ദ്യനികുതി വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ നിലപാട് മയപ്പെടുത്തി സമസ്ത അധ്യക്ഷനും ബിഷപ്പ് പാംപ്ലാനിയും. മുന്നണിക്ക് അകത്ത് വിമർശനം കടുക്കുമ്പോൾ സമുദായ നേതാക്കൾ നൽകുന്ന പിന്തുണ മുഖ്യമന്ത്രിക്ക് ആശ്വാസകരമാകും.

കോഴിക്കോട്: മദ്യനികുതി വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ നിലപാട് മയപ്പെടുത്തി സമസ്ത അധ്യക്ഷനും ബിഷപ്പ് പാംപ്ലാനിയും. മുന്നണിക്ക് അകത്ത് വിമർശനം കടുക്കുമ്പോൾ സമുദായ നേതാക്കൾ നൽകുന്ന പിന്തുണ മുഖ്യമന്ത്രിക്ക് ആശ്വാസകരമാകും. സമുദായ നേതാക്കളെ രംഗത്തിറക്കി മദ്യനികുതി ഇളവിനെ ചെറുക്കാൻ ശ്രമം നടക്കുന്നതിനിടയിലാണ് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മയപ്പെടുത്തിയ നിലപാടുമായി രംഗത്ത് വന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വീര്യം കൂടിയ മദ്യത്തിന്റെ നികുതിയുടെ കാര്യത്തിൽ ചർച്ചയാകാമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. മുഖപത്രമായ സുപ്രഭാതത്തിലെ നിലപാട് ആവർത്തിക്കാതെയാണ് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രതികരിച്ചത്. സർക്കാറിന് ഇഷ്ടമുള്ള നയം കൊണ്ട് വരാം. എന്നാൽ സമസ്തയുടെ എക്കാലത്തേയും നിലപാട് മദ്യത്തിനും മയക്കുമരുന്നിനും എതിരാണ് എന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

മദ്യം അടക്കമുള്ള വിഷയങ്ങളിൽ പലപ്പോഴും സർക്കാരുകൾ കടുത്ത സമ്മർദ്ദം നേരിടാറുള്ളത്. സാമുദായിക സംഘടനകളിൽ നിന്നാണ്. കാര്യത്തിൽ മുസ്ലിം ലീഗ് അടക്കം കടുത്ത അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടില്ല. ഇതിനിടയിലാണ് രണ്ടു പ്രധാന സമുദായിക നേതാക്കൾ മയത്തിൽ പ്രതികരിച്ചത്. ഇത് മുഖ്യമന്ത്രിക്ക് വലിയ ആശ്വാസം നൽകുന്നതിനും ഒപ്പം പാർട്ടിയിലെ എതിർ ചേരിക്ക് തിരിച്ചടിയുമാണ്.

YouTube video player