Asianet News MalayalamAsianet News Malayalam

പിറവം പള്ളിയിൽ വൻ സംഘർഷം; പൂട്ട് പൊളിച്ച് പൊലീസ് പള്ളിക്കകത്ത് കയറി, അറസ്റ്റ് നടപടികള്‍ തുടങ്ങി

പള്ളിക്കുള്ളിൽ തമ്പടിച്ചിരിക്കുന്ന യോക്കോബായ വിഭാ​ഗക്കാരെ ഉടൻ അറസ്റ്റ് ചെയ്ത് നീക്കണമെന്ന് കോടതി നിർദ്ദേശിച്ചതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് നടപടി. 

piravom church conflict police started to arrest jacobite sabha believers
Author
Kochi, First Published Sep 26, 2019, 1:32 PM IST

കൊച്ചി: തർക്കം നിലനിൽക്കുന്ന പിറവം സെന്റ് മേരീസ് പള്ളിയിൽ സംഘർഷം തുടരുന്നു. പള്ളിക്കുള്ളിൽ തമ്പടിച്ചിരിക്കുന്ന മുഴുവൻ പേരെയും ഉടൻ അറസ്റ്റ് ചെയ്ത് നീക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് നടപ്പിലാക്കുന്നതിനായി പൊലീസ് നടപടികൾ തുടങ്ങി. പള്ളിയുടെ ഗേറ്റിന്റെ പൂട്ട് തകർത്താണ് പൊലീസ് പള്ളിക്കകത്ത് കയറിയത്. പള്ളിക്കകത്ത് കയറിയ പൊലീസ് അറസ്റ്റ് നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. യാക്കോബായ വിഭാഗക്കാരാണ് പള്ളി ഗേറ്റ് താഴിട്ട് പൂട്ടിയിട്ടത്. 

ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പൊലീസ് പൂട്ടുപൊളിച്ച് പള്ളിക്കകത്ത് കയറിയത്. ഏണി ഉപയോഗിച്ചും പൂട്ടുപൊളിച്ചുമാണ് പൊലീസ് പള്ളിക്കകത്ത് കയറിയത്. ആയിരത്തോളം പൊലീസുകാരാണ് പള്ളി പരിസരത്ത് എത്തിയിരിക്കുന്നത്. ഉത്തരവ് നടപ്പാക്കി ഉച്ചയ്ക്ക് 1.45ന് റിപ്പോർട്ട്‌ നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് എഎം ഷഫീഖ്, എൻ അനിൽകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റെതാണ് ഉത്തരവ്. വൈദികരടക്കമുള്ള യാക്കോബായ വിശ്വാസികളാണ് പള്ളിക്കുള്ളിൽ നിലയുറച്ചിരിക്കുന്നത്.

Read More:പിറവം പള്ളി തർക്കം; പള്ളിക്കുള്ളിൽ തമ്പടിച്ചിരിക്കുന്നവരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ഹൈക്കോടതി നിർദ്ദേശം

അതേസമയം, എന്ത് വന്നാലും ഓർത്തഡോക്സ് വിഭാ​ഗത്തെ പള്ളിക്കകത്ത് കടത്തില്ലെന്ന ഉറച്ചനിലപാടിലാണ് യാക്കോബായ വിഭാ​ഗം. പൊലീസിന് തങ്ങളെ അറസ്റ്റ് ചെയ്ത് നീക്കം അല്ലാതെ തങ്ങളിവിടെ നിന്ന് പോകില്ലെന്നും യാക്കോബായ വിഭാ​ഗക്കാർ വ്യക്തമാക്കി. വിശ്വാസി സമൂഹത്തിന്റെ രോധനം നിസ്സഹായവസ്ഥ, വിശ്വാസം, ആവശ്യം  ഇതൊന്നും കോടതി കണ്ടില്ലെന്ന് നടിക്കരുത്. ഞങ്ങൾ നീതിപീഠത്തോട് ആദരവ് കാണിക്കുന്നവരാണ്. സ്വന്തം വീട്ടിൽനിന്ന് ഇറങ്ങിപോകണമെന്ന് പറയുമ്പോൾ ആരും സ്വയം ഇറങ്ങിപോകില്ലെന്നും ആരെങ്കിലും ബലംപ്രയോ​ഗിച്ച് ഇറക്കിവിടണമെന്നും നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. അതുകൊണ്ട് ജില്ലാഭരണകൂടവും പൊലീസും ഞങ്ങളോട് സഹകരിക്കണം. ഇവിടെ നിലയുറച്ചിരിക്കുന്ന അമ്മമാരും പ്രായമുള്ളവരും കുട്ടികളുമടക്കമുള്ളവർ മരിച്ചാലും പള്ളിയിൽ നിന്ന് പോകില്ലെന്നാണ് പറയുന്നത്. 

Read More: പിറവം പള്ളി തർക്കം; പള്ളിക്കകത്തും പുറത്തും നിലയുറച്ച് ഇരുവിഭാഗങ്ങള്‍, കനത്ത പൊലീസ് സുരക്ഷ

തിരുമേനിമാരെയാണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടത്. ഞങ്ങളെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇട്ടാൽ ഈ സഭയിൽ സമാധാനം ഉണ്ടാകുമെന്നാണോ ഇവിടെയുള്ള ഓർത്തോഡക്സ് വിഭാ​ഗവും കോടതിയും ചിന്തിക്കുന്നതെങ്കിൽ അങ്ങനെതന്നെ ചെയ്തോളു. ഇത് രാജ്യത്തെ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയല്ല. നിയമവ്യവസ്ഥയോട് കാലുപിടിച്ച് പറയുകയാണെന്നും നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് കൂട്ടിച്ചേർത്തു. 


 

Follow Us:
Download App:
  • android
  • ios