുപ്പിയുമായി സഭയിലെത്തി. പകർച്ചവ്യാധിക്കാലത്ത് മലിന ഗുരുതര രോഗങ്ങൾ ഉണ്ടാക്കുന്ന വെള്ളം ജലപീരങ്കിയിൽ പ്രയോഗിച്ചത് ഗൗരവമായി കാണണമെന്നും വിഷയത്തില്‍ ആഭ്യന്തര മന്ത്രി മറുപടി പറയണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. കേരളത്തിൽ ആദ്യമായിട്ടല്ലല്ലോ ജലപീരങ്കി എന്നായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വാട്ടർ അതോറിറ്റിയിൽ നിന്ന് എടുത്ത വെള്ളമാണ്. പഴയ കാലത്തെ ടാങ്കറിൽ നിന്ന് എടുത്ത വെള്ളമാകാം. മനപൂർവ്വം മലിനജലം ഉപയോഗിച്ചിട്ടില്ലെന്നും ലാബിൽ അയച്ച് പരിശോധിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. വെള്ളം പരിശോധിക്കാൻ കമ്മീഷണർക്ക് നിർദ്ദേശം നൽകിയെന്നും ലബോറട്ടറിയിൽ അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയം ഗൗരവത്തിൽ പരിശോധിക്കുമെന്നും ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ജലപീരങ്കിയെയും വെടിവെയ്പ്പിനെയും ഭയമില്ലെന്ന് പറഞ്ഞ കെ രാജന്‍, മലിന വെള്ളത്തിൽ പെൺകുട്ടികളുടെ ചുരിദാറിന്റെ കളർ വരെ മാറിയെന്നും ആരോപിച്ചു. കെ രാജനായിരുന്നു മാർച്ച് ഉദ്ഘാടനം ചെയ്തത്. ജലപീരങ്കി താനും നേരിട്ടിട്ടുണ്ടെന്ന് സ്പീക്കർ സഭയില്‍ പറഞ്ഞു. ലാബ് ഫലം വന്നിട്ട് തുടർന്ന് ചർച്ച ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി.