പത്ത് സീറ്റുകളിൽ ബിജെപി- സിപിഎം ധാരണയുണ്ടെന്ന ആരോപണം വി ഡി സതീശൻ ആവർത്തിച്ച് വ്യക്തമാക്കി. അതൊക്കെ എല്ലാർക്കും അറിയാം. ഞങ്ങൾ അവിടെ കൂടുതൽ ശ്രദ്ധിക്കും.

കൊച്ചി: രാജീവ് ചന്ദ്രശേഖറിന് കേരളത്തെ കുറിച്ച് എന്തറിയാമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇന്നലെ പെയ്ത മഴയിൽ കുരുത്ത തകരയാണെന്നും ഡെപ്യൂട്ടേഷനിൽ വന്ന ആളാണെന്നും വി ഡി സതീശൻ വിമർശിച്ചു. അയാൾ മുകളിൽ നിന്ന് കെട്ടി ഇറക്കിയ ബിസിനസുകാരൻ അല്ലേ? മൂന്ന് പ്രാവശ്യവും അദ്ദേഹം രാജ്യസഭ അംഗമായത് ബി ജെ പി ടിക്കറ്റിൽ അല്ല. അയാൾ ഞങ്ങളെ രാഷ്‌ടീയം പഠിപ്പിക്കാൻ വരേണ്ടെന്ന് വ്യക്തമാക്കിയ വി ഡി സതീശൻ നാണം കെട്ട പാർട്ടി എന്ന് വിശേഷിപ്പിച്ചത് അദ്ദേഹത്തിന്റെ സംസ്‍കാരമാണെന്നും കൂട്ടിച്ചേർത്തു. പത്ത് സീറ്റുകളിൽ ബിജെപി- സിപിഎം ധാരണയുണ്ടെന്ന ആരോപണം വി ഡി സതീശൻ ആവർത്തിച്ച് വ്യക്തമാക്കി. അതൊക്കെ എല്ലാർക്കും അറിയാം. ഞങ്ങൾ അവിടെ കൂടുതൽ ശ്രദ്ധിക്കുമെന്നും സതീശൻ വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

മുഖ്യമന്ത്രി കപ്പ് ഉയർത്തി പിടിച്ചത് ഒരു തമാശയല്ലെന്നും വി ഡി സതീശൻ അഭിപ്രായപ്പെട്ടു. പി ആര്‍ വർക്ക്‌ ആയിരുന്നു. അവളോടൊപ്പം എന്നായിരുന്നു അന്ന്. ഗണേഷ് കുമാർ വിഷയം വന്നപ്പോള്‍ അവനോടൊപ്പം ആയി. ഗണേഷ് കുമാറിന്‍റേത് ഒരു കുടുംബ പ്രശ്നം ആക്കി മാറ്റിയെന്നും സതീശൻ ചൂണ്ടിക്കാട്ടി. 2013ലും കുടുംബ പ്രശ്നം ആയിരുന്നു. അന്ന് ഗണേഷ് കുമാറിനെ പുറത്താക്കണം എന്ന് പറഞ്ഞു.