കേരളാ എൻസിപിയിലെ പിളർപ്പിന് പിന്നാലെ എ. കെ ശശീന്ദ്രന്‍ വഞ്ചിച്ചുവെന്ന് സംസ്ഥാന പ്രസിഡന്റ് പി.എം സുരേഷ് ബാബു ആരോപിച്ചു. പാർട്ടി പിളർത്താനാണ് എൻഡിഎ ബന്ധം ആരോപിക്കുന്നതെന്നും, മുൻപ് ശശീന്ദ്രന്റെയും തോമസ് കെ തോമസിന്റെയും സ്ഥാനാർത്ഥിത്വത്തെ സിപിഎം പ്രാദേശിക ഘടകങ്ങൾ എതിർത്തിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
കൊച്ചി : കേരളാ എൻസിപിയിലെ പിളർപ്പിനും പുതിയ പാർട്ടി പ്രഖ്യാപനത്തിലും പിന്നാലെ എ. കെ ശശീന്ദ്രന്‍ വഞ്ചിച്ചുവെന്നാരോപിച്ച് എൻസിപി സംസ്ഥാന പ്രസിഡന്റ് പിഎം സുരേഷ് ബാബു രംഗത്ത്. പാര്‍ട്ടി പിളര്‍ത്താൻ വേണ്ടിയാണ് എന്‍ഡിഎ ബന്ധം ആരോപിക്കുന്നതെന്ന് സുരേഷ് ബാബു തിരിച്ചടിച്ചു. ശരത് പവാറിന്റെ ആദര്‍ശത്തെക്കുറിച്ച് സിപിഎമ്മിന് നല്ല ബോധ്യമുണ്ട്. എലത്തൂരില്‍ മത്സരിക്കുമ്പോള്‍ ശശീന്ദ്രന് ഈ ആരോപണം ഉണ്ടായിരുന്നില്ല. ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം കോഴിക്കോട്ടെ സിപിഎം നേതൃത്വം എതിര്‍ത്തിരുന്നു. കുട്ടനാട്ടിലെ തോമസ് കെ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ആലപ്പുഴ സിപിഎം ജില്ലാ നേതൃത്വവും എതിര്‍ത്തിരുന്നു. മുന്നണി മര്യാദ പാലിക്കേണ്ടതുണ്ടെന്ന കാരണത്താലാണ് സിപിഎം സംസ്ഥാന നേതൃത്വം ഇരുവര്‍ക്കും സീറ്റ് നല്‍കിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.


