Asianet News MalayalamAsianet News Malayalam

അതി സുരക്ഷ ജയിലിൽ നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റ് നേതാവ് രൂപേഷിന്‍റെ നിരാഹാര സമരം

സെൽ വിട്ട് ജയിൽ വളപ്പിലേക്ക് ഇറങ്ങാൻ പോലും സമ്മതിക്കുന്നില്ലെന്നാണ് രൂപേഷിന്‍റെ പരാതി. എന്നാൽ അതിസുരക്ഷാ ജയിലിലെ നിയമം അനുസരിച്ചേ സൗകര്യം അനുവദിക്കാനാകൂവെന്ന് ജയിൽ ഉദ്യോ​ഗസ്ഥ‌ർ അറിയിച്ചു. 

roopesh protest against being held in high security prison
Author
Thrissur, First Published Jul 17, 2019, 11:17 PM IST

തൃശ്ശൂർ: മാവോയിസ്റ്റ് നേതാവ് രൂപേഷ് വിയ്യൂർ അതിസുരക്ഷാ ജയിലിൽ നിരാഹാരം തുടങ്ങി. അതിസുരക്ഷ ജയിലിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടാണ് രൂപേഷ് നിരാഹാരം തുടങ്ങിയത്. കോടതിയിൽ ഹാജരാക്കുന്നതിനു പകരം വീഡിയോ കോൺഫറൻസിംഗ് സംവിധാനമാണ് ഇവിടെ രൂപേഷിനായി ഒരുക്കിയിരിക്കുന്നത്. ഒറ്റയ്ക്കാരു സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നതും. ഈ സെൽ വിട്ട് ജയിൽ വളപ്പിലേക്ക് ഇറങ്ങാൻ പോലും സമ്മതിക്കുന്നില്ലെന്നാണ് രൂപേഷിന്‍റെ പരാതി. എന്നാൽ അതിസുരക്ഷാ ജയിലിലെ നിയമം അനുസരിച്ചേ സൗകര്യം അനുവദിക്കാനാകൂവെന്ന് ജയിൽ ഉദ്യോ​ഗസ്ഥ‌ർ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios