സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന യുവതിയെ പൊലീസ് ചോദ്യം ചെയ്തു, ഡിസ്‍ചാർജ് ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും
കൊച്ചി: കൊച്ചിയിൽ ഹോട്ടൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതി എംഡിഎംഎ ഉപയോഗിച്ചതായി പൊലീസ്. കോഴിക്കോട് സ്വദേശിയായ യുവതിയുടെ ശരീര സ്രവങ്ങളുടെ സാംപിൾ പരിശോധിച്ചതിൽ ഇക്കാര്യം സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിക്കെതിരെ എറണാകുളം സെന്‍ട്രൽ പൊലീസ് ലഹരി കേസ് ചുമത്തി. സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന യുവതിയെ, ആരോഗ്യനില മെച്ചപ്പെട്ടതോടെ, പൊലീസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് കേസെടുത്തത്. അറസ്റ്റ് പിന്നീട് രേഖപ്പെടുത്തും.
സ്റ്റേഷനിൽ മർദ്ദിച്ചെന്ന് മോഷണക്കേസ് പ്രതിയുടെ പരാതി, കൊച്ചിയിൽ പൊലീസുകാരിക്കെതിരെ കേസെടുത്തു
ബുധനാഴ്ച രാത്രിയാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഹോട്ടൽ മുറിയിൽ നിന്ന് രണ്ട് പെണ്‍കുട്ടികളെ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇവരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു പെൺകുട്ടിയെ പിന്നീട് പൊലീസ് ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. ഇവർക്കൊപ്പം ഉണ്ടായിരുന്ന രണ്ട് യുവാക്കളെയും പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. വിദേശ ജോലി സംബന്ധിച്ച നടപടികൾക്കായാണ് കോഴിക്കോട് സ്വദേശികളായ യുവതികൾ കൊച്ചിയിലെത്തിയത്.
