മാനസിക വ്യായാമം മറവിരോഗത്തെ തടയുമെന്ന് പഠനം
മറവി ഇന്ന് പലരെയും ബാധിക്കുന്ന രോഗമായി മാറികഴിഞ്ഞു. മറവി രോഗത്തെ കുറച്ച് പല പഠനങ്ങളും നടന്നുവരുന്നു. മാനസിക വ്യായാമം മറവിരോഗത്തെ തടയുമെന്നാണ് പുതിയ പഠനം. പ്രത്യേക രീതിയിലുള്ള മാനസിക വ്യായാമമാണ് ജീവിതാവസാനകാലത്ത് സംഭവിച്ചേക്കാവുന്ന മറവിരോഗത്തെ പ്രതിരോധിക്കുക. പ്രവർത്തന വേഗത എന്ന് വിളിക്കാവുന്ന കോഗ്നിറ്റീവ് ട്രെയിനിങ് പത്ത് വർഷത്തിന് ശേഷം പഠനത്തിന് വിധേയരാക്കിയവരിൽ ഗുണകരമായ മാറ്റമുണ്ടാക്കിയെന്ന് പഠനം പറയുന്നു.
കോഗ്നിറ്റീവ് ട്രെയിനിങിലൂടെ പഠനത്തിന് വിധേയരാക്കിയവരിൽ പരിശീലനം ലഭിക്കാത്തവരെ അപേക്ഷിച്ച് വളരെ കുറഞ്ഞ തോതിൽ മാത്രമേ മറവിരോഗത്തിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടുള്ളൂ. താരതമ്യേന കുറഞ്ഞ തോതിലുള്ള ട്രെയിനിങിലൂടെയാണ് പഠന വിധേയമാക്കിയതെന്ന് നേതൃത്വം നൽകിയ ഇന്ത്യാന സർവകലാശാലയിലെ ഫ്രെഡറിക് ഡബ്ല്യു അൺവെർസാഗ് പറഞ്ഞു. നിർബന്ധിത കാലയളവിൽ ഉണ്ടായ ഫലം തൃപ്തികരമെന്നും അദ്ദേഹം പറഞ്ഞു.സൗത് ഫ്ലോറിഡ സർവകലാശാല, പെൻസിൽവാനിയ സ്റ്റേറ്റ് യൂനിവേഴ്സിറ്റി, മഡോണ തെറാപ്യൂട്ടിക്സ് എന്നിവ ചേർന്ന് 65 വയസ് പ്രായമുള്ള 2808 പേരെയാണ് പഠനത്തിനായി ഉപയോഗിച്ചത്.
നാല് ഗ്രൂപ്പുകളാക്കിയായിരുന്നു പഠനം. ഒരു ഗ്രൂപ്പിനെ ജീവിതത്തിലെ സംഭവങ്ങളും പ്രവർത്തനങ്ങളും സംബന്ധിച്ച ഒാർമ വർധിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതരാക്കി.
പ്രശ്നപരിഹാരത്തിലും ബന്ധപ്പെട്ട പ്രശ്നങ്ങളിലുമുള്ള തന്ത്രങ്ങളിൽ മറ്റൊരു ഗ്രൂപ്പിനെ വ്യാപൃതരാക്കി. കമ്പ്യൂട്ടർ അധിഷ്ഠിത വേഗത പരിശോധന പ്രവർത്തനങ്ങളിൽ മൂന്നാമത്തെ മുഴുകിച്ചപ്പോൾ ഒന്നിലും പങ്കാളികളാക്കാതെ നാലാമത്തെ ഗ്രൂപ്പിനെയും നിലനിർത്തി.
പ്രാരംഭ പരിശീലനം പത്ത് സെഷനുകളിലായി ആറ് ആഴ്ചയോളം നീണ്ടു. ഒാരോ വർഷവും പരിശീലനം പൂർത്തിയാക്കിയപ്പോൾ അവരെ ഗവേഷക സംഘം വിലയിരുത്തി.
1220 പേരെ പത്ത് വർഷത്തെ തുടർച്ചയായ പരിശോധനക്ക് വിധേയമാക്കി. 260 പേർക്ക് മറവി രോഗം കണ്ടെത്തി. വേഗത പരിശോധിക്കുന്ന പരിശീലനത്തിൽ വ്യാപ്തരായവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് മറവിരോഗ സാധ്യത 29 ശതമാനം കുറവാണെന്ന് പഠനത്തിൽ കണ്ടെത്തി. അൽഷിമേഴ്സ് അസോസിയേഷെൻറ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.