ഡിഎംഇയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഉത്തരവ് ഇറക്കിയത്.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ രണ്ട് ഡോക്ടർമാർ ഉൾപ്പെടെ 13 പേർക്ക് എതിരെ അച്ചടക്ക നടപടി. നോഡൽ ഓഫിസർ ഡോ. അരുണയുടെയും രണ്ട് ഹെഡ് നഴ്സുമാരുടെയും സസ്‌പെൻഷൻ പിൻവലിച്ചതിന് പിന്നാലെയാണ് അച്ചടക്ക നടപടി.

Add Asianetnews as a Preferred SourcegooglePreferred

ഓർത്തോ വിഭാഗം അസിസ്റ്റന്‍റ് പ്രഫസർ ഡോ. ശബരി ശ്രീ, മെഡിസിൻ വിഭാഗത്തിലെ സീനിയർ റെസിഡന്‍റ് ഡോ.സ്നേഹ അഗസ്റ്റിൻ, 7 സ്റ്റാഫ് നഴ്സുമാർ, നാല്‌ നഴ്സിങ് അസിസ്റ്റന്റ്മാർ എന്നിവർക്ക് എതിരെ ആണ് അച്ചടക്ക നടപടി എടുക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയത്. രോഗിയെ പരിചരിച്ച ദിവസങ്ങളിൽ വാർഡിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരാണിവർ. ഇവർക്ക് പരിചരണത്തിൽ വീഴ്ച്ച സംഭവിച്ചു എന്നാണ് കണ്ടെത്തൽ. ഡി എം ഇ യുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഉത്തരവ് ഇറക്കിയത്. ഇതിനെതിരെ നഴ്സുമാരുടെ സംഘടന രംഗത്തെത്തി.